Reading Problems? Click Here


കഥ, തിരക്കഥ, സംവിധാനം : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്...!!!

തീയതി : 1999 ഡിസംബര്‍ 1
സ്ഥലം : കണ്ണൂര്‍ മൊകേരി സ്കൂള്‍.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം: പിഞ്ചുകുട്ടികളുടെ കണ്മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ രക്തദാഹികളായ ഒരു പേപ്പട്ടിക്കൂട്ടം അരിഞ്ഞു നുറുക്കുന്നു, അവരുടേ നേതാക്കള്‍ക്ക് അത്താഴത്തിനു വിളമ്പാന്‍...

അരിഞ്ഞു നുറുക്കി മാംസപിണ്ഡമാക്കി, ആ ചോരയില്‍ കൊടി നനച്ച് ഉയര്‍ത്തി വീശി അവര്‍ ഇറങ്ങി നടന്നു!!! കണ്ണും മനസും മരവിച്ച് വിറച്ചു നിന്ന കുട്ടികളുടെ മുന്നിലൂടെ...

പെറ്റ നാടിനെ സ്നേഹിച്ചു, ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു എന്ന “മാപ്പര്‍ഹിക്കാത്ത” തെറ്റിനു കൊലയാളിച്ചെന്നായ്ക്കളുടെ കോടതി വിധിച്ച ശിക്ഷ...!!!
(ഒരു പോലീസ് ഗണ്മാനും നിരവധി പിഞ്ചുകുട്ടികളും സാക്ഷികളായിരുന്നിട്ടും സാക്ഷികളില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഒരൊറ്റ ആള്‍ മാത്രം ശിക്ഷിക്കപ്പെട്ടു-സാഹചര്യത്തെളിവുകളുടെ പേരില്‍. ആ നാടകത്തിന്റെ ബാക്കി അടുത്ത രംഗത്തില്‍)


തീയതി : 2010 ഒക്ടോബര്‍ 27
സ്ഥലം: ബഹു: കേരള ഹൈക്കോടതി.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടുന്നു.

പരോളിലിറങ്ങുന്ന പ്രതി പ്രദീപന്‍, പ്രായമായ, ആലംബമില്ലാത്ത തന്നെയും ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആ അമ്മ നല്‍കിയ പരാതി!

മനുഷ്യത്വത്തിന്റെ അപ്പോസ്തലന്മാരായി സ്വയം പാടിപ്പുകഴ്ത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍, കേരളചരിത്രം ഇന്നോളം കേട്ട ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യത്തെ പാടിപ്പുകഴ്ത്തി... അത് ചെയ്തവരെ ഘോഷയാത്രയായി ആ അമ്മയുടെ വീടിനു മുന്നില്‍ കൊണ്ട് വന്ന് നൃത്തം ചവിട്ടി... അതില്‍ ശിക്ഷിക്കപ്പെട്ട ഒരുത്തനെ രക്ഷിക്കാന്‍ നാലരക്കൊല്ലത്തിനകം മറ്റ് നൂറോളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ഇവനെയും പുറത്തിറക്കി... അടുത്ത ഇറച്ചിക്കച്ചവടത്തിനു കത്തി പണിയാന്‍...




തീയതി : 2010 ഡിസംബര്‍ 1
സ്ഥലം : പാലക്കാട് പുതുശ്ശേരിയിലെ ഒരു ബസ്.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : നിറയെ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ബസിലിട്ട് ഒരു വ്യക്തിയെ ഒരു കൂട്ടം പേപ്പട്ടികള്‍ അരിഞ്ഞു നുറുക്കുന്നു. തലപ്പത്തിരിക്കുന്ന കുറേ ചെറ്റപൊക്കികളുടെ ചെറ്റത്തരങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിക്കാന്‍...

11 വര്‍ഷം മുന്‍പുള്ള ഒരു രംഗത്തിന്റെ തനിയാവര്‍ത്തനം - രംഗപടത്തിനു മാത്രം ചെറിയൊരു മാറ്റം... (വാര്‍ത്ത ഇവിടെ)

പിഞ്ചുകുട്ടികളേ സാക്ഷിയാക്കി മാത്രം എന്തിനിവര്‍ ഇത് നടത്തുന്നു??? ചെന്നിണം വീണ് പിഞ്ചുമനസുകള്‍ ചുവന്നാലേ അക്രമത്തിന്റെ ചെങ്കൊടിയേന്താന്‍ കൈകള്‍ കിട്ടൂ എന്ന തിരിച്ചറിവു കൊണ്ടോ??? അതോ ഒരു മനുഷ്യനെ കണ്മുന്നിലിട്ട് വെട്ടിയരിയുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന പിഞ്ചുമുഖങ്ങളിലെ പകപ്പ് കാണാനുള്ള സാഡിസമോ??? അവര്‍ക്ക് മാത്രമറിയാം...

ആ മൃതദേഹവുമായി (വെട്ടിയരിയപ്പെട്ട മാംസക്കൂമ്പാരം മാത്രമായിരുന്നു അത്) നടത്തിയ വിലാപയാത്രയ്ക്ക് നേരെയും....

ഒടുക്കം നേതാക്കന്മാരുടെ വക പ്രസ്ഥാവനയും : നേതൃത്വം അറിയാതെയാണ് പലപ്പോഴും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതെന്നും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ പൂര്‍ണസഹകരണവും പിന്തുണയും ഉറപ്പാക്കുമെന്നും നേതാക്കള്‍ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുണ്ട്....

പേപ്പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചിട്ട് ഞാനല്ല കടിച്ചത്, വേണമെങ്കില്‍ ആ പട്ടിയെ കയറിട്ട് കെട്ടാം എന്നൊരു വാഗ്ദാനം... എന്തൊരു ഔദാര്യമാണെന്നു കാണൂ...

അധികാരത്തിന്റെയും കോഴപ്പണത്തിന്റെയും പിന്‍ബലത്തില്‍ നിങ്ങളുടെ വാള്‍ത്തലപ്പില്‍ എന്നാണ് കൊത്തിയരിയപ്പെടുന്നതെന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ ജീവനോടും‌‌‌‌‌‌‌‌‌‌... 

എന്നാണ് തന്റെ താലിച്ചരടറുക്കപ്പെടുക എന്നോര്‍‌‌‌‌ത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഓരോ ഭാര്യയോടും‌‌‌‌‌‌...


 എന്നാണ് തങ്ങള്‍ അനാഥരാക്കപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ കുഞ്ഞുങ്ങളോടും‌‌‌‌‌‌‌‌‌‌‌‌...

എന്നാണ് തങ്ങളുടെം മുഖത്തും ചോരത്തുള്ളികള്‍ തെറിച്ച് വീഴപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ വിദ്യാര്‍ത്ഥികളോടും സഖാക്കള്‍‌‌‌‌‌‌ കാണിക്കുന്ന താല്ക്കാലിക ഔദാര്യം‌‌‌...!!!


അരിഞ്ഞുനുറുക്കപ്പെട്ട മനുഷ്യനു പകരം നഷ്ടപ്പെടാനുള്ളത് കുറേ കൊടിമരം മാത്രമാണല്ലോ, അതു കഴിഞ്ഞ് സമാധാനത്തിന്റെ വെള്ളക്കൊടി കാട്ടി മറ്റുള്ളവരെ അടക്കി നിര്‍ത്താമെന്നും , അടുത്ത ഡിസംബര്‍ 1നു അതേ വെള്ളക്കൊടി അടുത്ത സ്വയംസേവകന്റെ ചോരയില്‍ മുക്കി ചെങ്കൊടിയാക്കാമെന്നുമുള്ള മാര്‍ക്സിസ്റ്റ് ഗുണ്ടയുടെ അഹങ്കാരമാണിത്.

ഡിസംബര്‍ 1നെ ബലിദാനങ്ങളുടെ പരമ്പരയാക്കാനാണ് പദ്ധതിയെങ്കില്‍... തെറ്റിപ്പോയി സഖാക്കളേ...

താനൊക്കെ എത്രയെത്ര അരിഞ്ഞ് തള്ളിയാലും , ഈ നാടിനെ സ്നേഹിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് നാടിനെ അമ്മേയെന്ന് വിളിച്ച് വളര്‍ന്ന ആത്മാഭിമാനമുള്ള ആണ്‍‌പിള്ളേര്‍ ഈ നാട്ടില്‍ കുറ്റിയറ്റ് പോവില്ലെടോ...!!! അത് തന്നെയൊക്കെ കൊണ്ട് പതിതയായിപ്പോയ ഈ നാടിന്റെ അവശേഷിക്കുന്ന പുണ്യം...!!!


അടിക്കുറിപ്പ് : തങ്ങളുടേ സ്വന്തം പേപ്പട്ടികള്‍ വെട്ടിയരിഞ്ഞു കൂട്ടിയ വാര്‍ത്ത ഇടാന്‍ പറ്റില്ല എങ്കിലും, അതിന്റെ പേരില്‍ കൊടിമരം വെട്ടിയ വാര്‍ത്ത കൊടുക്കാന്‍ ദേശത്തിനപമാനമായ ദേശാഭിമാനിക്ക് യാതൊരു ഉളുപ്പുമുണ്ടായില്ല. അതെങ്ങനെ? അമേദ്ധ്യം ഭക്ഷിക്കുന്നവനു മുണ്ടിലെ ചാണകത്തോടറപ്പ് വരുമോ...!!!

സ്വയം വെട്ടിച്ചത്ത ആറെസ്സെസ് ഗുണ്ടയുടെ മരണം മുതലെടുത്ത് ആറെസ്സെസ് അക്രമം” എന്നായിരുന്നു സാധാ‍രണ ഗതിയില്‍ വരേണ്ടത്. ഇതെന്ത് പറ്റി ആവോ...!!!
(കുറച്ച് നാള്‍ മുന്‍പ് ബോംബെറിഞ്ഞിട്ട് വെട്ടിക്കൊന്ന രണ്ട് ബിജെപി പ്രവര്‍ത്തകരുടെ മരണം ദേശു റിപ്പോര്‍ട്ട് ചെയ്തത് : “ബോംബ് കൊണ്ടു പോകുമ്പോള്‍ പൊട്ടി ബിജെപിക്കാര്‍ മരിച്ചു” എന്നാണ്. ദേഹത്തെ വെട്ടെല്ലാം ചാവുന്നതിനു മുന്‍പ് അവര്‍ സ്വയം വെട്ടിയതാണെന്ന്!!! ഏത്...!!! അത് തന്നെ...!!!)

അധികവായനയ്ക്ക്  :


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

13 അഭിപ്രായങ്ങൾ:

  1. Anonymous said...
  2. വികാര പ്രകടനമൊക്കെ കൊള്ളാം.ഇതില്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിനുറുക്കിയവരുടെ ലിസ്റ്റ് കൂടി ഉള്‍പ്പെടുത്തനമായിരുന്നു.ഓ സോറി അത് 1 TB ഹാര്‍ഡ് ഡിസ്ക്കിലും കൊള്ളില്ലല്ലോ.

  3. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
  4. അധികാരത്തിന്റെ ബലത്തിൽ, വാടകക്കെടുത്ത ആണത്തത്തിന്റെ ഹുങ്കിൽ‌ നരനായാട്ടിനിറങ്ങിയ ഈ പൊലയാടി മക്കളുടെ കൊലക്കത്തികളിനിയും ഉയരാതിരിക്കട്ടെ എന്നു സ്വപ്നം കാണാം... ആയുധത്തിന്റെ ബലത്തിലൊരു സാമ്രാജ്യം‌ കെട്ടിയുയർത്താമെന്ന “വ്യാമോഹം” ഇവർ കാണിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം..

  5. Anonymous said...
  6. സി.പി.എമ്മിന്റെ കേരളത്തിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ ഞാൻ കാണുന്ന ഒരു വഴി, അവരുടെ ആളുകളെ മറ്റൊരു സംസ്ഥാനത്ത്‌ ജീവിക്കാൻ സമ്മതിക്കാതിരിക്കുക എന്നതാണ്‌. നാട്ടിൽ എസ്‌.എഫ്‌.ഐ, ഡി.ഫി. എന്നൊക്കെ പറഞ്ഞു ഗുണ്ടായിസം കാണിച്ചു നടന്ന കുറെ ചെറുപ്പക്കാർ നാടിനു വെളിയിൽ ജോലി നോക്കുന്നുണ്ട്‌. ഇവിടെയൊക്കെ കമ്മ്യൂണിസം എന്ന ഗുണ്ടാ പരിപാടി നടത്തിയാൽ ശരിയാകില്ല എന്ന പൂർണ്ണ ബോധം ഉള്ളതു കൊണ്ട്‌, വിപ്ലവം മനസ്സിൽ ഒതുക്കി വെച്ചു നടക്കുകയാണ്‌ ഇവരുടെ പതിവ്‌. അത്തരം കക്ഷികളെ തിരഞ്ഞു പിടിച്ച്‌, നല്ല പോലെ കൈകാര്യം ചെയ്തു, ജീവിക്കാൻ വയ്യാത്ത നിലയിലാക്കി നാട്ടിലേക്ക്‌ വണ്ടി കയറ്റി വിടുക. എ.കെ.ജി. സെന്റർ, കണ്ണൂരിലെ നേതാക്കളുടെ വസതി, ഇവയിലേക്കുള്ള യാത്ര ക്കൂലി കൂടി കൊടുത്താൽ നന്നായിരിക്കും.

    കേരളത്തിലെ മാർക്ക്സിസ്റ്റ്‌ ഗുണ്ടായിസം നിലക്കണമെങ്കിൽ, അവർക്ക്‌ ഈ സ്വഭാവം കൊണ്ട്‌ ഇന്ത്യയിൽ ഒരിടത്തും ജീവിക്കാൻ സാധിക്കില്ല എന്ന പൂർണ്ണ ബോധം വരണം. കേരളത്തിൽ പിന്നെ 'വളരയെധികം' തൊഴിൽ സാധ്യതകൾ ഉള്ളതു കൊണ്ട്‌, ഇവ്ന്മാരിൽ ഭൂരിഭാഗത്തിനും കേരളത്തിനു പുറത്തു പോകേണ്ടിയും വരും.

  7. ഷൈജൻ കാക്കര said...
  8. മാർക്സിസ്റ്റ് തീയറ്ററായാലും ആർ.എസ്സ്. എസ്സ്‌ തീയറ്ററായാലും ഇപ്പോൾ അവതരിപ്പിക്കുന്ന നാടകം അവസാനം കേട്ട മണിയോടെ അവസാനിപ്പിക്കണം...

  9. Anonymous said...
  10. എട്ടോളം കൊലക്കേസിലെ പ്രതിയായ ഒരു ദേശസ്നേഹിയായ അധ്യാപകന്‍!
    കൊലയെ ന്യായീകരിക്ക്കുന്നില്ല.പക്ഷേ നിങ്ങള്‍ രണ്ട് കൂട്ടരും ഒന്നു തന്നെ എന്നറിയുക.
    സ്വന്തം മക്കളുടെ മുന്നിലിട്ട് കൊല്ലുന്നതിനേക്കാള്‍ പൈശാചികമാണൊ വല്ലവന്റേയും മക്കളുടെ മുന്നിലിട്ട് കൊല്ലുന്നത് എന്ന് ചിന്തിക്കുക.

    ജയകൃഷ്ണനും അതിനു തുടര്‍പരമ്പരയായി കൊലപാതകങ്ങളും ഉണ്ടായങ്കിലെന്ത്......പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എന്തൊരക്യമായിരുന്നു കൊന്നവനും കൊല്ലിച്ചവനുമൊക്കെ.........

    നഷ്ടം പാവം അമ്മമാര്‍ക്ക് മാത്രം.............ചുമന്നതായാലും കാവിയായാലും

  11. Anonymous said...
  12. "അനോണി ഓപ്ഷന്‍ എനേബിള്‍ഡ് ആക്കിയിരിക്കുന്നത് നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നത് കൊണ്ടാണ്. അതുപോലെ തന്നെ പരസ്പരബഹുമാനം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു."
    where is my comment.why did you remove it?
    it is not equitable.


    അടിസ്ഥാനരഹിതമായി, വസ്തുതകളുടെ പിന്‍ബലമില്ലാതെ” മറ്റൊരു വ്യക്തിയേയോ പ്രസ്ഥാനത്തേയോ സമൂഹത്തേയോ അപകീര്‍ത്തിപ്പെടുത്തുന്നതോ പരിഹസിക്കുന്നതോ ആയ കമന്റുകള്‍ ഇടരുതെന്നപേക്ഷിക്കുന്നു.

    ഞാനിതും പറഞ്ഞിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം ആരാന്റെ അമ്മയ്ക്ക് വിളിക്കലല്ല. അതിനു സ്വന്തം ബ്ലോഗ് ഉപയോഗിക്കൂ... :)

    അനോണ്യുടെ കമന്റ് സ്പാമായി കിടപ്പുണ്ട്. അതിനു കാ‍രണം അതിലെ കണ്ടന്റ് അത്ര വിശേഷം ആയതുകൊണ്ടാണ്...




    5-ആം അനോണീ. പിണറയിയും കോടിയേരിയും പ്രതിയായ കേസുകളുടെ എണ്ണമാണോ പറഞ്ഞത്? ജയകൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ 1 കേസില്‍ കുറ്റാരോപണം ഉണ്ടായിരുന്നു. ബാക്കി ഏഴെണ്ണം ഏത് പാര്‍ട്ടി പത്രത്തില്‍ നിന്നും കിട്ടിയതാണ്?

    സ്വന്തം മക്കളുടെ മുന്നിലിട്ട് , മാസങ്ങളായി കിടക്കയില്‍ ആയിരുന്ന വൃദ്ധനെ അടക്കം തലയറുത്തതും, ആ ഫോട്ടോ കമ്മ്യൂണിസ്റ്റുകാരന്റെ ആയിരുന്നെന്‍ പറഞ്ഞ് വോട്ട് പിടിച്ചതും ഞാന്‍ ഓര്‍മ്മിപ്പിക്കാം. ഇതാ മാര്‍ക്സിസ്റ്റുകാര്‍ ബ്ലോഗെഴുതിയാല്‍ ഇങ്ങനെ ഇരിക്കും



  13. കാവലാന്‍ said...
  14. പാര്‍ട്ടിപ്രവര്‍ത്തനമെന്നാല്‍ വല്ലതള്ളമാരും പെറ്റുവളര്‍ത്തിയ മക്കളെ വെട്ടിക്കൊല ചെയ്യലാണെന്ന് ധരിക്കുന്ന കുറേ പൊലയാടി നേതാക്കന്മാരുണ്ട്
    നമ്മുടെ യുവാക്കള്‍ക്ക് ആരാധിക്കാന്‍.വെള്ളം കണ്ട പേപ്പട്ടിയെപ്പോലെ അവനവന്റെ മോന്തയുടെ പടം കണ്ടാല്‍ പോലും വിറളിപിടിക്കുന്ന വര്‍ഗ്ഗമടക്കം കുറെയെണ്ണം, അവറ്റയെയൊക്കെ തെക്കോട്ടെടുക്കുന്നതു വരെയെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം അവനവന്റെ വീട്ടിലേക്കു ചുരുക്കുകയാണ് പാവപ്പെട്ടവരുടെ,കൂലിപ്പണിക്കാരുടെ ജീവന് സുരക്ഷ.

  15. Praveen Meenakshikkutty said...
  16. പലപ്പോഴും ബാലൻസ് ഷീറ്റ് കൂടിയും കുറഞ്ഞുമിരിക്കുന്നതിന്റെ വേവലാതിമാത്രമേ ഈ രാഷ്ട്രീയനേതൃത്വങ്ങൾക്കുള്ളൂ എന്നു തോന്നാറുണ്ട്. ചാവേറുകളെപ്പോലെ ചത്തുവീഴാൻ സൃഷ്ടിച്ചെടുക്കുന്ന ഭാവി രക്തസാക്ഷികൾക്കും ബലിദാനികൾക്കും ഒരു അഡ്വാൻസ്ഡ് ആദരാജ്ഞലികൾ ഇരിക്കട്ടെ.

  17. Praveen Meenakshikkutty said...
  18. മോഡറേഷൻ?

  19. Anonymous said...
  20. 'അബ്ദുള്ളക്കുട്ടീ, നിന്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍ മൃഗങ്ങളാണ്...'
    ദാസേട്ടന്‍ അതു പറഞ്ഞുകേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. കൊലനിലങ്ങളിലൂടെ അലറിപ്പായുന്ന പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം അദ്ദേഹത്തെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു, മനസ്സ് മടുപ്പിച്ചിരുന്നു. മനസ്സിനിണങ്ങിയ ഒരാളെന്ന് തോന്നിയതുകൊണ്ടായിരിക്കാം എന്നോടതു പറഞ്ഞത്. മനസ്സിലുള്ള അതേ വേദനയും വികാരവും അദ്ദേഹം പങ്കുെവച്ചതു കേട്ടപ്പോള്‍ കണ്ണ് നനഞ്ഞു, ആ മനുഷ്യനോടുള്ള സ്‌നേഹവും ആദരവും കൂടി.
    'നിങ്ങക്ക് ഇത് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞൂടെ ദാസേട്ടാ?' ഞാന്‍ ചോദിച്ചു.
    'നമ്മള് അതിനെതിരെ പറഞ്ഞാല്‍ നിന്റെ ധീരന്മാരായ നേതാക്കള്‍ നമ്മുടെ ജീവിതംകൊണ്ട് പന്ത് കളിക്കില്ലേ?'
    പാതി അമര്‍ഷവും പാതി പരിഹാസവും കലര്‍ന്ന വാക്കുകളില്‍ അദ്ദേഹം മറുപടി പറഞ്ഞു.
    കൂടുതല്‍ കൂടുതല്‍ കുരുതികള്‍ കാണാന്‍ കെല്പില്ലാത്തതുകൊണ്ടാകണം ദാസേട്ടന്‍ ഈ ഭൂമിയില്‍നിന്നും നേരത്തേ പോയി. എന്നിട്ടും കണ്ണൂരിലെ പാര്‍ട്ടിമൃഗങ്ങള്‍ ചോര മണത്തുനടക്കുന്നു.

    മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അബ്ദുള്ളക്കുട്ടിയുടെ നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ നിന്ന്

  21. [[::ധനകൃതി::]] said...
  22. കളിക്കുന്ന ടീമിനേക്കാള്‍ അഹംങ്കാരം കളികാണ്ട് കൊണ്ട് ഗ്യാലറിലിരിക്കുന്നവനാ.....


    ഒാന്റെ വിശാരം അങ്ങേരാണ് ടീം ക്യാപ്റ്റനെന്നാ.....


    ആരാന്ന് മനസ്സിലായില്ലേ.....


    ഇക്ക്യൂ തരാം
    കേരളത്തിലെയും ബംഗാളിലെയും മഷിനൊട്ടക്കാര്‍ക്കു പൊലും കണ്ട് എത്താനാകുംന്നില്ല ഇദ്ദേഹത്തിന്റെ പാര്‍ട്ടി സാന്നിധ്യം മറ്റാരും ഏറ്റെടുക്കുവാന്‍ ഇല്ലാത്തതിനാല്‍ സ്വയം അവരൊധിതനായിരിക്കുന്നു.......


    ഇനിയും കണ്ടെത്താനാകത്തവര്‍ക്കായ് പുതിയ ഇക്ക്യൂ കാരറ്റിലുണ്ട് ബീറ്റ് റൂട്ടിലില്ല......


    ഇനിയും കഴിയുന്നില്ലേ അത് നിങ്ങളുടെ കുഴപ്പമല്ല പാര്‍ട്ടിയുടെ ശക്തി മൂലമാണ്.....






    ഇനിയും നിരവധിയുണ്ട് അവ പിന്നീട്....

    ഇതുങ്ങളെ ഒക്കെ ഈ നാട്ടീന്നൊന്ന് കെട്ട് കെട്ടിച്ച് നാടിന് സ്വാതന്ത്രം നേടിത്തരണെ സര്‍വ്വശക്തന്‍മാരേ.....

കമന്റെഴുതണോ??? ദാ ഇവിടെ...