Reading Problems? Click Here


കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...

സുഹൃത്തുക്കളേ...ഈ പോസ്റ്റിനു നാല് ഭാഗങ്ങളുണ്ട്....ആദ്യത്തെ ഭാഗം “വ്യക്തിഹത്യ” എന്ന് വിമര്‍ശിക്കാവുന്ന ഒരു ഭാഗമാണ്. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ അല്ല, മറിച്ച് ഒരു ബൂലോകവ്യക്തിത്വത്തിന്റെ നിലപാടുകളേയാണ് വിമര്‍ശിച്ചിരിക്കുന്നതെന്ന് പറഞ്ഞ് കൊള്ളട്ടെ.

ബാക്കി ഭാഗങ്ങള്‍ മാതൃഭൂമി പത്രത്തില്‍ ശ്രീ. എം. എന്‍ കാരശ്ശേരി എഴുതിയ ലേഖനങ്ങളാണ്.

താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നിലും നേരിട്ടെത്താം : (ശ്രദ്ധിക്കുക, പോസ്റ്റുകള്‍ ഇന്‍‌വേഴ്സ് ക്രോണോളജിക്കല്‍ ഓര്‍ഡറിലാണ് നല്‍കിയിരിക്കുന്നത്)


നമ്മുടെ ഈ ബൂലോകത്തില്‍ ഒരു “മതേതര” സുഹൃത്തുണ്ട്...പുള്ളി എന്ന് വച്ചാല്‍, മതങ്ങള്‍ തമ്മില്‍ തികച്ചും സൌഹൃദവും സാഹോദര്യവും പുലര്‍ത്തണം എന്ന നിര്‍ബന്ധം ഉള്ളവനാണ്. പുള്ളിയുടെ വീക്ഷണ കോണില്‍ ഈ ലോകത്തെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം “സംഘപരിവാര്‍” ഒന്ന് മാത്രമാണ്....

അതിനാലാകും, പുള്ളിയുടെ ബ്ലോഗ് പോസ്റ്റുകളില്‍ 60%ഉം സംഘപരിവാറിനെതിരെ ആയത്....

ഏറ്റവും വലിയ തമാശ എന്തെന്നാല്‍ “പുള്ളി പണ്ട് ശാഖയില്‍ പോയിട്ടുള്ള” ആളാണ്..

പുള്ളിയുടെ ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് ഞാന്‍ ഈയിടെ ഒരു കമന്റില്‍ ഇട്ടിരുന്നു....“പുരോഗമനപരമായ” പുള്ളിയുടെ പോസ്റ്റുകള്‍ സംഘപരിവാറിനെതിരെ/ഇസ്രയേല്‍-അമേരിക്കക്കെതിരെ/മോഡിക്കെതിരെ/അമൃതാനന്ദമയിക്കെതിരെ......അല്ലാത്ത പോസ്റ്റുകള്‍ തീവ്രനിലപാടുകാരായ ഇസ്ലാമിക സംഘടനകളുടെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട്....അല്ലാത്ത ഒരു 3 എണ്ണം മാത്രം....

ഞാന്‍ പറഞ്ഞില്ലേ, പുള്ളി വലിയ മതേതരവാദിയാണ്...അതിനാലാകും,
പതിനഞ്ച് ദിവസങ്ങള്‍ക്കിടയില്‍ “ലൌജിഹാദിനെ” ന്യായീകരിച്ച് /അഥവാ അത് സംഘപരിവാര്‍ ഗൂഢാലോചന എന്നാരോപിച്ച് പുള്ളി ഇട്ടതും “പതിനഞ്ച്” പോസ്റ്റുകളാണ്!!! (മിക്കതും മാധ്യമം,തേജസ് എന്നിവയില്‍ നിന്നും മറ്റ് ഇസ്ലാമിക റാഡിക്കല്‍ സംഘടനകളുടേയും ലേഖനങ്ങള്‍ കോപ്പി ചെയ്തത്)

മാത്രമല്ല, ഇദ്ദേഹം വലിയ ഒരു കുറ്റാന്വേഷണവിദഗ്ദ്ധനുമാണ്!! പലപല കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും കഴിയാഞ്ഞതാണ് ഗാന്ധിവധത്തില്‍ സംഘപരിവാറിനെ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍....അതല്ലേ ഒരൊറ്റ പോസ്റ്റു കൊണ്ട് ഇദ്ദേഹം സാധിച്ചെടുത്തത്? അതും ഗാന്ധിയുടേയും ആര്‍.എസ്.എസുകാരുടേയും ഓരോ ഫോട്ടൊകള്‍ മാത്രം വച്ചുകൊണ്ട്! (അന്നാ പോസ്റ്റില്‍ രണ്ട് ഫോട്ടോയും ഒരു ക്വോട്ടും മാത്രമാരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഒരു കത്തിലെ വരികള്‍ എന്ന് “പറയപ്പെടുന്ന” ഒരു ക്വോട്ട്...അദ്ദേഹം അത് എടുത്തതോ, മില്ലീപീഡിയ എന്ന “ഇസ്ലാമിക സംഘടനാ സൈറ്റീന്നും”!!!

പിന്നെ , വാഗമണ്ണില്‍ സിമി ക്യാമ്പ് നടന്നിട്ടേ ഇല്ല എന്നും അത് “സംഘപരിവാറിന്റെ കര്‍ണാടക പോലീസ്” കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി തെളിയിച്ചു കളഞ്ഞു!!! കേരളാ പോലീസില്‍ നിന്നും അതന്വേഷിക്കാന്‍ പോയ ഐപി‌എസ് ഉദ്യോഗസ്ഥന്‍ ക്യാമ്പ് നടന്നു എന്ന് പറഞ്ഞത് “അദ്ദേഹം പഴയ എ.ബി.വി.പിക്കാരനായതുകൊണ്ടാണ്” എന്ന അതീവരഹസ്യമായ മഹാസത്യവും അദ്ദേഹം കണ്ടുപിടിച്ചു കളഞ്ഞു!

മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമണത്തിനു പിന്നിലും “സംഘപരിവാറാണെന്നും” അദ്ദേഹത്തിനു മനസിലാക്കാന്‍ കഴിഞ്ഞു!

ഇന്നത്തെ കാലത്ത് ഈ സംഘപരിവാറിനെ എതിര്‍ക്കാന്‍ എന്തൊക്കെ ബുദ്ധിമുട്ടുകളാ അല്ലേ?

പക്ഷേ എന്തോ അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കാണുന്നത് പുള്ളിക്ക് ചതുര്‍ത്ഥിക് ചന്ദ്രനെ കാണുന്നതു പോലെയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി “അരിയെത്ര” എന്നാണു ചോദ്യമെങ്കില്‍ “പയറ്” (അഞ്ഞാഴി എന്നു പോലും കാണില്ല) എന്ന് മാത്രമാകും....പുള്ളിക്ക് ഈ ലോകത്തില്‍ വിശ്വാസമുള്ള പത്രങ്ങള്‍ രണ്ടു മാത്രം (ചില പ്രത്യേക സാഹചര്യങ്ങളില്‍ മറ്റ് പത്രങ്ങള്‍ സംഘപരിവാറിനെതിരെ നല്‍കുന്ന വാര്‍ത്തകളും - നിരുപാധികമായി- പുള്ളിക്ക് സ്വീകാര്യമാണ്, കേട്ടോ) - തേജസ് (പോപ്പുലര്‍ ഫ്രണ്ട്) & മാധ്യമം(ജമാ അത്തെ ഇസ്ലാമി ഹിന്ദ്)....ബാക്കി എല്ലാ പത്രങ്ങളും, പുള്ളിയുടെ അഭിപ്രായത്തില്‍ , ചില വാര്‍ത്തകളൊഴിച്ചാല്‍ സംഘപരിവാറുകാരാണ്....

പുള്ളിയുടെ ബ്ലോഗിലെ ഡിക്ലറേഷനാണെനിക്ക് ഏറ്റവും ബോധിച്ചത്....ദാ...

ഗുജറാത്തിലെ വംശീയ കലാപം, ബാബരി മസ്ജിദ് തകര്‍ച്ച, ബോംബെ കലാപം, ഒറീസ കലാപം എന്നീ ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് മാനസികമായും ശാരീരികമായും പങ്ക് വഹിച്ച പ്രസ്ഥാനമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ സംഘടകള്‍.സാഹോദര്യത്തില്‍ ജീവിക്കുന്ന പല സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത കുത്തിയിളക്കുകയും. ഹിംസാതമാകമായ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന ‘സംഘപരിവാര്‍ അനുഭാവികളോ അംഗങ്ങളോ ഈ ബ്ലോഗില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കരുത് എന്നഭ്യര്‍ഥിക്കുന്നു. സംഘപരിവാര്‍ ചുവയോടെ വരുന്ന കമന്റുകള്‍ നിരുപാധികം ബ്ലോഗില്‍ നിന്നും നീക്കുന്നതായിരിക്കുമെന്നും അറിയിക്കുന്നു.

തിരിച്ച് ചോദ്യങ്ങള്‍ വരുമ്പോള്‍ മറുപടി പറഞ്ഞ് കഷ്ടപ്പെടുന്നതിലുമെത്രയോ എളുപ്പമാണ് അതങ്ങ് ഡിലീറ്റ് ചെയ്യുന്നത്.... :)

ങാ...ഏതായാലും ഇത്രയൊക്കെ എഴുതിയത് വേറൊന്നും കൊണ്ടല്ല....ഈയിടെയായി പത്രങ്ങളിലെ ആര്‍ട്ടിക്കിളുകള്‍ കോപ്പി ചെയ്തിടുന്ന രീതിയാണ് പുള്ളി അവലംബിക്കുന്നത്...ഈയിടെ മാതൃഭൂമി പത്രത്തിലെ ഒരു ലേഖനം പുള്ളി കോപ്പി ചെയ്തിട്ടു.എം.എന്‍.കാരശ്ശേരിയുടെ "തീവ്രവാദത്തിന്റെ നാള്‍വഴികള്‍” എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം...തുടരും എന്ന അടിക്കുറിപ്പോടെ....കാത്തിരുന്നു.... പത്രത്തില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ വന്നിട്ടും പുള്ളീടെ ബ്ലോഗില്‍ നഹി നഹി....പത്രം എടുത്ത് വായിച്ചപ്പോഴല്ലേ കാര്യം മനസിലാകുന്നത്...ആദ്യ ഭാഗത്ത് ജനസംഘത്തിനെ കൊട്ടിയിട്ടാണ് കാരശ്ശേരി നിര്‍ത്തുന്നത്...അപ്പോള്‍ സ്വാഭാവികമായും ഞാനും വിചാരിച്ചു, അടുത്ത ഭാഗങ്ങളില്‍ സംഘപരിവാറിനെ കൊന്നു കൊല വിളിക്കും....പക്ഷേ രണ്ടും മൂന്നും ഭാഗങ്ങളില്‍ കാരശ്ശേരി , സംഘപരിവാറിനേക്കാള്‍ കൂടുതലായി അലക്കീരിക്കുന്നത് “ജമാ അത്തെ ഇസ്ലാമി”യേയും പോപ്പുലര്‍ ഫ്രണ്ടിനേയും പിഡിപിയേയുമാണെന്ന്.....ഛേ, ഒരു പുരോഗമന മതേതരവാദി അത് ബ്ലോഗിലിടാമോ.... :)

ഏതായാലും ആ ലേഖനങ്ങള്‍ അഹങ്കാരി കോപ്പി പേസ്റ്റ് ചെയ്തിടുകയാണ്. ഈ ആര്‍ട്ടിക്കിളുകള്‍ അതേ പോലെ കോപ്പി ചെയ്തിടുന്നത് അല്പം മോശം കാര്യമാണെന്നറിയാം...എങ്കിലും.....



1992ല്‍ ഹിന്ദുവര്‍ഗീയവാദികള്‍ അയോധ്യയിലെ ബാബറി പള്ളി പൊളിച്ചു. ആ അക്രമം കേരളത്തില്‍ ഹിന്ദു- മുസ്‌ലിം വിഭാഗീയതകള്‍ക്ക് ഒരുപോലെ മൂച്ചുകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ തീവ്രനിലപാടുകളുള്ള ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത് മുതലായ ഹിന്ദുസംഘടനകളെയും ജമാഅത്തെ ഇസ്‌ലാമി, ഐ.എസ്.എസ്. മുതലായ മുസ്‌ലിം സംഘടനകളെയും നിരോധിച്ചു.

ജമാഅത്തെ ഇസ്‌ലാമി നിരോധനം നീക്കിക്കിട്ടുന്നതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ മുന്നേറിയപ്പോള്‍ മഅദനി ഐ.എസ്.എസ്. വഴിയിലുപേക്ഷിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്നൊരു രാഷ്ട്രീയകക്ഷിയുമായി രംഗത്തെത്തി. പേരിന് ചില ദളിതരെയും മറ്റും കൂടെക്കൂട്ടിയിരുന്നെങ്കിലും തീവ്രവാദം തന്നെയായിരുന്നു അക്കാലത്തും പ്രസംഗങ്ങളുടെ പ്രമേയം. ഡിസംബര്‍ 6 -ന് 'ബാബറിദിനം' ആചരിക്കുന്നതും അതിന്റെ ഭാഗമായി ബന്ദോ, ഹര്‍ത്താലോ സംഘടിപ്പിക്കുന്നതും ആയിരുന്നു പ്രധാന പ്രവര്‍ത്തനം. ദിനാചരണവും ബന്ധപ്പെട്ട പ്രചാരണങ്ങളും നാട്ടില്‍ വിഭാഗീയതയും വൈകാരികസംഘര്‍ഷവും പടര്‍ത്തുന്ന തരമായിരുന്നു.

ഇക്കാലത്ത് മുസ്‌ലിം സമൂഹത്തില്‍ മറ്റൊരുതരം തീവ്രവാദം തലപൊക്കുന്നുണ്ട്. സമുദായത്തിനകത്തെ പള്ളിത്തര്‍ക്കങ്ങളിലും സംഘടനാപോരുകളിലും ചില്ലറ കാലത്തേക്കാണെങ്കിലും കടന്നുവന്ന ബലപ്രയോഗത്തില്‍ അതു കാണാം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികള്‍ രൂപവത്കരിച്ച 'സുന്നി ടൈഗര്‍ ഫോഴ്‌സ്' എന്ന സംഘടന ഈ വികാരത്തിന്റെ പ്രതിരൂപം ആയിരുന്നു. കോഴിക്കോട്ടെ മുജാഹിദ് സെന്ററിന് ബോംബെറിഞ്ഞതും (1992), മതപരിഷ്‌ക്കരണവാദിയായ ചേകനൂര്‍ മൗലവിയെ ശ്വാസം മുട്ടിച്ചുകൊന്നതും(1993), പെരുന്നാള്‍ ഉറപ്പിക്കല്‍ തര്‍ക്കത്തിന്റെ പേരില്‍ സുന്നി-മുജാഹിദ് കൊലപാതകങ്ങള്‍ നടന്നതും (1997) ഇത്തരം അത്യാചാരങ്ങള്‍ക്ക് ഉദാഹരണം. ഇവിടെ ശ്രദ്ധേയമായ കാര്യം: ഈ ഭീകരവാദം സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ മാത്രമാണ്; അന്യസമുദായങ്ങള്‍ക്കെതിരെ ഒന്നുമില്ല.

ബാബറിപള്ളിയുടെ തകര്‍ച്ച സൃഷ്ടിച്ച അന്തരീക്ഷത്തില്‍ നിന്ന് ഊര്‍ജം വലിച്ചെടുത്തുകൊണ്ടാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ പേരിന് രണ്ടുതരം വിപുലനമുണ്ട്- നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ( ദേശീയ വികസനമുന്നണി) എന്നും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (ദേശീയ പ്രതിരോധസേന) എന്നും! രാഷ്ട്രീയത്തില്‍ നിരന്തരം ഇടപെട്ടെങ്കിലും ഐ.എസ്.എസ്. പോലെ അതും രാഷ്ട്രീയപാര്‍ട്ടിയായില്ല. എന്‍.ഡി.എഫ്. സാംസ്‌കാരികസംഘടനയാണെന്നും ഏത് പാര്‍ട്ടിയില്‍ അംഗമായ ആര്‍ക്കും ഇതില്‍ അംഗമാകാമെന്നും ഉള്ള 'വിശാലമായ' സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഇത്, ഏതു പാര്‍ട്ടിയിലും നുഴഞ്ഞുകയറാനുള്ള തന്ത്രം മാത്രമാണ് എന്ന് വൈകാതെ വ്യക്തമായി.

ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നിന്ന് കാര്യമായി ഫണ്ടുകിട്ടുന്നുണ്ട് എന്ന് തോന്നിക്കുന്ന തരമായിരുന്നു എന്‍.ഡി.എഫിന്റെ പ്രവര്‍ത്തന ശൈലി- പത്രസ്ഥാപനം, പുസ്തകപ്രസാധനശാല, കേരളത്തിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തുകള്‍, നിറപ്പകിട്ടുള്ള വാള്‍പോസ്റ്ററുകള്‍, സമ്മേളനങ്ങള്‍, പ്രവര്‍ത്തകര്‍ക്ക് വിലകൂടിയ വാഹനങ്ങള്‍, ആഗസ്ത് 15ന് നാട്ടുകാരെ അമ്പരപ്പിക്കുന്ന മട്ടില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്ന മാര്‍ച്ച് ........

കേരളത്തിലെ മുന്‍ സിമി നേതാക്കളാണ് കോഴിക്കോട് കേന്ദ്രമാക്കി എന്‍.ഡി.എഫ്. സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിനുവേണ്ടി പൊരുതുക എന്ന മൗദൂദിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ് അവരുടെ പ്രചോദനം. താലിബാന്‍, അല്‍ഖ്വെയ്ദ, ലഷ്‌ക്കര്‍ ഇ-തൊയ്ബ, ജയ്‌ഷെ-മുഹമ്മദ് മുതലായ അഫ്ഗാനിസ്താനിലും പാകിസ്താനിലും കശ്മീരിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളോട് താത്ത്വികമായി യോജിക്കുന്ന ഒരു തലം ഇവര്‍ക്കുണ്ട്. പ്രശ്‌നങ്ങളെല്ലാം അന്തര്‍ദേശീയമായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തെ കിരാതമായി ചിത്രീകരിക്കുകയും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ 'പീഡിതബോധം' വളര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് എവിടെയും മുസ്‌ലിങ്ങള്‍ ഇരകളാണെന്നും ചെറുത്തുനില്‍പ്പിനുവേണ്ടി അവര്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ കുറ്റമായി എണ്ണിക്കൂടെന്നും ആണ് എന്‍.ഡി.എഫ്. അണികളെ പഠിപ്പിക്കുന്നത്: പ്രതിരോധത്തിന്റെ പ്രത്യയശാസ്ത്രം!

അനവധി അക്രമങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി പത്രവാര്‍ത്തകളും പോലീസ് റിപ്പോര്‍ട്ടുകളും കോടതിവിധികളും സാക്ഷ്യപ്പെടുത്തുന്നു. മാറാട് കലാപങ്ങളെപ്പറ്റി അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷ (2007) ന്റെ റിപ്പോര്‍ട്ടില്‍ ആ സംഭവങ്ങളില്‍ എന്‍.ഡി.എഫിനുള്ള പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് (1997) രണ്ടുവഴിക്ക് തീവ്രവാദത്തിന് സഹായകമായി:

1. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന ജനാധിപത്യപരമായ നിലപാട് മുസ്‌ലിംലീഗ് സ്വീകരിക്കാഞ്ഞതുകൊണ്ട് അതിന്റെ യുവജനസംഘടനയിലും വിദ്യാര്‍ഥിസംഘടനയിലും പ്രവര്‍ത്തിക്കുന്ന പലരും മതസംഘടനകളിലോ തീവ്രവാദസംഘടനകളിലോ ചേരുന്നതാണ് മാനം എന്നൊരു തീര്‍പ്പിലെത്തി.

2. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രം പീഡിപ്പിക്കപ്പെടുകയാണ് എന്ന പ്രചാരവേല തഴച്ചു. ഇത് 'പീഡിതബോധ'ത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു.

ബി.ജെ.പി.നേതാവ് എല്‍.കെ. അദ്വാനിയെ വകവരുത്താന്‍ രൂപംകൊണ്ടതായി പറയപ്പെടുന്ന കോയമ്പത്തൂര്‍ സ്‌ഫോടനത്തിലെ പ്രതി എന്ന നിലയില്‍ മഅദനിയെ അറസ്റ്റു ചെയ്തത് (1998) നമ്മുടെ നാട്ടിലെ തീവ്രവാദചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. വിചാരണപോലുമില്ലാതെ ഒമ്പതര കൊല്ലം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍ പീഡനം ഏറ്റു. തീവ്രവാദം ഇല്ലാതാക്കുന്നതിനാണ് അദ്ദേഹത്തെ തടവിലിട്ടതെങ്കിലും ആ രീതിയില്‍ പുലര്‍ന്ന അനീതി ജയിലിനു പുറത്ത് തീവ്രവാദത്തെ കൂടിയ അളവില്‍ പുനരുത്പാദിപ്പിച്ചു. ഇവിടത്തെ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നിവയൊന്നും മുസ്‌ലിങ്ങളോട് നീതി കാണിക്കുകയില്ല എന്ന ആക്ഷേപത്തിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമായിത്തീര്‍ന്നു, മഅദനി. അദ്ദേഹം ജയിലില്‍ക്കിടന്ന കാലമത്രയും ഈ പ്രചാരവേല കൊണ്ടുപിടിച്ചുനടന്നു. അത് എന്‍.ഡി.എഫിന് പുതിയ അനുയായികളെ ഉണ്ടാക്കിക്കൊടുത്തു; നേതാവില്ലാത്ത പി.ഡി.പി.യില്‍ നിന്ന് എത്രയോ അനുയായികള്‍ എന്‍.ഡി.എഫിലേക്ക് ചേക്കേറി.

ജയില്‍മുക്തനായ മഅദനി മാനസാന്തരപ്പെട്ടാണ് മടങ്ങിയെത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2009) ഇടതുമുന്നണിക്കൊപ്പം നിന്ന അദ്ദേഹം മതതീവ്രവാദത്തിനെതിരായും മതേതരജനാധിപത്യത്തിനനുകൂലമായും സംസാരിച്ചു. അത് പക്ഷേ, കേരളീയര്‍ പൂര്‍ണമായി വിശ്വസിക്കുകയുണ്ടായില്ല. വിശ്വസിക്കാന്‍ ബാദ്ധ്യതപ്പെട്ട അനുയായികളില്‍ പലരും എന്‍.ഡി.എഫില്‍ എത്തിക്കഴിഞ്ഞിരുന്നുതാനും. ലോകവ്യാപാരകേന്ദ്രത്തിന്റെ തകര്‍ച്ച (2001), ഗുജറാത്തിലെ മുസ്‌ലിംഹത്യ (2002), അമേരിക്കയുടെ ഇറാഖ് അധിനിവേശം (2003), സദ്ദാം വധം (2006) തുടങ്ങി അനേകം സംഭവങ്ങള്‍ ഇടക്കാലത്ത് തീവ്രവാദത്തിന്റെ എരിതീയില്‍ എണ്ണ പകരാന്‍ വന്നെത്തുകയും ചെയ്തിരുന്നു.

മുസ്‌ലിം ലീഗിന്റെ സാമുദായികരാഷ്ട്രീയവും(Communal Politics) ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രീയവും (Relegional Politics) തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി നമ്മുടെ എത്ര നേതാക്കള്‍ ആലോചിച്ചിട്ടുണ്ട്? ആദ്യത്തേത് ജനാധിപത്യത്തെ അംഗീകരിക്കുമ്പോള്‍ രണ്ടാമത്തേത് അതിനെ നിരാകരിക്കുന്നു എന്ന് എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്?

സീറ്റിനും അധികാരത്തിനും വേണ്ടി വിഭാഗീയരാഷ്ട്രീയത്തെ പിന്തുണയ്ക്കുമ്പോള്‍ അതിന് ആദര്‍ശത്തിന്റെ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്ന വിദ്യയില്‍ സി.പി.എം. എന്നും മുന്നിലാണ്: 1990 കളുടെ തുടക്കത്തില്‍ മുകളില്‍ വിശദീകരിച്ചുപറഞ്ഞ സാഹചര്യം ഉപയോഗിച്ച് മതതീവ്രവാദം മുറ്റിത്തഴയ്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിക്കുന്നത്(1991). അതുവരെ സ്വന്തം കൈയാളായിരുന്ന സദ്ദാം ഹുസൈനുമായി അമേരിക്ക തീര്‍ത്തും പിണങ്ങാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.

പെട്ടെന്ന് സദ്ദാം കേരളത്തിലെ അമേരിക്കന്‍ സാമ്രാജ്യത്വവിരോധികളായ ഇസ്‌ലാമിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഒരുപോലെ പ്രതിരോധത്തിന്റെ പ്രതീകമായിത്തീര്‍ന്നു; ഒപ്പം തങ്ങളെ കൂട്ടി യോജിപ്പിക്കുന്ന കണ്ണിയും! റഷ്യയും ഇറാനും ഇറാഖ്പ്രശ്‌നത്തില്‍ എടുത്ത അമേരിക്കന്‍വിരുദ്ധ സംയുക്തനിലപാട് കേരളത്തില്‍ ജമാഅത്ത്- സി.പി.എം. സഹകരണം എളുപ്പമാക്കി. തുടര്‍ന്നുവന്ന ഗുജറാത്ത് കലാപം, ലോകവ്യാപാരകേന്ദ്രാക്രമണം, അഫ്ഗാന്‍ യുദ്ധം, ഇറാഖ് അധിനിവേശം, സദ്ദാം വധം മുതലായവയെല്ലാം ഈ സഹകരണത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചു. അങ്ങനെ മാര്‍ക്‌സിസവും മൗദൂദിസവും കേരളത്തില്‍ കൈകോര്‍ത്തു!

''അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ന് സഫലമായി ചെറുത്തുനില്‍ക്കുന്നത് ഇസ്‌ലാം ആണെന്നും അതിനോടൊപ്പം നില്‍ക്കുകയാണ് പുരോഗമനശക്തികളുടെ കര്‍ത്തവ്യം'' എന്നും വ്യാഖ്യാനം വന്നപ്പോള്‍ ഇസ്‌ലാമിസത്തിന്റെ കൂടെ നില്‍ക്കുന്നതാണ് പുരോഗമനം എന്നായിത്തീര്‍ന്നു! സാമ്രാജ്യത്വവിരുദ്ധമായ അന്തര്‍ദേശീയ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു പ്രസംഗമെങ്കിലും കേരളത്തിലെ മുസ്‌ലിംവോട്ടുകള്‍ ലീഗില്‍നിന്ന് അടര്‍ത്തി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.

മതതീവ്രവാദം എന്നത് മതപ്രവര്‍ത്തനമോ രാഷ്ട്രീയപ്രവര്‍ത്തനമോ അല്ല; അക്രമപ്രവര്‍ത്തനമാണ്. അതിനുവേണ്ടി പണിയെടുക്കുന്നവര്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അനുയായികളല്ല; കുറ്റവാളികളാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് ഇക്കാര്യത്തില്‍ നിസ്സഹായമാകുന്നത് ഭരണാധികാരികളുടെ അവിഹിതമായ ഇടപെടലുകള്‍ കൊണ്ടാണ്. കേരളത്തില്‍ രണ്ടുമുന്നണിയിലെ പാര്‍ട്ടികളും അപ്പോഴും ഇപ്പോഴുമായി മാറിമാറി ഹിന്ദു-മുസ്‌ലിം തീവ്രവാദങ്ങളെ സഹായിച്ചിട്ടുണ്ട്. വര്‍ഗീയത, മതമൗലികത, മതഭീകരത മുതലായ ജീര്‍ണതകളെ നേരിടുവാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടതാണ്. കാരണം ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ ഇവയ്ക്കുള്ള കഴിവിന് അറ്റമില്ല.

സമുദായം ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവട്ടെ, അതു കൊണ്ടുനടക്കുന്ന മതതീവ്രവാദം ഫാസിസത്തിന്റെ അനേകം രൂപങ്ങളിലൊന്നുമാത്രമാണ്. അതിന്റെ പ്രധാനപ്പെട്ട ശത്രു ജനാധിപത്യമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സൗകര്യം ഉപയോഗിച്ച് ജനാധിപത്യത്തിനകത്തു വളര്‍ന്ന് ജനാധിപത്യത്തെത്തന്നെ വിഴുങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണ് മതതീവ്രവാദം. തീര്‍ച്ചയായും തീവ്രവാദികളുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും വേണം. ഒപ്പം അവരുടെ അക്രമ സിദ്ധാന്തത്തെ തടയേണ്ട ചുമതല ഓരോ രാഷ്ട്രീയകക്ഷിക്കുമുണ്ട്; അതിനെ കരുതിയിരിക്കേണ്ട ഉത്തരവാദിത്വം ഓരോ ജനാധിപത്യവിശ്വാസിക്കുമുണ്ട്.
(അവസാനിച്ചു)


തീവ്രവാദത്തിന്റെ നാള്‍വഴികള്‍-2
Posted on: 03 Nov 2009
എം.എന്‍. കാരശ്ശേരി
കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദത്തോടുള്ള ആഭിമുഖ്യത്തിന്റെ ചരിത്രത്തില്‍ രണ്ടു തരത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1979.

1. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ പിന്തുണയുണ്ടായിരുന്ന ഇറാനിലെ ഷാ ചക്രവര്‍ത്തിയെ 'ഇസ്‌ലാമികവിപ്ലവം' നിശ്ശേഷം പരാജയപ്പെടുത്തിയ വര്‍ഷമാണത്. അങ്ങനെ ചരിത്രത്തിലാദ്യമായി ജനമുന്നേറ്റത്തിലൂടെ ഒരു 'ഇസ്‌ലാമിക് റിപ്പബ്ലിക്' നിലവില്‍ വന്നു.
'ഇസ്‌ലാമികവിപ്ലവം' എന്നത് സങ്കല്പമല്ലെന്നും അതിന് യാഥാര്‍ഥ്യമാവാന്‍ സാധിക്കുമെന്നും ഉള്ള അറിവ് ലോകത്തെങ്ങുമുള്ള ഇസ്‌ലാമിസ്റ്റുകളെ ആവേശം കൊള്ളിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികള്‍ തടവിലാക്കിയ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്മാരെ മോചിപ്പിക്കുന്നതിന്ന് സര്‍വസന്നാഹങ്ങളോടും കൂടി അമേരിക്കയില്‍ നിന്നു പുറപ്പെട്ട യുദ്ധവിമാനം അജ്ഞാതമായ കാരണങ്ങളാല്‍ വഴിക്ക് മരുഭൂമിയില്‍ തകര്‍ന്നുവീണത് വിപ്ലവത്തിന് ദൈവികസഹായം ഉണ്ട് എന്നതിന്റെ പ്രത്യക്ഷമായ തെളിവായി കണക്കാക്കപ്പെട്ടു!

കമ്യൂണിസത്തിന്റെ ചരിത്രത്തില്‍ റഷ്യന്‍ വിപ്ലവ(1917)ത്തിനുള്ള സ്ഥാനമാണ് ഇസ്‌ലാമിസത്തിന്റെ ചരിത്രത്തില്‍ ഇറാന്‍ വിപ്ലവ(1979)ത്തിനുള്ളത്. ഇറാനിലെ പരമോന്നതനായ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനി അന്നു പറഞ്ഞു: ''ഞങ്ങള്‍ വിപ്ലവം കയറ്റി അയയ്ക്കും.''

ഷിയാമുസ്‌ലിങ്ങളാണ് ഇറാനില്‍ വിപ്ലവഭരണകൂടം സ്ഥാപിച്ചത്. ഷിയാക്കളോടുള്ള വിശ്വാസപരമായ എല്ലാ അഭിപ്രായഭേദങ്ങളും മറന്ന് ജമാഅത്തെ ഇസ്‌ലാമി ആ സര്‍ക്കാറിനെ കൊണ്ടാടി.വിപ്ലവത്തിന്റെ ദാര്‍ശനികനായ അലീ ശരീഅത്തിയുടെ പുസ്തകങ്ങള്‍ക്ക് മലയാള പരിഭാഷകളുണ്ടായി. വിപ്ലവനായകനായ ഖൊമേനിയുടെ ജീവചരിത്രവും അദ്ദേഹത്തിന്റെ മുഖ്യകൃതിയുടെ പരിഭാഷയും മലയാളത്തില്‍ ഇറങ്ങി.

ഇറാന്‍ വിപ്ലവം ഇന്ത്യയില്‍ ഏറ്റവുമധികം തീപിടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘമായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യെയാണ്. തത്ത്വത്തില്‍ വിപ്ലവത്തോട് യോജിച്ച ജമാഅത്തെ ഇസ്‌ലാമി അത് ഇന്ത്യയില്‍ പ്രായോഗികമല്ലെന്നും ഇനി ആണെങ്കില്‍ത്തന്നെ സമയമായിട്ടില്ലെന്നും ഉള്ള തീര്‍പ്പിലായിരുന്നു.

ഇത് കാപട്യമാണെന്ന് സിമിക്കാര്‍ വാദിച്ചു. മൗദൂദിസം സ്വന്തം സിദ്ധാന്തമാണ് എന്ന് പറയുമ്പോഴും അതിനോട് ആത്മാര്‍ഥതയില്ലാത്ത പിന്തിരിപ്പന്മാരും തിരുത്തല്‍വാദികളും ആയിട്ടാണ് ജമാഅത്തുകാരെ സിമി മനസ്സിലാക്കിയത്. അങ്ങനെ ഇസ്‌ലാമിക വിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ ജമാഅത്ത്- സിമി സംഘര്‍ഷത്തിനും അവരുടെ വഴിപിരിയലിനും ഇടയാക്കി.

ജമാഅത്തിലെ 'നക്‌സല്‍ബാരികള്‍' എന്ന് അക്കാലത്ത് സിമിക്കാരെ പരിഹസിച്ചിരുന്നു. തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ തത്ത്വവും പ്രയോഗവും സംബന്ധിച്ച നിലപാടുകള്‍ സി.പി.എം.-നക്‌സല്‍ സംഘര്‍ഷത്തിന്നു വഴിവെച്ചതിന്ന് സമാനമാണിത്.

2. ഈ വര്‍ഷത്തില്‍ തന്നെയാണ് റഷ്യ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറുന്നത് (ഡിസംബര്‍ 1979). അവിടെ കമ്യൂണിസ്റ്റ് അനുകൂല പാവഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അമേരിക്കയെയും അറബ് രാജ്യങ്ങളെയും അനറബിരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളെയും ഒരുപോലെ ക്ഷോഭിപ്പിച്ച സംഭവം.
സാമന്തരാജ്യം എന്നു വിളിക്കാവുന്ന തരത്തില്‍ വിധേയത്വം കാണിക്കുന്ന പാകിസ്താന്റെ തൊട്ടടുത്ത് ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം നിലവില്‍വന്നു എന്നതായിരുന്നു അമേരിക്കയുടെ അങ്കലാപ്പ്. ജനാധിപത്യം, കമ്യൂണിസം, സോഷ്യലിസം മുതലായ ആശയങ്ങള്‍ സ്വന്തം അതിരുകള്‍ കടന്നുവരും എന്നതായിരുന്നു അറബ്‌രാജ്യങ്ങളിലെ രാജാക്കന്മാരുടെ പരിഭ്രാന്തി. കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അഫ്ഗാനികളുടെ ആധ്യാത്മികജീവിതം താറുമാറായിപ്പോകും എന്നതായിരുന്നു വിവിധരാജ്യങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ ആധി.അഫ്ഗാനിസ്താനിലെ കമ്യൂണിസ്റ്റു പിന്തുണയുള്ള ഭരണത്തെ തുരത്താന്‍ അമേരിക്ക കണ്ടെത്തിയ എളുപ്പവഴിയാണ് അട്ടിമറിയും അക്രമവും കൊലയും നടത്തുന്ന മതഭീകരവാദം. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഗോത്രാധിപന്മാരെയും മതപണ്ഡിതന്മാരെയും ചെറുകിടരാഷ്ട്രീയക്കാരെയും ഈ 'വിശുദ്ധയുദ്ധ' (ജിഹാദ്)ത്തിന്റെ പോരാളികളാക്കി മാറ്റാന്‍ അമേരിക്ക ആളും അര്‍ഥവും കൊടുത്തു.

മതപാഠശാലകള്‍ വിദ്യാര്‍ഥികളെ ജിഹാദിന്റെ തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'താലിബാന്‍' (വിദ്യാര്‍ഥികള്‍) എന്നൊരു തീവ്രവാദസംഘം രൂപം കൊള്ളുന്നത്. ഈ 'വിശുദ്ധയുദ്ധ'ത്തില്‍ താത്പര്യമുള്ള വിവിധ അറബ്‌രാജ്യങ്ങളിലെ യുവാക്കള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കുന്നതിലും പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സമാനചിന്താഗതിക്കാരുമായി അവരെ കൂട്ടിയിണക്കുന്നതിലും അമേരിക്ക ശ്രദ്ധിച്ചു.

ആ വഴിക്കാണ് സൗദി അറേബ്യക്കാരനായ ഉസാമ ബിന്‍ ലാദന്‍ എന്നൊരു തീവ്രവാദി നേതാവും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ 'അല്‍ഖ്വെയ്ദ' (അടിത്തറ) എന്നൊരു ജിഹാദിപ്രസ്ഥാനവും വെളിപ്പെടുന്നത്.

ഇറാനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യശത്രുവായ അമേരിക്കയാണ് അഫ്ഗാനിസ്താനിലെ ഇസ്‌ലാമിസത്തിന്റെ മുഖ്യമിത്രം ആയി പ്രവര്‍ത്തിക്കുന്നത്- രണ്ടും ഒരേ കൊല്ലം തന്നെ! കാര്യം: സാമ്രാജ്യത്വത്തിന് നിലപാടുകളില്ല, താത്പര്യങ്ങളേയുള്ളൂ...

അഫ്ഗാനിസ്താനിലെ ജിഹാദികളുടെ കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടം കേരളത്തിലെ ഇസ്‌ലാമിസ്റ്റുകളെ, വിശേഷിച്ച് സിമിക്കാരെ, പ്രചോദനം കൊള്ളിക്കുകയുണ്ടായി. നാനാവിധമായ വാള്‍പോസ്റ്ററുകളിലൂടെയും പ്രബന്ധങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും ഈ അനുഭാവം ആവിഷ്‌കാരം കൊണ്ടു. ആ പിന്തുണ അമേരിക്കന്‍ മുതലാളിത്തത്തിന് അനുകൂലവും കമ്യൂണിസ്റ്റ് ഭരണത്തിന് പ്രതികൂലവും ആയിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ പേരില്‍ അമേരിക്കയെ നഖശിഖാന്തം എതിര്‍ത്ത കൂട്ടരാണിത്- രണ്ടും ഒരേ കാലത്ത്!

സിമിയുടെ നിലപാടുകള്‍ എത്രമാത്രം പ്രകോപനപരമായിരുന്നു എന്നതിന്ന് തെളിവാണ് അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തും പ്രത്യക്ഷപ്പെട്ട അവരുടെ ചുവരെഴുത്ത്: 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ'. ഹിന്ദുവര്‍ഗീയവാദികള്‍ മിക്ക സ്ഥലത്തും മറുപടിയും എഴുതിവെച്ചു: 'ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ'. മുഖാമുഖം നില്‍ക്കുന്ന ഈ രണ്ടു ചുവരെഴുത്തുകള്‍ ഇരുഭാഗത്തും എത്രമാത്രം തീയുണ്ടാക്കും എന്ന് ആര്‍ക്കും ആലോചിച്ചാലറിയാം.
ഇസ്രായേലിന്റെ പിറവി(1948)തൊട്ട് ആരംഭിച്ച പലസ്തീന്‍പ്രശ്‌നം കത്തിക്കാളുമ്പോഴൊക്കെ കേരളത്തില്‍ വലുതോ ചെറുതോ ആയ പ്രതിഫലനങ്ങളുണ്ടാകുന്നുണ്ട്. ഇസ്രായേലുമായി സൗഹൃദത്തിന് തയ്യാറാവുകയും അതിന്റെ തലസ്ഥാനനഗരിയില്‍ സല്‍ക്കാരത്തിനു ചെല്ലുകയും ചെയ്തതിലൂടെ ഇസ്‌ലാമിസ്റ്റുകളുടെ കണ്ണില്‍ 'വര്‍ഗവഞ്ചകന്‍' ആയിത്തീര്‍ന്ന ഈജിപ്തിന്റെ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ അവര്‍ വെടിവെച്ചുകൊന്നത്(1981) ലോകത്തെങ്ങുമുള്ള മതതീവ്രവാദികള്‍ക്ക് വലിയ ആവേശം കൊടുത്തു.

1985-86 കാലത്തെ കേരളത്തിലെ ശരീഅത്ത് വിവാദം (സുലൈഖാബീവി സംഭവം, ഷബാനുവിധി, മുസ്‌ലിം വനിതാബില്ല്...) സമുദായപരിഷ്‌കരണം, മതേതരഭരണകൂടം , സ്ത്രീസ്വാതന്ത്ര്യം മുതലായ പല പുരോഗമനാശയങ്ങളും മുന്നോട്ടുവെക്കുകയുണ്ടായി.
അക്കൂട്ടത്തില്‍ ഒരു വിഭാഗത്തിനിടയിലേക്ക് യാഥാസ്ഥിതികതയുടെയും മതമൗലികവാദത്തിന്റെയും തീവ്രനിലപാടുകള്‍ക്ക് പ്രവേശനം കിട്ടാന്‍ അത് ഇടയാക്കുകയും ചെയ്തു.
മുസ്‌ലിം സമുദായം ആക്രമിക്കപ്പെടുന്നു എന്നൊരു ധാരണ സൃഷ്ടിക്കാന്‍ ശരീഅത്ത് (മതനിയമങ്ങള്‍) പരിഷ്‌കരണവിരുദ്ധര്‍ക്ക് സാധിച്ചു. ആ പേരില്‍ പത്തുകൊല്ലത്തെ പിണക്കത്തിനു ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗും ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗും ഇക്കാലത്ത് (1985) പരസ്​പരം ലയിച്ചത് ഈ മനോഭാവത്തിന്റെ സൂചകം ആകുന്നു.

മുസ്‌ലിം പൗരോഹിത്യത്തെ പ്രീണിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി രാജീവ്ഗാന്ധി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് പിന്നെക്കാണുന്നത്. ഷബാനുവിധി(1985)യിലൂടെ വിവാഹമുക്തയ്ക്ക് ചെലവിനു കൊടുക്കാന്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് വന്നുചേര്‍ന്ന ബാധ്യതയില്‍ നിന്ന് അവരെ 'രക്ഷി'ക്കുന്നതിന് ആ ഗവണ്‍മെന്റ് 'മുസ്‌ലിം വനിതാ നിയമം' (1986) കൊണ്ടുവന്നു.
ഷബാനുവിധിയോട് കേന്ദ്രഗവണ്‍മെന്റ് കാണിച്ച എതിര്‍പ്പും പുതിയ നിയമവും ഇന്ത്യന്‍ മനസ്സിനെ വര്‍ഗീയവത്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് ഹിന്ദുവര്‍ഗീയതയെ പ്രകോപിപ്പിച്ചു. ഇസ്‌ലാമിന്റെ സ്ത്രീവിരുദ്ധത, ഗവണ്‍മെന്റിന്റെ ന്യൂനപക്ഷപ്രീണനം മുതലായവയ്ക്കുള്ള ഒരേയൊരു പരിഹാരം പൊതുസിവില്‍കോഡാണ് എന്ന വാദവുമായി ബി.ജെ.പി. ഇന്ത്യയുടെ നാനാഭാഗത്തും പ്രസംഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.

രാമജന്മഭൂമിപ്രസ്ഥാനം ഇതോടെ ഉഷാറായി.ഹിന്ദുവര്‍ഗീയതയെ ആശ്വസിപ്പിക്കുന്നതിന് ബാബറിപള്ളിയുടെ ഒരു ഭാഗം കേന്ദ്രഗവണ്‍മെന്റ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തു. തര്‍ക്കമുണ്ടായപ്പോള്‍ രണ്ടുകൂട്ടരും പ്രവേശിക്കേണ്ട എന്നുപറഞ്ഞ് ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പൂട്ടിയിട്ട(1949) കെട്ടിടത്തിന്റെ ഭാഗമാണിത്. ഇതോടുകൂടി വേവും ചൂടും വര്‍ധിച്ചു. രഥയാത്രകളുടെയും പ്രകോപനസമൃദ്ധമായ പ്രസ്താവനകളുടെയും വൈകാരികതകൊണ്ട് അന്തരീക്ഷം വിഷലിപ്തമായി. മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദം പൂര്‍വാധികം ഊര്‍ജസ്വലമായി.

ഈ സാമൂഹികപരിസരം ഉപയോഗപ്പെടുത്തിയാണ് കരുനാഗപ്പള്ളി സ്വദേശിയും മതപാഠശാലാധിപനും തീപ്പൊരി പ്രസംഗകനും ആയ അബ്ദുന്നാസര്‍ മഅദനി 1990-കളോടെ 'ഇസ്‌ലാമികസേവാസംഘം' (ഐ.എസ്.എസ്.) എന്ന സംഘടനയുമായി കടന്നുവരുന്നത്.
ആര്‍.എസ്.എസ്സില്‍ നിന്ന് മുസ്‌ലിങ്ങളെ രക്ഷിക്കുക എന്നൊരു സൂചന ആ പേരില്‍ത്തന്നെ ഉണ്ടായിരുന്നു. കേരളരാഷ്ട്രീയത്തിലേക്കു മതതീവ്രവാദം പരസ്യമായി കടന്നുവരുന്നത് മഅദനിയിലൂടെയാണ്: ഐ.എസ്.എസ്. രാഷ്ട്രീയകക്ഷിയായിരുന്നില്ല, ആര്‍.എസ്.എസ്. പോലെ സന്നദ്ധസംഘമായിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയപരിഹാരം ഇല്ലെന്നും ബലപ്രയോഗം മാത്രമാണ് വഴി എന്നും ആയിരുന്നു സിദ്ധാന്തം. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം എന്നല്ല, മുസ്‌ലിങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യരുത് എന്നാണ് മഅദനി അന്ന് ആഹ്വാനം ചെയ്തത്. ആ തീപ്പിടിച്ച പ്രസംഗങ്ങളിലും കാസറ്റുകളിലും ആവര്‍ത്തിക്കപ്പെട്ടു: ''മുസ്‌ലിമിന്റെ മതവും മുസ്‌ലിമിന്റെ രാഷ്ട്രീയവും വേറെവേറെയല്ല.'' 1991-92 കാലത്ത് മഅദനി കത്തിക്കയറി. ആ മുന്നേറ്റത്തെ തടയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ ബോംബേറില്‍ ഒരുകാല്‍ നഷ്ടപ്പെട്ട(1992)ത് മഅദനിക്കു ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു.

മുസ്‌ലിം ലീഗിന് വെല്ലുവിളിയായി വളരും എന്ന പ്രതീക്ഷയില്‍ ചില നേതാക്കളും ചില കക്ഷികളും മഅദനിക്ക് രഹസ്യപിന്തുണ കൊടുത്തിരുന്നു. ലീഗ്‌രാഷ്ട്രീയത്തോട് തോന്നിയ മടുപ്പും രാമജന്മഭൂമിപ്രസ്ഥാനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും മൂലം ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ മഅദനിയില്‍ ആകൃഷ്ടരായി.
(തുടരും)


തീവ്രവാദത്തിന്റെ നാള്‍വഴികള്‍-1
Posted on: 02 Nov 2009
എം.എന്‍. കാരശ്ശേരി
''തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും സംസ്ഥാനത്ത് സേ്ഫാടനാത്മകമായ സാഹചര്യം നിലനില്‍ക്കുന്നതായും'' കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ (ഐ.ബി.) രഹസ്യറിപ്പോര്‍ട്ടു തയ്യാറാക്കിയതായി മാതൃഭൂമി ദിനപത്രം രേഖപ്പെടുത്തിയിരിക്കുന്നു (27 സപ്തംബര്‍ 2009).

കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയിലെ തീവ്രവാദമാണ് തത്കാലം നമ്മള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഇവിടത്തെ ഹിന്ദുക്കള്‍ക്കിടയിലും തീവ്രവാദമുണ്ട്. ആര്‍.എസ്.എസ്. മുതലായ സംഘടനകളുടെ ഹിംസ പലേടത്തായി, പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. ഈയിടെ കോഴിക്കോട്ടെ മാറാട് കടപ്പുറത്ത് ഉണ്ടായ കലാപങ്ങള്‍ (ഒന്നാം മാറാട്: 3, 4 ജനവരി 2002; രണ്ടാം മാറാട്: 4 മെയ് 2003) ഈ രണ്ടുവിഭാഗം തീവ്രവാദങ്ങളുടെയും സാന്നിധ്യത്തിന് തെളിവുതരുന്നു.

ഇപ്പോള്‍ ചോദിക്കാവുന്നത്: തീവ്രവാദം കേരളത്തിന് പുതിയ കാര്യമാണോ? 1970-കളില്‍ നക്‌സലിസവും 1948-ലെ കല്‍ക്കട്ടാതീസീസ് കാലത്ത് കമ്യൂണിസവും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത് തീവ്രവാദത്തിന്റെ പാത തന്നെയല്ലേ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍മുഖം ഇത്തരം ആയുധപ്രയോഗത്തിന്റെ അരങ്ങായി 1921-22 കാലത്ത് മാറുകയുണ്ടായില്ലേ? 1830- 1920 കാലത്ത് മലബാറില്‍ പിറവിയെടുത്ത അമ്പതോളം ചെറിയ കര്‍ഷക കലാപങ്ങളിലും കാണുന്നത് ഈ ഹിംസാവാസന തന്നെയല്ലേ?

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണുംപോലെ ജന്മിത്തത്തെ പാഠം പഠിപ്പിക്കുക, അനീതിക്ക് നിവൃത്തിയുണ്ടാക്കുക, അക്രമത്തെ ചെറുക്കുക, രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ 'ന്യായമായ' ആവശ്യങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കുന്നതും ജനാധിപത്യത്തിന്റെ കാഴ്ചപ്പാടില്‍ ഹിംസ തന്നെ. എന്തിന്റെ പേരിലായാലും വ്യക്തികളോ സംഘടനകളോ വാളെടുക്കുന്നത് സമൂഹത്തിന്റെ സുസ്ഥിതിക്ക് എതിരാണ്. വ്യക്തികളുടെയോ സമുദായങ്ങളുടെയോ സങ്കടങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കേണ്ടത് ജനകീയസമരം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം മുതലായ വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെയാണ്; ബലപ്രയോഗത്തിലൂടെയല്ല.

മുകളില്‍ വിശദീകരിച്ചവയും ഇക്കാലത്ത് കണ്ടുവരുന്നവയും ആയ ഹിംസകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം ഇതാണ്: തന്റെ നേരെ അക്രമം കാണിക്കുകയോ, താന്‍ അനുഭവിക്കുന്ന അനീതിക്ക് ഉത്തരവാദിയായിരിക്കുകയോ ചെയ്യുന്ന ആളെയോ, ഒരുകൂട്ടം ആളുകളെയോ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ സ്വന്തം ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് പഴയകാലത്തെ ആയുധപ്രയോഗങ്ങളുടെ 'ന്യായീകരണം'. കുറ്റവാളി എന്ന് ബോധ്യമുള്ളവരെ ശിക്ഷിക്കുന്ന രീതിയാണിത്. നീതിപീഠത്തിന്റെ വിചാരണയില്ലാതെ, രാഷ്ട്രത്തിന്റെ പങ്കാളിത്തമില്ലാതെ ശിക്ഷ നടപ്പാക്കി എന്ന അപാകം അതിനുണ്ട്. എങ്കില്‍ത്തന്നെയും അവിടെ സാധാരണ നിലയ്ക്ക് നിരപരാധികള്‍ ഇരകളായിത്തീര്‍ന്നിട്ടില്ല. മറിച്ച്, താനറിയുകയോ തന്നെ അറിയുകയോ ചെയ്യാത്ത ആളുകളാണ് ഇന്നത്തെ തീവ്രവാദിയുടെ ലക്ഷ്യം. തനിക്കെതിരെയോ, തന്റെ സമുദായത്തിനെതിരെയോ എന്തെങ്കിലും കുറ്റംചെയ്തു എന്ന് ആ ബലിയാടിനെപ്പറ്റി ഈ തീവ്രവാദിക്കുപോലും ആക്ഷേപമില്ല. ചിലപ്പോള്‍ ഒരു പ്രത്യേക മതസമൂഹത്തില്‍, ജാതിസമുദായത്തില്‍, ഭാഷാസാഹചര്യത്തില്‍, രാഷ്ട്രത്തില്‍ ജനിച്ചു എന്ന 'കുറ്റം' അയാള്‍ ചെയ്തിരിക്കാം!

സ്വന്തം ജനനത്തിന്റെ കാര്യത്തിലാവട്ടെ, ആര്‍ക്കും ഒരുത്തരവാദിത്വവും ഇല്ല. എന്തിന്റെ പേരിലാണ് താന്‍ ശിക്ഷിക്കപ്പെടുന്നത് എന്നുപോലും തിരിച്ചറിയാതെ മരിച്ചുപോകാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ് മിക്കപ്പോഴും തീവ്രവാദത്തിന്റെ ഇരകള്‍.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1919. സര്‍ക്കാറിന് അമിതാധികാരം നല്‍കുന്ന റൗളറ്റ് ആക്ട് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വിഷയമായവര്‍ഷം; പഞ്ചാബിലെ ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല നടന്നകൊല്ലം. ഒന്നാം ലോകയുദ്ധ (1914- 1918) ത്തെത്തുടര്‍ന്ന് തുര്‍ക്കി സുല്‍ത്താന്റെ ഖലീഫാപദവി ബ്രിട്ടനടക്കമുള്ള സഖ്യശക്തികള്‍ എടുത്തുകളഞ്ഞത് പുനഃസ്ഥാപിച്ച് കിട്ടുന്നതിനു മുസ്‌ലിങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നതും ഈ വര്‍ഷത്തിലാണ്.

ബ്രിട്ടീഷ് വിരോധം, ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ് പാര്‍ട്ടി മുതലായവയ്ക്ക് ആളെക്കൂട്ടുന്നതിനുവേണ്ടി ഗണേശോത്സവം മുതലായ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യ കോണ്‍ഗ്രസ് നേരത്തേ ആരംഭിച്ചിരുന്നു. മുസ്‌ലിങ്ങളെ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കിടയിലെ ബ്രിട്ടീഷ്‌വിരോധം പൊലിപ്പിക്കുന്നതിനുമാണ് ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഖിലാഫത്തിനു പിന്തുണ പ്രഖ്യാപിച്ചത്. മുഹമ്മദലി, ഷൗക്കത്തലി, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ ഖിലാഫത്ത് അനുകൂലികളായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദലി ജിന്ന ആ പ്രസ്ഥാനത്തെ നിശിതമായി എതിര്‍ത്തു. ഖിലാഫത്തിന്റെ പുനഃസ്ഥാപനം ജനാധിപത്യവിരുദ്ധമാണെന്നും അത്തരം വൈകാരികതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ജനങ്ങള്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കുമെന്നും ജിന്ന താക്കീതു ചെയ്തു.

1921-22 കാലത്ത് മലബാറില്‍ ഖിലാഫത്തുകാരില്‍ ചിലര്‍ വാളെടുത്തു. ബ്രിട്ടീഷ്‌വിരുദ്ധമായി ആരംഭിക്കുകയും ജന്മിവിരുദ്ധമായി കത്തിപ്പടരുകയും ചെയ്ത ആ കലാപം ചില സ്ഥലങ്ങളില്‍ വര്‍ഗീയമായി രൂപാന്തരപ്പെട്ട് സങ്കീര്‍ണസ്വഭാവം കൈവരിച്ചു. 1923- ല്‍ റിപ്പബ്ലിക് ആയിത്തീര്‍ന്ന തുര്‍ക്കിയുടെ ആദ്യത്തെ പ്രസിഡന്റ് മുസ്തഫ കമാല്‍ പാഷ (1881- 1938) ഖിലാഫത്ത് റദ്ദാക്കി (1924). തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് ഖിലാഫത്ത് ആവശ്യമുണ്ടായിരുന്നില്ല!

ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന മതപണ്ഡിതനാണ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1979). അദ്ദേഹത്തെ രാഷ്ട്രീയചിന്തകനായി രൂപാന്തരപ്പെടുത്തുന്നത് ഈ പ്രസ്ഥാനമാണ്. ഖിലാഫത്തിന്റെ പുനഃസ്ഥാപനം എന്ന സ്വപ്നം എളുപ്പത്തില്‍ പൊലിഞ്ഞുപോയെങ്കിലും 'ഇസ്‌ലാമികരാഷ്ട്രസ്ഥാപനം' എന്ന പുതിയൊരു സ്വപ്നം മൗദൂദി വികസിപ്പിച്ചെടുത്തു. സങ്കല്‍പത്തിലുള്ള ആ ഭരണക്രമത്തെ അദ്ദേഹം 'ഹുകൂമത്തെ ഇലാഹി' (ദൈവികഭരണം) എന്നു വിളിച്ചു.

ഇസ്‌ലാമികവിശ്വാസം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ് അദ്ദേഹത്തിന് മനുഷ്യചരിത്രം. ദൈവികജനാധിപത്യം (Theo democracy) സ്ഥാപിക്കുന്നതിനുള്ള 'ഇസ്‌ലാമികവിപ്ലവ'ത്തില്‍ പങ്കാളിയാവുകയാണ് ഓരോ വിശ്വാസിയുടെയും കടമ. ദേശീയതയുടെ അതിരുകളെ മാനിക്കാത്തതും മതേതരത്വം എന്ന ആശയം തീര്‍ത്തും തള്ളിക്കളയുന്നതുമായ ഒരു രാഷ്ട്രവ്യവസ്ഥയ്ക്കുവേണ്ടി പോരാടുവാനാണ് അദ്ദേഹം 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിച്ചത്.

ഇസ്‌ലാം വെറുമൊരു മതമല്ലെന്നും അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ആണെന്നും ആയിരുന്നു മൗദൂദിയുടെ തീര്‍പ്പ്. അതുകൊണ്ട്അദ്ദേഹം സാമുദായികരാഷ്ട്രീയ(community politics)ത്തെ തള്ളിപ്പറഞ്ഞു, പകരം മതരാഷ്ട്രീയം (religious politics)സ്വീകരിച്ചു. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ ജീവിച്ച അറേബ്യന്‍ ഗോത്രസമൂഹത്തില്‍ നിലനിന്ന മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിക്കൊണ്ട് ദൈവത്തിന്റെ പേരില്‍ പുരോഹിതന്‍ നാടുവാഴുന്ന അവസ്ഥയാണ് അദ്ദേഹം ഭാവന ചെയ്തത്: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഇസ്‌ലാമിക തീവ്രവാദപ്രത്യയശാസ്ത്രം അങ്ങനെ ആവിഷ്‌കാരംകൊണ്ടു.

1948-ലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇവിടെ അവര്‍ ആയുധപരിശീലനം നടത്തിയതിന് നാളിതുവരെ തെളിവൊന്നുമില്ല. എങ്കിലും മൗദൂദിസത്തിന്റെ അനുയായികളോ, അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരോ, അതിന്റെ രൂപാന്തരങ്ങളോ ആണ് കേരളത്തിലെ തീവ്രവാദപ്രസ്ഥാനക്കാരധികവും.

ഒരുതരം പ്രത്യയശാസ്ത്രവും ഇല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ മുസ്‌ലിംലീഗ് (1906). അതിന്‍േറത് മതരാഷ്ട്രീയമല്ല, സമുദായിക രാഷ്ട്രീയമാണ്. മതനിയമങ്ങളുടെ പുനഃസ്ഥാപനത്തിനല്ല, സമുദായത്തിന്റെ ഭൗതികക്ഷേമത്തിനാണ് അതു നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ന്യൂനപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ, പാകിസ്താന്‍ പ്രമേയം (ലാഹോര്‍: 1940) കൊണ്ടുവരുമ്പോള്‍ മതദേശീയത എന്ന അപകടകരമായ വര്‍ഗീയനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ആ രാജ്യം നേടിയെടുക്കുന്നതിനു പ്രത്യക്ഷസമരം (ഡയറക്ട് ആക്ഷന്‍:1946) ആരംഭിക്കുന്നതും ആ വഴിക്ക് ചില സ്ഥലങ്ങളില്‍ വര്‍ഗീയലഹളകള്‍ക്ക് കാരണമായിത്തീരുന്നതും ഇതേ ലീഗ് തന്നെ.

വിഭജനത്തിനുശേഷം 1948-ല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപം കൊണ്ടു. ജനാധിപത്യത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നില്‍ക്കാം എന്ന രാഷ്ട്രീയപാത തന്നെയാണ് അതിന്റെ മുന്നിലുണ്ടായിരുന്നത്.

ഒന്നാം ഇ.എം.എസ്. മന്ത്രിസഭ (1957) യ്‌ക്കെതിരെ നടന്ന വിമോചനസമര (1959) മാണ് പ്രാദേശികരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പ്രസക്തി അടയാളപ്പെടുത്തിയത്. അന്ന് രൂപംകൊണ്ട കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി. (കോലീപി) സഖ്യം പാകിസ്താന്‍വാദം, വര്‍ഗീയലഹളകള്‍, രാഷ്ട്രവിഭജനം മുതലായവയുടെ പേരില്‍ ലീഗിനു കല്‍പ്പിച്ചുപോന്ന അയിത്തത്തില്‍ അയവുവരുത്തി. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ (1960) സഖ്യം ഭൂരിപക്ഷം നേടിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം കൊടുക്കാതെ അതിന്റെ നേതാവ് കെ.എം. സീതി സാഹിബിന് സ്​പീക്കര്‍പദവി കൊടുത്ത് തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

സീതിസാഹിബ് അന്തരിച്ചപ്പോള്‍ ലീഗ് പിന്‍ഗാമിയായിക്കണ്ടത് സി.എച്ച്. മുഹമ്മദ് കോയയെയാണ്. മുസ്‌ലിംലീഗുകാരനായിരിക്കെ സ്പീക്കറാക്കുകയില്ലെന്നും പാര്‍ട്ടി അംഗത്വം രാജിവെച്ചാല്‍ മാത്രമേ ആ സ്ഥാനം കൊടുക്കൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്- സ്വന്തം പാര്‍ട്ടി നിര്‍ദേശം മാനിച്ച് സി.എച്ച്. അങ്ങനെ ചെയ്‌തെങ്കിലും ലീഗ് ഏറെ വൈകാതെ കോണ്‍ഗ്രസ്സുമായി വഴിപിരിഞ്ഞു. അധികാര രാഷ്ട്രീയത്തിലേക്ക് ലീഗ് കടന്നുചെല്ലുന്നത് 1967-ലാണ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്തമുന്നണി വന്‍വിജയം നേടിയ ഘട്ടത്തില്‍. അന്നു രൂപംകൊണ്ട രണ്ടാം ഇ.എം.എസ്. മന്ത്രിസഭയില്‍ ലീഗ് നേതാക്കള്‍ മുഹമ്മദ് കോയയും (വിദ്യാഭ്യാസം) അഹമ്മദ് കുരിക്കളും (പഞ്ചായത്ത്) അംഗങ്ങളായി.

ലീഗിന് കേരളത്തില്‍ മന്ത്രിസ്ഥാനം കിട്ടിയത് ഹിന്ദുവര്‍ഗീയകക്ഷിയായ ജനസംഘ (ബി.ജെ.പി.യുടെ ആദിരൂപം) ത്തെ ഇളക്കിമറിച്ചു. ആ മന്ത്രിസഭയുടെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായ മലപ്പുറം ജില്ലാരൂപവത്കരണം (1969) ഈ കയ്പ് വെളിപ്പെടാന്‍ അവസരമൊരുക്കി. പാകിസ്താന്‍വാദത്തെ അനുകൂലിച്ചിരുന്ന കേരളത്തിലെ ലീഗുകാരില്‍ ചിലര്‍ മലബാറില്‍ ഒരു 'മാപ്പിളസ്താന്‍' വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ ഓര്‍മ പൊക്കിക്കൊണ്ടുവന്ന് കേരളത്തിനകത്ത് ഒരു 'കൊച്ചുപാകിസ്താന്‍' രൂപവത്കരിക്കുകയാണെന്നും ജില്ലയില്‍ അമുസ്‌ലിങ്ങള്‍ക്ക് ജീവിക്കുവാനോ, വസ്തുവകകള്‍ കൈവശം വെക്കുവാനോ അവകാശമുണ്ടാവുകയില്ലെന്നുമുള്ള തരത്തില്‍ ഊതിവീര്‍പ്പിച്ച പ്രചാരണമാണ് ജനസംഘം അഖിലേന്ത്യാതലത്തില്‍ അഴിച്ചുവിട്ടത്.

ജില്ലാ രൂപവത്കരണത്തിനെതിരെ മലബാറില്‍ നടന്ന സമരങ്ങളിലെ പങ്കാളികള്‍ അധികവും ഉത്തരേന്ത്യക്കാരായിരുന്നു. കോഴിക്കോട്ടുനടന്ന വന്‍പ്രകടനത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഭൂരിഭാഗവും ഹിന്ദിയിലായതുതന്നെ തെളിവ്. അന്ന് അത്രയധികം ജനസംഘക്കാര്‍ കേരളത്തില്‍ ഇല്ല എന്നര്‍ഥം.

ആധുനികകേരളത്തിന്റെ വര്‍ഗീയവത്കരണം ആരംഭിക്കുന്നത് സാമുദായിക ശക്തികളെ കൂട്ടിപ്പിടിച്ചു നടത്തിയ വിമോചനസമര (1959) ത്തോടു കൂടിയാണ്; ആ മണ്ഡലത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രവേശനം കൊടുക്കുന്നത് മലപ്പുറം ജില്ലാ വിരുദ്ധസമരവും (1969). ജില്ലാരൂപവത്കരണം വികസനത്തിന്റെ പ്രശ്‌നമായിരുന്നു. അത് 'സാമുദായികം' ആക്കിത്തീര്‍ത്തതില്‍ മുസ്‌ലിം ലീഗിനും ജനസംഘത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ആ വൈകാരികതയിലൂടെ വോട്ടുബാങ്ക് ശക്തിപ്പെടുത്താം എന്ന് ലീഗും ഈ തഞ്ചത്തില്‍ ചുവടുറപ്പിക്കാം എന്ന് ജനസംഘവും കണ്ടറിഞ്ഞു. അതങ്ങനെ കത്തിപ്പടരുന്നതിന്റെ ആപത്ത് തിരിച്ചറിയുന്നതില്‍ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സും മുഖ്യഭരണകക്ഷിയായ സി.പി.എമ്മും പരാജയപ്പെട്ടു.

(തുടരും...)


ഈ പോസ്റ്റ് ഇവിടെ അവസാനിച്ചു....


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

30 അഭിപ്രായങ്ങൾ:

  1. ഭാരതീയന്‍ said...
  2. കലക്കി എന്നു പറഞ്ഞാല്‍ പോരാ, കലകലക്കി..!.
    ഈ കാരശ്ശേരിയും ഹമീദ് ചേന്ദമങലൂരും ഒക്കെ ഇങ്ങനെയാ..
    എന്തുമാത്രം കഷ്ടപ്പെട്ടാ പാവം താലിബാനികള്‍ “പുരോഗമന ജനാധിപത്യ മതേതര“ വേഷമിട്ടു നില്‍ക്കുന്നതു.അതിനെടയിലാ ഇവരിങ്ങനെ ലേഖനം എഴുതിക്കളയുന്നതു.ആദ്യത്തെ ലക്കത്തോടെ നുമ്മടെ “മതേതരവാദിയുടെ” ബ്ലോഗില്‍ തുടരല്‍ നിന്നതോടെ കാര്യം മനസ്സിലായി.

  3. വായുജിത് said...
  4. രണ്ടാം ഭാഗം എവിടെ എന്നാലോചിച്ചു ഇരിക്കുകയായിരുന്നു .. ഇപ്പളല്ലേ കത്തിയത് .. എന്നാലും മതെതരനോട് ഈ ചതി വേണ്ടായിരുന്നു കാരശ്ശേരി മാഷേ ... ആദ്യത്തെ ഭാഗത്തെ വിവരണം ക്ഷ പിടിച്ചു ... പക്ഷെ രണ്ടും മൂന്നും .... കടുത്തു പോയി ...

  5. - സാഗര്‍ : Sagar - said...
  6. ആ മതേതരവാദിയുടെ തനിക്കൊണം നേരത്തെ മനസ്സിലായതാ..

    നിങ്ങള്‍ ചെയ്യുന്നതും ഇത് തന്നെ അല്ലേ ?? മതേതരവാദി എന്ന് പറയുന്നില്ലെന്നല്ലേ ഉള്ളു


    സാഗറേ,

    അഹങ്കാരി പല തവണ പറഞ്ഞ കാര്യം ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ,

    “അഹങ്കാരി എന്തെങ്കിലും പറയുന്നുവെങ്കില്‍ അതിനു വസ്തുതകളുടെ പിന്‍‌ബലമുണ്ടായിരിക്കും. പിന്നെ യാതൊരു തെളിവുമില്ലാതെയോ അടിസ്ഥാനരഹിതമായോ അഹങ്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്ന് താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ അതൊന്ന് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനും മാപ്പ് പറയുവാനും അഹങ്കാരി തയ്യാറുമാണ്!

    എതിര്‍ത്ത് വരുന്ന കമന്റെല്ലാം ഏതെങ്കിലും സംഘടനക്കാരാണെന്ന് പറഞ്ഞ് അഹങ്കാരി ഡിലീറ്റ് ചെയ്തിട്ടില്ലല്ലോ?

    പിന്നെ അഹങ്കാരി എന്ത് പറയുന്നു എങ്കിലും അത് സ്വീകരിക്കാനുള്ള ധൈര്യം കാട്ടാറുണ്ട്. അല്ലാതെ “മതേതരവാദി” എന്ന മുഖം മൂടി സ്വീകരിച്ചല്ല അഹങ്കാരി പറയാറ്.




    പിന്നെ അഹങ്കാരിയോട് താങ്കള്‍ക്കുള്ള ദേഷ്യത്തിന്റെ കാരണവും മനസിലായി....
    :)

    പക്ഷേ സാഗറിന്റെ ഇഷ്ടത്തിനു വേണ്ടി അഹങ്കാരിക്ക് നിരീശ്വരവാദി ആകാനും പിണറായിക്ക് ജയ് വിളിക്കാനും ആകുന്നില്ലല്ലോ ഈശ്വരാ....

    ഈ സംഘപരിവാര്‍ വര്‍ഗീയഭീകരരെകൊണ്ട് തോറ്റു അല്ലേ സാഗര്‍? :)



  7. Anonymous said...
  8. നമ്മുടെ നാട്ടില്‍ മതമൌലികവാദികള്‍ ആണല്ലോ മതേതരത്വം പ്രസംഗിക്കുന്നത്... അവര്‍ തന്നെ തീവ്രവാദികളെ 'വിപ്ലവകാരികള്‍' ആക്കുന്നു, മതേതരക്കാരെ 'മതമൌലികവാദികള്‍' ആക്കുന്നു..

    അതേസമയം.. പഴയ 'വിപ്ലവകാരികള്‍' തീവ്രവാദികളെ മതേതരക്കാരാക്കുന്നു, മാധ്യമങ്ങളെ അഴികളില്‍ ഇടാന്‍ ശ്രമിക്കുന്നു, തീവ്രവാദികളെ ചൂണ്ടിക്കാണിക്കുന്നവരെ തീവ്രവാദികള്‍ ആക്കുന്നു..

    ഇതൊക്കെ ഭാരതത്തിലെ ഒരു 'പ്രതിഭാസം' അല്ലെ അഹങ്കാരീ.. അപ്പോള്‍ പിന്നെ അവര്‍ ബൂലോകത്തും കാണില്ലേ??

  9. Mr. K# said...
  10. ങാ...ഏതായാലും ഇത്രയൊക്കെ എഴുതിയത് വേറൊന്നും കൊണ്ടല്ല....ഈയിടെയായി പത്രങ്ങളിലെ ആര്‍ട്ടിക്കിളുകള്‍ കോപ്പി ചെയ്തിടുന്ന രീതിയാണ് പുള്ളി അവലംബിക്കുന്നത്...ഈയിടെ മാതൃഭൂമി പത്രത്തിലെ ഒരു ലേഖനം പുള്ളി കോപ്പി ചെയ്തിട്ടു.എം.എന്‍.കാരശ്ശേരിയുടെ "തീവ്രവാദത്തിന്റെ നാള്‍വഴികള്‍” എന്ന ലേഖനത്തിന്റെ ഒന്നാം ഭാഗം...തുടരും എന്ന അടിക്കുറിപ്പോടെ....കാത്തിരുന്നു.... പത്രത്തില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ വന്നിട്ടും പുള്ളീടെ ബ്ലോഗില്‍ നഹി നഹി....പത്രം എടുത്ത് വായിച്ചപ്പോഴല്ലേ കാര്യം മനസിലാകുന്നത്...ആദ്യ ഭാഗത്ത് ജനസംഘത്തിനെ കൊട്ടിയിട്ടാണ് കാരശ്ശേരി നിര്‍ത്തുന്നത്...അപ്പോള്‍ സ്വാഭാവികമായും ഞാനും വിചാരിച്ചു, അടുത്ത ഭാഗങ്ങളില്‍ സംഘപരിവാറിനെ കൊന്നു കൊല വിളിക്കും....പക്ഷേ രണ്ടും മൂന്നും ഭാഗങ്ങളില്‍ കാരശ്ശേരി , സംഘപരിവാറിനേക്കാള്‍ കൂടുതലായി അലക്കീരിക്കുന്നത് “ജമാ അത്തെ ഇസ്ലാമി”യേയും പോപ്പുലര്‍ ഫ്രണ്ടിനേയും പിഡിപിയേയുമാണെന്ന്.....ഛേ, ഒരു പുരോഗമന മതേതരവാദി അത് ബ്ലോഗിലിടാമോ.... :)

    എന്റെ വകയും രണ്ട് സ്മൈലി :-) :-)

  11. ഭൂതത്താന്‍ said...
  12. “അഭിപ്രായം ഇരുമ്പുലക്കയല്ല” ഇതു ഞങ്ങളെ നാട്ടിലെ തങ്കപ്പന്‍ അണ്ണന്റെയും അഭിപ്രായം ആണ് ......അങ്ങനെ നോക്കുമ്പോള്‍ ആരോഗ്യ പരമായി അഭിപ്രായം മാറാം എന്നാണല്ലോ അഹങ്കാരി ...പിന്നെ ആശയ സംഘടനങ്ങള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി നിന്നെങ്കില്‍ എത്ര നന്നായിരുന്നു ...ഇവിടെ ഇപ്പോള്‍ അങ്ങനെയല്ലല്ലോ നടന്നു വരുന്നതു ..ആരോടെങ്കിലും എതിര്‍പ്പ് വന്നാല്‍ ...അതിന് ഗുരുതി കൊടുക്കുന്നത് പാവപ്പെട്ടവന്റെ ചോര ...അന്നത്തെ അരി വാങ്ങാന്‍ കമ്പോളത്തില്‍ എത്തുന്നവന്റെയോ ...പള്ളിയിലോ അമ്പലത്തിലോ പ്രാര്‍ത്ഥിക്കാന്‍ പോകുന്നവന്റെയോ ..വയിറ്റിപിഴപ്പ് തേടി ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്യുന്നവന്റെയോ ..അതിന് ജാതി മത ഭേതങ്ങള്‍ ഇല്ല ..സമൂഹ ജീവിയായ മനുഷ്യന്റെ സമാധാന പരമായ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നത് ആരായാലും അവരെ "മഹാന്‍ " എന്ന് വിളിക്കുവാന്‍ കഴിയില്ല ...ശുദ്ധ മലയാളത്തില്‍ "പരമ ഭീരുക്കള്‍ " എന്ന് വിളിക്കാന്‍ തോന്നുന്നു ....അധികാര മോഹം കൊണ്ടോ ..ധന മോഹം കൊണ്ടോ ..അതോ തന്റെ ആശയം മാത്രം നിലനിന്നു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടോ ..നാം അറിയാതെ എങ്കിലും ഈ "ഭീരുക്കളെ "പിന്തുണച്ചാല്‍ ...നാളെ ഈ സമൂഹ കുലംമുടിയും ....ഈ ആക്രാന്തം പിടിച്ചുള്ള ഓട്ടത്തിനിടയില്‍ ..ജോണും ...ജാഫറും ...ജനാര്‍ദ്ദനനും പങ്കാളി ആണെന്നത് പരമമായ സത്യം

  13. - സാഗര്‍ : Sagar - said...
  14. അഹങ്കാരീ ,
    ഞാന്‍ ഉദ്ദേശിച്ചത് , താങ്കള്‍ അംഗമായിട്ടുള്ള സംഘടനയുടെയും പറ്റിയുള്ള നെഗറ്റിവ് ആയിട്ടുള്ള വാര്‍ത്തകള്‍
    താങ്കള്‍ ഹൈലൈറ്റ് ചെയ്യാറില്ലല്ലോ.. പക്ഷെ തീവ്രവാദ സ്വഭാവമുള്ള മുസ്ലീം സംഘടനകളെ പറ്റിയുള്ള വാര്‍ത്തകള്‍ അങ്ങനെ ചെയ്യാറുമുണ്ട്..
    മറ്റേ മതേതരനും അത് തന്നെ അല്ലേ ചെയ്യുന്നത് എന്നാണ്.. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായി എങ്കില്‍ ക്ഷമിക്കുക..

    പിന്നെ,

    1)
    "അടിസ്ഥാനരഹിതമായോ അഹങ്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്ന് താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ അതൊന്ന്
    ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനും മാപ്പ് പറയുവാനും അഹങ്കാരി തയ്യാറുമാണ്!"

    2)
    "പിന്നെ അഹങ്കാരിയോട് താങ്കള്‍ക്കുള്ള ദേഷ്യത്തിന്റെ കാരണവും മനസിലായി....
    :)
    പക്ഷേ സാഗറിന്റെ ഇഷ്ടത്തിനു വേണ്ടി അഹങ്കാരിക്ക് നിരീശ്വരവാദി ആകാനും പിണറായിക്ക് ജയ് വിളിക്കാനും ആകുന്നില്ലല്ലോ
    ഈശ്വരാ...."


    എനിക്ക് അഹംകാരിയോട് യാതൊരു ദേഷ്യവുമില്ല. എത് വസ്തുതകളുടെ വെളിച്ചത്തിലാണ്‌ ഇത് പറഞ്ഞത്. ?

    പിണറായിക്ക് ജയ് വിളിച്ചാല്‍ എനിക്ക് താങ്കളോട് ഇഷ്ടമുണ്ടാകും എന്നു തോന്നിച്ച വസ്തുതകള്‍ എന്തൊക്കെയാണ്..?

    ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനൊന്നുമല്ല അഹംകാരീ..

    വസ്തുനിഷ്ടമായി തന്നെയാണോ ? ഈ കമന്റുകള്‍ താങ്കള്‍ ഇട്ടത് ??

  15. Joker said...
  16. ബഹുമാന്യനായ ബ്ലോഗര്‍,

    താങ്കള്‍ ഉദ്ദേശിച്ചതെന്താണോ തന്നെയാണ് ഞാന്‍ ചെയ്തത്. എന്റെ മന്നസ്സിലുള്ള കാര്യങ്ങള്‍ പോലും ഇത്ര സമര്‍ഥമായി മനസ്സിലാക്കുന്നതില്‍ വളരേയേറെ സന്തോഷമുണ്ട്. എന്റെ ബ്ലോഗില്‍ ചിലപ്പോള്‍ ഞാന്‍ ചില വാര്‍ത്തകളോ അല്ലെങ്കില്‍ സ്വന്തമായ വരികളോ എല്ലാം എഴുതും അതെല്ലാം എന്റെ സ്വാതന്ത്യമാണ്. കാരശ്ശേഎരിയുടെ പരമ്പര ഞാന്‍ പൂര്‍ണമായും കൊടുക്കണം എന്ന് തന്നെയാണ് വിചാരിച്ചിരുന്നത് പക്ഷെ അവിചാരിതമായ കാരണങ്ങളാല്‍ സാധിച്ചില്ല. കാരശ്ശേരിയെ എനിക്കറിയാത്തതല്ല. ഇനി വരാന്‍ പോകുന്നത് എന്താണെന്നും എനിക്കറ്രിയാം. ആദ്യഭാഗത്ത് തന്നെ തന്നെ താങ്കള്‍ പറഞ്ഞ ഞാന്‍ ബാക്കി ഭാഗം കൊടുക്കാതിരിക്കാന്‍ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ എന്റെ ബ്ലോഗിലെ പ്രസ്തുത പോഒസ്റ്റുമായി ബന്ധപ്പെട്ട കമന്റില്‍ ഞാന്‍ പറാഞ്ഞ കാര്യങ്ങള്‍തന്നെയാണ് പിന്നീട് വന്നത്. ഏതായാലും ലഷകറ് എ തൊയ്യിബ തീവ്രവാദിയായ ഞാന്‍ മതേതര വാദിയായി അഭിനയിക്കാന്‍ ശ്രമിച്ചതൊക്കെ വെറുതെയായി. എല്ലാം പൊളിച്ചട്റ്റുക്കിയില്ലേ ബഹുമാന്യനനും ബ്ലോഗ് സുഹ്യത്തുമായ താങ്കള്‍. എന്റെ വിധി എന്നല്ലാതെ എന്ത് പറയാന്‍.

    എന്റെ നിലപാടുകള്‍ ഞാന്‍ മുപേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിംസാതമകമായ എല്ലാ പ്രത്യയശാസ്ത്രങ്ങളോടും എനിക്ക് എതിര്‍പ്പാണ്. സംഘ പരിവാറാകട്ടെ രൂപം കൊണ്ട കാലം മുതല്‍ ഹിംസാതമകത അതിന്റെ കൂട്റ്റെപിറപ്പാണ്. അവര്‍ ആര്‍ഷ ഭാരതതിന്വേണ്ടിയാണല്ലോഎന്നത് കൊണ്ട് സര്‍ക്കാറും മറ്റ് ഏജന്‍സികളും കണ്ടില്ലെന്ന് നടിക്കുന്നു എന്ന് മാത്രം. ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത തുടങ്ങിയതിന് ശേഷമേ ന്യുനപക്ഷ വര്‍ഗ്ഗീയത് ഉണ്ടായിട്ടുള്ളൂ എന്നാണെന്റെ പക്ഷം. (ഞാന്‍ എന്റെ പക്ഷം പറഞ്ഞു എന്നെയുള്ള്, ഒരു ചര്‍ച്ച ഞാന്‍ ഉദ്ദേശിക്കുന്നില്ല).

    പിന്നെ പത്രവാര്‍ത്തകള്‍ കോപ്പി ചെയ്ത് പോഒസ്റ്റാക്കുന്നത് ബ്ലോഗ് നിയമത്തില്‍ ഇതുവരെ നിയമ ലംഘനം അല്ല എന്നാണ് മനസ്സിലാക്കുന്നത്.മാത്രവുമല്ല ഞാന്‍ കൊട്റ്റുക്കുന്ന പത്രവാര്‍ത്തകളുടെ സ്രോദസ്സും കൊടുക്കാറുണ്ട്. ഒരു പത്രത്തിലെ ഒന്നാം ലേഖനം കൊട്റ്റുത്ത്,അടുത്തത് കൊടുത്തില്ലെങ്കില്‍ വായനക്കാരനത് പത്രത്തില്‍ നിന്ന് വായിക്കുകയും ചെയ്യാം. മാത്രവുമല്ല കാരശ്ശേരി ലേഖനം എഴുതുന്നത് അതയാളുടെ കാഴ്ചപ്പാട്റ്റുകളാണ്. അത് ഞാന്‍ പുന പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. എന്നാല്‍ ബ്ലോഗര്‍ക്ക് പ്രതികൂലിക്കുകയോഅനുകൂലിക്കുകയോഒ ചെയ്യാനുള്ള്ല സ്വാതന്ത്യമുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പോസ്റ്റുകള്‍ക്ക് താഴെയായി ഞാന്‍ കൊടുക്കാറുമുണ്ട്. എന്റെ പോസ്റ്റുകള്‍ ഇത്രയേഎറെ സൂക്ഷമമായി താങ്കളെപോലുള്ള്വര്‍ വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ വളരേയേറെ നന്ദി. കൂടുതല്‍ ഒന്നും എഴുതാനില്ല. ഹിംസാതമകമായ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവാണ് താങ്കള്‍ എങ്കിലും താങ്കളെ ഞാന്‍ എന്റെ ബ്ലോഗില്‍ ഇപ്രകാരം തേജോവധം ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. എല്ലാം താങ്കളുടെ സ്വാതന്ത്യം , താങ്കള്‍ പറഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ ലഷ്കറെ തൊയ്യിബ തീവ്രവാദി ആകാതിരിക്കുന്നില്ലല്ലോ.

    ആത്മാര്‍ഥമായ ഒരു രാമ രാജ്യം ആശംസിക്കുന്നു. (ബീഫ് തിന്നാന്‍ അനുവദിക്കുന്ന കാര്യത്തില്‍ രാമ പാര്‍ലമെന്റില്‍ ഒരു ഓഡിനനസ് ആദ്യം തന്നെ അനുവദിക്കണം എന്നഭ്യര്‍ഥിക്കുന്നു, അല്ലെങ്കില്‍ പ്രത്യേക സോണ്‍ അനുവദിച്ചാലും മതി)

    താങ്കള്‍ക്കും കുടുംബത്തിനും ,സുഹ്യത്തുക്കള്‍ക്കും ക്ഷേമം നേരുന്നു\
    എല്ലാ ഐശര്യങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    നന്ദി


    ജോക്കറേ,

    ചര്‍ച്ച ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ് കഴിഞ്ഞ താങ്കളോട് ഇനി എന്ത് പറയാന്‍!

    താങ്കള്‍ ലഷ്കര്‍-ഇ-തോയ്ബക്കാരനാണോ? ഛേ ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു...

    ഹിംസാതമകമായ എല്ലാ പ്രത്യയശാസ്ത്രങ്ങളോടും എനിക്ക് എതിര്‍പ്പാണ് : നന്നായി....എന്‍‌ഡി‌എഫ് എന്നതിനു ഹിംസ എന്തെന്നറിക കൂടിയില്ല....താങ്കള്‍ തന്നെ പറഞ്ഞു താങ്കള്‍ തോയ്ബക്കാരനാണെന്ന്... ഈ തോയ്ബ അഹിംസയുടെ ആഗോള വക്താക്കളാണെന്ന സത്യം പറഞ്ഞു തന്നതിനു താങ്ക്സ്!

    ഹിംസാതമകമായ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവാണ് താങ്കള്‍ : ബഹുമതി സ്വീകരിച്ചിരിക്കുന്നു...താങ്കള്‍ ആരേയും തേജോവധം ചെയ്യാറില്ല എന്ന് വ്യക്തമാണല്ലോ!

    ആത്മാര്‍ഥമായ ഒരു രാമ രാജ്യം ആശംസിക്കുന്നു. (ബീഫ് തിന്നാന്‍ അനുവദിക്കുന്ന കാര്യത്തില്‍ രാമ പാര്‍ലമെന്റില്‍ ഒരു ഓഡിനനസ് ആദ്യം തന്നെ അനുവദിക്കണം എന്നഭ്യര്‍ഥിക്കുന്നു, അല്ലെങ്കില്‍ പ്രത്യേക സോണ്‍ അനുവദിച്ചാലും മതി) : പക്ഷെ ആത്മാര്‍ത്ഥമായ ഒരു “ദാറുല്‍ ഹുദാ” ഞാന്‍ ആശംസിക്കുന്നില്ല. കാരണം, പന്നികള്‍ക്കും പട്ടികള്‍ക്കും ഭൂമിയില്‍ ജീവിക്കേണ്ടേ :)

    *****************************************************************************
    ജോക്കറേ, ചര്‍ച്ച ചെയ്യില്ല എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തില്‍ ഞാനീ ചോദിക്കുന്നത് വൃഥാ ആണേന്നറിയാം. എങ്കിലും ....

    1. ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത തുടങ്ങിയതിന് ശേഷമേ ന്യുനപക്ഷ വര്‍ഗ്ഗീയത് ഉണ്ടായിട്ടുള്ളൂ എന്നാണെന്റെ പക്ഷം :

    കിടിലം ജോക്കര്‍....കിടിലോല്‍ക്കിടിലം.... അല്ല ജോക്കര്‍, ഈ ഭൂരിപക്ഷ വര്‍ഗീയത ഭാ‍രതത്തില്‍ തുടങ്ങിയതെന്നാണാവോ? താങ്കളുടെ അഭിപ്രായം വച്ച് ഭാരതത്തിലെ ഭൂരിപക്ഷ വര്‍ഗീയത മുഴുവനും സംഘപരിവാറാണല്ലോ! അപ്പോള്‍ ഭാരതത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും തിന്റെ ഭീകരതയും തുടങ്ങിയത് സംഘപരിവാറിന്റെ രൂപീകരണത്തിനു ശേഷമാണോ?

    2. പിന്നെ താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ താങ്കള്‍ ശാഖയില്‍ പോയിട്ടുണ്ടെന്ന്...ഹിംസാത്മകമായ സംഘപരിവാറിന്റെ ശാഖയില്‍ താങ്കള്‍ പോയതെന്തിനായിരുന്നു?

    3. ഈ പോസ്റ്റിലെവിടെയെങ്കിലും ഞാന്‍ “ജോക്കര്‍” എന്ന പേരുപയോഗിച്ചിട്ടുണ്ടോ?

    മറുപടി ലഭിക്കില്ലെന്നറിയാം...

    പിന്നെ എവിടെ സാഫ്രണ്‍ സലാം? മറന്നതാണോ? സാരമില്ല,

    പച്ച സലാം ഞാന്‍ മറക്കില്ല....




    സാഗര്‍,

    ശരിയാണ്...ഞാനത് ഹൈലൈറ്റ് ചെയ്യാറില്ല. കാരണം, നെഗറ്റീവ് എന്ന് മറ്റ് പലരും ആക്ഷേപിക്കുന്നതിന്റെ സത്യാവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ. പിന്നെ ഞാന്‍ മതേതരവാദിയാണോ അല്ലയോ എന്നത് “മതേതരത്വം” എന്നതിനു ഓരോരുത്തരും നല്‍കുന്ന അര്‍ത്ഥത്തിനു അനുസരിച്ചായിരിക്കും...
    എന്റെ മതേതരത്വത്തിനെ പറ്റി ഞാനൊരു പോശ്റ്റില്‍ പറഞ്ഞിരുന്നു, താത്പര്യമുണ്ടെങ്കില്‍ വായിക്കാം.

    പിന്നെ , താങ്കള്‍ നിരീശ്വരവാദി ആണെന്ന് തോന്നിയത് താങ്കള്‍ ബ്ലോഗിന്റെ ടൈറ്റിലില്‍ നല്‍കിയിരുന്ന വാചകം കണ്ട് :)

    പിന്നെ ദേഷ്യമുണ്ടെന്ന വാക്ക്.. ആ വാക്കൊരല്പം മാറിപ്പോയതാണ് , അഭിപ്രായവ്യത്യാസം എന്നാണുദ്ദേശിച്ചത്. തെറ്റിദ്ധാരണാജനകമെങ്കില്‍ സോറി.

    പിണറായി പരാമര്‍ശം തെറ്റെങ്കില്‍ മാപ്പ്. അത് പിന്വലിക്കുന്നു...




    പിന്നെ അഹങ്കാരി സംഘത്തെ ന്യായീകരിക്കുന്നു എങ്കില്‍ ന്യായമായ കാര്യങ്ങള്‍ക്കേ അത് ചെയ്യാറുള്ളൂ.

    അല്ലാതെ “സകലതും” “ശംഘപരിവാര്‍ ഗൂഢാലോചന” എന്ന് പറഞ്ഞ് കൈകഴുകുകയും രക്ഷപ്പെടുകയും ചെയ്യുന്നവര്‍ സമൂഹത്തിനു വരുത്തിവയ്ക്കുന്ന നാശം കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാനാകുന്നില്ല എന്ന് മാത്രം.

    ജോക്കറിന്റെ പരാമര്‍ശം തന്നെ ശ്രദ്ധിക്കുക : ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത തുടങ്ങിയതിന് ശേഷമേ ന്യുനപക്ഷ വര്‍ഗ്ഗീയത് ഉണ്ടായിട്ടുള്ളൂ എന്നാണെന്റെ പക്ഷം - 1925 ഉണ്ടായ സംഘപരിവാര്‍ ആണ് ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയവാ‍ദത്തിന്റെ ടോട്ടല്‍ ഡിസ്ട്രിബ്യൂട്ടറെന്ന് പറയുമ്പോള്‍ തന്നെയാണ് ഈ വാദം. താങ്കള്‍ അംഗീകരിക്കുന്നുവോ ഇത്?

    ഭൂരിപക്ഷ വര്‍ഗീയത - അങ്ങനെ ഒന്ന് ഉടലെടുത്തുവെങ്കില്‍ തന്നെ - അത് ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കുവാനായിരുന്നു എന്ന് ചരിത്രത്തിലൂടെ കടന്നു പോയാല്‍ മനസിലാകും.

    അംബേദ്കറും ആശാനും വിവേകാനന്ദനും ഗാന്ധിയും വില്യം ലോഗനുമൊക്കെ പറഞ്ഞ വാക്കുകള്‍ നമുക്ക് മുന്നില്‍ തെളിവുകളായി ഉണ്ട്.

    ഇതിനെ പറ്റി ഒരുപാട് പറയേണ്ടി വരും, സമയം ഇല്ല, ഓഫീസിലാണ്. നിര്‍ത്തട്ടെ



  17. Anonymous said...
  18. ഒരു പത്രത്തിലെ ഒന്നാം ലേഖനം കൊട്റ്റുത്ത്,അടുത്തത് കൊടുത്തില്ലെങ്കില്‍ വായനക്കാരനത് പത്രത്തില്‍ നിന്ന് വായിക്കുകയും ചെയ്യാം.

    ദിത് കറക്ട്. പക്ഷേ പത്രത്തിലെ ഒന്നാം ലേഖനം കൊടുത്ത് ബാക്കി പത്രത്തീന്ന് വായിക്കാന്‍ പറഞ്ഞാ പോരേ. താഴെ തുടരും എന്നെഴുതണോ? മാത്രമല്ല പത്രത്തിലെ ഒന്നാം ലേഖനം കൊടുത്തില്ലെങ്കില്‍ വായനക്കാരനത് പത്രത്തില്‍‌‌ നിന്ന് വായിക്കാന്‍ പറ്റില്ലേ?

    ഹല്ല ജോക്കറായിരുന്നോ അഹങ്കാരി മേല്‍‌‌പ്പറഞ്ഞ ബ്ലോഗര്‍‌‌!!!

  19. Anonymous said...
  20. ജോക്കറിന്റെ കണക്കില്‍‌‌ ഭാരതത്തിന്റെ പേരു ഭാരതം എന്നായിരിക്കുന്നത് പോലും ഭൂരിപക്ഷ വര്‍‌‌ഗ്ഗീയതയാണ്. ഹിന്ദു രാജാവായിരുന്നില്ലേ ഭരതന്‍‌‌‌‌. വന്ദേമാതരം പാടാന്‍ പറ്റില്ല എന്നു പോസ്തെഴുതിയ ടീമാണ്. ഭാരതത്തിനു പകരം "ബാബരം‌‌" എന്നാക്കണമെന്നും പറഞ്ഞ് ഫത്വ ഇപ്പൊ വരും, നോക്കിക്കോ.

  21. Anonymous said...
  22. This guy now joined with some foxes that pretend the spokesmen for Dalits. I remember NDF and PDP who bring one Hindu to pretend that they are secular and also thrive for the up lifting the backwards. So the idea is like old British theory divide not with religion now, but divide Hindus by caste.

  23. - സാഗര്‍ : Sagar - said...
  24. ദൈവമില്ല എന്ന് മനസിലാക്കിയവരെല്ലാം കമ്മ്യൂണിസ്സ്റ്റ്കാരല്ല..

    (ചുമ്മാ ഓര്‍മ്മയില്‍ വെച്ചോ)

    :)

  25. Anonymous said...
  26. അപ്പോള്‍ കാരശ്ശേരി സം ഘപരിവാറിനേക്കുറിച്ച് പറഞ്ഞതൊക്കെ അഹങ്കാരി അഹങ്കാരത്തോടേ അം ഗീകരിക്കുന്നണ്ടല്ലേ

  27. Ajith Pantheeradi said...
  28. വിട്ടേക്ക് അഹങ്കാരീ, ജോക്കറും നിങ്ങളെപ്പോലെ ഒരു വര്‍ഗ്ഗീയ വാദിയല്ലേ, വിട്ടേക്ക് :-)


    മാരാരേ...

    സ്മൈലി എനിക്ക് പിടിച്ചൂട്ടോ....

    പക്ഷേ ആ കമ്പാരിസണ്‍ അത്ര ബോധിച്ചില്ലാട്ടോ....

    ജോക്കര്‍ “അഹങ്കാരിയെ” പോലെ ഒരു വര്‍ഗീയവാദി അല്ല, തിരിച്ചുമല്ല...

    അഹങ്കാരി മതേതരത്വവും മാങ്ങാത്തൊലിയുമൊന്നും സ്ഥാനത്തും അസ്ഥാനത്തും വിളമ്പാറില്ല....

    സകല കൂരാക്കുരുക്കും “ഗൂഢാലോചന” എന്ന് വിളമ്പാറുമില്ല....

    നമ്മുടെ പഴയ ഒരു കേന്ദ്ര കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ക്ക് മാറ്റം വരുത്തി പറഞ്ഞോട്ടെ...

    "Call me a Communalist, Please don't Compare me with the SO CALLED SECULARISTS, like Joker...."




    മാരാരേ,

    ഒരു സംശയം ചോദിച്ചു കൊള്ളട്ടെ,

    താങ്കളുടെ അഭിപ്രായത്തില്‍ -

    ആരാണ് വര്‍ഗീയവാദി? അഥവാ എന്താണ് വര്‍ഗീയവാദം?

    അഥവാ എന്താണ് മതേതരത്വം?



  29. Joker said...
  30. ബഹുമാന്യനനും നിഷ്കളങ്കനുമായ അനോണീ (9)

    ഒരു ലേഖനത്തിന്റെ ഒനാം ഭാഗമോ രണ്ടാം ഭാഗമോ ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടെന്ന് വരും. അതിന് ബഹുമാന്യനയ താങ്കളുടെ അനുവാദം വാങ്ങണമെന്ന് വെച്ചാല്‍ അത് വല്ലാത്ത സങ്കടമുള്ള ഒരവസ്ഥയാണ്. പിന്നെ ചില ലേഖനങ്ങളും വാര്‍ത്തകളും എല്ലാവരും എല്ലാ പത്രങ്ങളും എന്നും വായിക്കുന്നവരല്ല അപ്പോള്‍ പിന്നെ പിന്നെ ചില കാര്യങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്നു എന്നേയുള്ളൂ. മാത്രവുമല്ല ഞാന്‍ എന്റെ ബ്ലോഗില്‍ ഒരിടത്തും “ ഈ ബ്ലോഗില്‍ കൊടുക്കുന്ന ലേഖനങ്ങള്‍ പരമ്പര പൂര്‍ണമായും പോസ്റ്റ് ചെയ്യും” എന്നൊന്നും എഴുതിയിട്ടില്ല. നമുക്കിഷ്ടമുള്ളത് എഴുതാനും ചര്‍ച്ചിക്കാനും ഒക്കെയാണല്ലോ നമ്മള്‍ ഈബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോള്‍ പിന്നെ ഇങ്ങനെയൊകെ വേണം അങ്ങനെ വേണം എന്നൊക്കെ വാശി പിടിക്കുന്നത് ശരിയാണോ ബഹുമാന്യനായ അനോണീ (താങ്കള്‍ക്ക് ബ്ലോഗില്ലെ എന്നാണ് ഞാന്‍ കരുതുന്നത്) ബ്ലോഗ് ഐഡിയില്‍ നിന്ന് താങ്കള്‍ ഈ കമന്റ് ഇട്ടാലും ഒരു പ്രശ്നവ്മില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇനി ഉണ്ടെങ്കില്‍ എനിക്ക് താങ്കളുടെ ബ്ലോഗ് വായിക്കുകയും ചെയ്യാമല്ലോ.

    താങ്കള്‍ക്കും കുടുംബത്തിനും സുഹ്യത്തുക്കള്‍ക്കും ക്ഷേമം നേരുന്നു

    അനോണി നമ്പര്‍ 10

    ബഹുമാന്യനായ അനോണീ, താങ്കള്‍ക്ക് ക്ഷേമം നേരുന്നു
    വന്ദേമാതരം വേണ്ടവര്‍ പാടിയാല്‍ മതി എന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ താങ്കള്‍ക്ക് എന്ത് നിര്‍ബന്ധം എല്ലാവരും വന്ദേമാതരം പാടണമെന്ന്. ഭാരതം എന്നത് ഭരതന്‍ ഭരിച്ചത് കൊണ്ട് തന്നെ വന്ന പേരാണ്. അത് കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് പ്രശ്നം. പേരുകള്‍ പല രീതിയില്‍ വന്നെന്ന് വരും. അഹമ്മദാബാദും, ഇലാഹാബാദും, ഹൈദരാബാദും ഒക്കെ സ്ഥലപേരുകളായ് ഉണ്ടല്ലൊ. അത് കൊണ്ട് പേടിക്കേണ്ടതില്ല അത് മാറ്റി മറ്റ് പലതുമാക്കുമ്പോള്‍ നമുക്ക് മറ്റ് പേരുകളും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മതി. “അല്ലാഹുവേ ഈ ഇന്ത്യയെ നന്നായി കാത്തോളണേ “ എന്ന് താങ്കളോട് എന്നും രാവിലെ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞാല്‍ താങ്കള്‍ അത് ചെയ്യുമോ. ചെയ്യാന്‍ പറ്റില്ല. കാരണം അല്ലാഹു മുസ്ലിം ദൈവമാണ്. ഹിന്ദുവിനും ക്യസ്തുവിനും മുസ്ലിമിനും എല്ലാവര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. ഒരാള്‍ക്ക് ഇന്ന കാര്യം ബുദ്ധിമുട്ടുണ്ട് പ്രശ്നമുണ്ട് എന്ന് പറാഞ്ഞാല്‍ അത് മനസ്സിലാക്കുന്നതാണ് മാന്യത. അല്ലാതെ “കണ്ടോ ദേശസ്നേഹം ഇല്ലാത്തവരെ കണ്ടോ , ഇവര്‍ക്ക് വന്ദേമാതരം പാടാന്‍ പറ്റില്ല” എന്ന് പറയുന്ന അസുഖം ബഹുമാന്യനായ താങ്കള്‍ക്കും തിരിച്ചറിയാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    എല്ലാ ക്ഷേമാശ്വൈര്യങ്ങളും.

    അനോണീ നമ്പര്‍ 11
    80 കൊല്ലത്തില്‍ അധികമായി നിലവില്‍ വന്ന ഇവിടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇവിടെയുള്ള ദലിളതര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിച്ചു എന്ന് വ്യക്തമാക്കാമോ. താങ്കള്‍ പറഞ്ഞത് ശരിതന്നെയാണ്. എന്‍ ഡി എഫും, പി ഡി പി യും ഒക്കെ മനുഷ്യാവകാശവും , ദളിത് ക്ഷേമവും ഒക്കെ പ്രസംഗിക്കുന്നത് അവര്‍ക്ക് ജന സ്വീകാര്യതക്ക് വേണ്ടിയാണ്. അതില്‍ താങ്കള്‍ പറഞ്ഞ തന്ത്രവുമുണ്ട്. ന്യൂന പക്ഷ പ്രീണനം കുറവല്ലാത്ത രീതിയില്‍ ബിജെപിയ്ലും ഇല്ലെ. ഇനി ഇവര്‍ക്കൊന്നും ദളിതരുടെ മോചനത്തിനോ അവസര സമത്വത്തിനോ വേണ്ടി സംസാരിക്കുന്നതിനും ഒരു അവകാശവുമില്ലേ. കാലാ കാലങ്ങളായി വന്ന സര്‍ക്കാരുകളും മറ്റ് സംഘടനകളും സ്വീകരിച്ച അലംബാ‍ാവം കൊണ്ടാണ് ആദിവാസി പ്രശ്നവും , ദലിത് പ്രശ്നവും എന്ത് ഇന്നും തുടാങ്ങിയേടത്ത് തന്നെ നില്‍ക്കുന്നു. ഇത്രയും സംഘടനാ ശക്തിയുള്ള സംഘപരിവാര്‍ എന്ത് ഇത്ത്രം പ്രശനങ്ങളില്‍ ഇടപെടുന്നില്ല.ഇടപെടുന്നവരെ വിമര്‍ശിക്കുന്നതില്‍ എന്തര്‍തം സഹോദരാ. എല്ലാവരും ഇടപെടട്ടെ. പ്രശ്നങ്ങള്‍ പരിഹാരം ഉണ്ടാവട്ടെ.

    എന്‍ ഡിഫും, പിഡിപ്പിയും ദളിത് കാപട്യം പറയുന്നു എന്ന് വെച്ച് എനിക്ക് വ്യക്തി പരമായി ദളിത് പ്രശ്നങ്ങള്‍ പറയാനോ ചര്‍ച്ച ചെയ്യാനോ അവകാശമില്ലേ ? ബിജെപിയില്‍ എത്രയോ മുസ്ലിംഗള്‍ നേതാക്കളായിട്ടില്ലേ ? ന്യൂന പക്ഷ സെല്‍ പ്രവര്‍ത്തിക്കുന്നില്ലേ. ഇതും ഒരു തരത്തില്‍ പറാഞ്ഞാല്‍ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്നെയല്ലേ ?
    (മറുപടി വേണമെന്നില്ല, ഉത്തരം എനിക്കും നിങ്ങള്‍ക്കും അറിയാം) മാത്രവുമല്ല ഈ ബ്ലോഗ് ഉടമ ഇത്തരം ഒരു ചര്‍ച്ച ഇവിടെ അനുവദിക്കുമോ എന്നും അറിയില്ല )

    സാഗര്‍

    ഞാന്‍ എവിടെയാണ് , മതേതരന്‍ എന്ന് പറഞ്ഞത് എന്ന് ഒന്ന്പറയാമോ. ഇവിടെ ഒരാള്‍ക്ക് ഇന്ന വിഷയത്തില്‍ മാത്രമേ അഭിപ്രായം പറാഞ്ഞു കൂടൂ, ചര്‍ച്ച ചെയ്ത് കൂടൂ എന്നൊക്കെ പറയുന്നത് അതും താങ്കളെ പോലുള്ളവരില്‍ നിന്ന് കേട്ടത് വളരെ സങ്കടകരമായിപ്പോയി. അതും എന്റെ ബ്ലോഗില്‍ വെച്ച് പറായാത്ത ഒരഭിപ്രായം ഇവിടെ വെച്ച് പറഞ്ഞതും . കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.

    നന്ദി


    ജോക്കര്‍,

    താങ്കള്‍ അനോണികളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയട്ടെ....എന്റെ അഭിപ്രായം ഞാനും പറയാം....

    പക്ഷേ മാത്രവുമല്ല ഈ ബ്ലോഗ് ഉടമ ഇത്തരം ഒരു ചര്‍ച്ച ഇവിടെ അനുവദിക്കുമോ എന്നും അറിയില്ല ) - ഈ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായില്ല. ഈ ബ്ലോഗില്‍ താങ്കളുടെ ഏതെങ്കിലും കമന്റ് ഞാന്‍ പബ്ലിഷ് ചെയ്യാതിരുന്നിട്ടുണ്ടോ? എന്നെ തെറിവിളിച്ച് വന്ന കമന്റുകള്‍ പോലും ഞാന്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

    താങ്കളെ പോലെ ഞാന്‍ ബ്ലോഗ്ഗില്‍ “സംഘപരിവാര്‍ ചുവയുള്ള കമന്റുകള്‍” നീക്കം ചെയ്യുമെന്ന് എഴുതി വച്ചിട്ടില്ല. എതിര്‍ത്ത് വന്ന കമന്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുമില്ല., പിന്നെ ആ പറഞ്ഞതിനര്‍ത്ഥം എന്തായിരുന്നു?

    ഞാന്‍ താങ്കളുടെ ഏതെങ്കിലും കമന്റ് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ പറയൂ...

    പിന്നെ താങ്കള്‍ വര്‍ഗീയവാദി ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ തികച്ചും മതേതരവാദി ആണെന്നേ പറഞ്ഞിട്ടുള്ളൂ...അതല്ല, ലഷ്കറാണ് ഒസാമയാണെന്നൊക്കെ താങ്കള്‍ തന്നെ ആണ് വിളിച്ച് പറഞ്ഞത്.

    പിന്നെ എന്‍‌ഡി‌ഏഫും പിഡിപിയുമൊക്കെ പോലെ “ന്യൂനപക്ഷ” സംരക്ഷക സംഘടനയെന്ന് പ്രഖ്യാപിച്ചിട്ടുള്ളവര്‍ ദളിത് സംരക്ഷണത്തിനിറങ്ങുന്നത് ജനപ്രീതിക്ക് മാത്രമല്ല, മറിച്ച് ഹിന്ദുസമൂഹത്തില്‍ വിഘടനമുണ്ടാക്കാനാണെന്ന് മനസിലാക്കാനുള്ളാ സാമാന്യബുദ്ധി ഉണ്ടായിപ്പോയി സര്‍.

    പിന്നെ സംഘം ദളിതര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ടോ എന്ന് “സംഘപരിവാര്‍ ചുവയുള്ളാ കമന്റുകള്‍” പോലും നീക്കം ചെയ്യുന്ന താങ്കളെ ബോധ്യപ്പെടുത്തേണ്ട ആവശ്യവും ഇല്ല സര്‍.

    ബിജെപി ഹിന്ദുമത സംഘടനയല്ല, ഹൈന്ദവസംസ്കാര സംഘടനയാണ്. മുസ്ലീം സംഘടനകള്‍ , അതും വന്ദേ മാതരം പാടാന്‍ കഴിയാത്തവര്‍, ദളിത് പ്രശ്നത്തില്‍, അതും അതിലും ഭീകരമായ പ്രശ്നങ്ങള്‍ മുസ്ലീങ്ങള്‍ നേരിടുമ്പോള്‍ - ഇടപെടുന്നതിന്റെ പിന്നിലുള്ള ചേതോവികാരം മറ്റുള്ളവര്‍ക്ക് മനസിലാകും.

    താങ്കള്‍ക്ക് താങ്കളുടെ വിശ്വാസങ്ങള്‍ മുറുകെ പിടിക്കാം, പക്ഷേ അന്യരെ അപഹസിക്കുമ്പോള്‍ അതിനു എന്തെങ്കിലും അടിസ്ഥാനം വേണം എന്നു മാത്രം (മോഡിയെ പന്നി എന്ന് വിളിച്ച പോസ്റ്റ് ഇപ്പോഴും ആ ബ്ലോഗിലുണ്ടല്ലോ?)



  31. Anonymous said...
  32. “അല്ലാഹുവേ ഈ ഇന്ത്യയെ നന്നായി കാത്തോളണേ “ എന്ന് താങ്കളോട് എന്നും രാവിലെ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞാല്‍ താങ്കള്‍ അത് ചെയ്യുമോ. ചെയ്യാന്‍ പറ്റില്ല.

    എന്നും രാവിലെ പ്രാര്‍‌‌ത്ഥിക്കണമെന്ന് പറഞ്ഞാല്‍‌‌ പറ്റില്ലെന്ന് സമ്മതിക്കുന്നു. പക്ഷേ വല്ലപ്പോഴും അല്ലാഹുവിനോടോ ദുര്‍‌‌ഗ്ഗയോടോ ഗീവര്‍‌‌ഗ്ഗീസ് പുണ്യാളനോടോ മാടനോടോ കുട്ടിച്ചാത്തനോടോ ചെകുത്താനോടോ ജിന്നിനോടോ ഈ ഇന്‍ഡ്യയെ നന്നായി കാത്തോളണെമെന്ന് പ്രാര്‍‌‌ത്ഥിക്കുന്നതില്‍‌‌ ഈ അനോണിക്ക് യാതൊരു വിഷമവുമില്ല. എന്തായാലും‌‌‌‌ ഒരു ദേശഭക്തി ഗാനത്തിലെ "ആ വരി ഞമ്മക്ക് ഹറാമാണ്" എന്നും പറഞ്ഞ് വിഴുങ്ങുന്ന പരിപാടി തീരെ കാണിക്കില്ല.

    പിന്നെ ഇന്‍ഡ്യയെ ആക്രമിക്കാന്‍ വരുന്ന/വന്ന പന്നിക്കു പിറന്ന നായിന്റെ മക്കളെ ന്യായീകരിക്കുന്നവരെ, അവര്‍‌‌ ഭാരതമാതാവിന്റെ മക്കള്‍‌‌ തന്നെയാണെങ്കിലും (അവര്‍‌‌ സമ്മതിച്ചെന്ന് വരില്ല) ചിലപ്പോള്‍‌‌ ഒന്ന് പൊട്ടിക്കണമെന്ന് തോന്നാറുണ്ട്. അവനൊക്കെ എത്ര വായില്‍‌‌ ശര്‍‌‌ക്കരയിട്ടിട്ട് സംസാരിച്ചാലും‌‌...


    [Joker] “അല്ലാഹുവേ ഈ ഇന്ത്യയെ നന്നായി കാത്തോളണേ “ എന്ന് താങ്കളോട് എന്നും രാവിലെ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞാല്‍

    താങ്കള്‍ അത് ചെയ്യുമോ. ചെയ്യാന്‍ പറ്റില്ല. കാരണം അല്ലാഹു മുസ്ലിം ദൈവമാണ്. ഹിന്ദുവിനും ക്യസ്തുവിനും മുസ്ലിമിനും

    എല്ലാവര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം ഉണ്ട്


    [അഹങ്കാരി]

    ജോക്കര്‍, ആദ്യമായി ഒരു സംശയം ചോദിച്ചോട്ടെ? ദൈവങ്ങളില്‍ മുസ്ലീം ദൈവം, ഹിന്ദു ദൈവം, കൃസ്ത്യന്‍ ദൈവം എന്നൊക്കെ ഉണ്ടോ?

    അള്ളാഹു മുസ്ലീങ്ങളുടെ മാത്രം ദൈവമാണോ? പാതി ലോകത്തിന്റെ ദൈവം? ആ പ്രസ്താവനയില്‍ ഒരു പിശകുണ്ടല്ലോ ജോക്കര്‍?

    ജോക്കറിന്റെ മതേതരത്വത്തിന്റെ കുഴപ്പവും അതാണ്. അള്ളാഹു മുസ്ലീങ്ങളുടെ മാത്രം ദൈവമാണ്, അദ്ദേഹത്തെ ഹിന്ദുക്കള്‍ ബഹുമാനിക്ക

    പോലും ചെയ്യില്ല എന്ന് താങ്കളങ്ങ് തീരുമാനിച്ചു. താങ്കള്‍ക്ക് അന്യമതത്തിലെ ദൈവ വിശ്വാസങ്ങളേ ബഹുമാനിക്കാന്‍

    കഴിയാത്തതിനാലായിരിക്കണം അത്.

    ഇനി , അഹങ്കാരിയോട് താങ്കള്‍ അള്ളാഹുവിനെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍ അഹങ്കാരിക്ക് വിഷമമൊന്നുമില്ലാതെ ചെയ്യാന്‍ കഴിയും.

    കാരണം, ഇന്ന രീതിയില്‍ മാത്രമേ ഈശ്വരനെ ആരാധിക്കാവൂ എന്ന് ഹിന്ദു സമൂഹം പറയുന്നില്ല. ഈശ്വരന് ഇന്ന നാമം മാത്രമേ ഉള്ളൂ

    എന്ന് കടും‌പിടുത്തവും സ്വീകരിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള നാമത്തില്‍ ഇഷ്ടമുള്ള രീതിയില്‍ ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം

    ഹിന്ദു സംസ്കാരം എനിക്ക് നല്‍കുന്നുണ്ട്.


    അതിനാല്‍ തന്നെ അള്ളാഹു എന്നത് ഈ പ്രപഞ്ചത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ചൈതന്യത്തെ ഒരു പ്രത്യേക ഭാഷക്കാര്‍/ രാജ്യത്തെ സമൂഹം അവരുടെ ഭാഷയില്‍ വിളിച്ചുവെന്നേ ഞാന്‍ കരുതുന്നുള്ളൂ.കൃഷ്ണനേയും കൃസ്തുവിനെയും നബിയേയും ഒരുപോലെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു.

    അല്ലാതെ അല്ലാഹു എന്ന പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു ദൈവം, കര്‍ത്താവ്/പരിശുദ്ധാത്മാവ് എന്ന പേരില്‍ കൃസ്ത്യാനികള്‍ക്കൊരു ദൈവം അങ്ങനെ പല പല ദൈവങ്ങള്‍ എക്സിസ്റ്റ് ചെയ്യുന്നു എന്ന് താങ്കള്‍ വാദിച്ചേക്കാം, അഹങ്കാരിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    പിന്നെ ഇസ്ലാം മതത്തിലും കൃസ്ത്യാനിറ്റിയിലും ഹിന്ദു”മത” ത്തിലും, എന്റെ യുക്തിക്ക് സ്വീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളേ ഞാന്‍ സ്വീകരിക്കാറില്ല എന്ന് മാത്രം. ഉദാ. അല്ലാഹു/കൃസ്തു/കൃഷണന്‍ എന്ന പേരില്‍ മാത്രമേ ഈശ്വരനേ ആരാധിക്കാവൂ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. അങ്ങനെ പലതും...

    കാരണം, ഏതൊരു ദേവാലയത്തിനു മുന്നില്‍ (അത് ഏത് മതസ്ഥരുടേതാണേങ്കിലും) അറിയാതെ കൈ നെഞ്ചിലേക്ക് പോകുന്നവനാണ് ഞാന്‍.അറിയാതെ തലകുനിച്ച് വണങ്ങുന്നവനാണു ഞാന്‍. വര്‍ഷാവര്‍ഷം പളനിക്കും ബീമാ പള്ളിയിലേക്കും വേളാങ്കണ്ണിയിലേക്കും നാഗൂര്‍ പള്ളിയിലേക്കും തീര്‍ത്ഥയാത്ര പോകുന്നവനാണു ഞാന്‍ (സ്വന്തം വണ്ടിയിലാണ്, അല്ലാതെ ടൂറൂ പോകുമ്പോ അറിയാതെ കേറുന്നതല്ല)...

    അതിനാല്‍ തന്നെ “അല്ലാഹു മുസ്ലിം ദൈവം - അതിനെ ഹിന്ദു ആരാധിക്കരുത്” എന്ന താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.

    വന്ദേ മാതരത്തെ സംബന്ധിച്ചേടത്തോളം ,അത് പാടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്ക് പാടാതിരിക്കാം, എന്നാല്‍ അതു കൊണ്ട് അതിനെ പൊതുസഭകളില്‍ നിന്ന് ഒഴിവാക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല.

    പിന്നെ നബിക്ക് ശേഷം മറ്റൊരു പ്രവാചകനില്ല എന്ന് പറയപ്പെടുന്നു. അപ്പോള്‍ മുസ്ലീങ്ങള്‍ വന്ദേമാതരം പാടരുത് എന്ന് “ഫത്വ” ഇറക്കാന്‍ ആര്‍ക്കെന്തവകാശം? മുസ്ലീങ്ങള്‍ പാടുന്നത് തെറ്റാണ് എന്ന പറച്ചിലല്ല, മറിച്ച് മുസ്ലീങ്ങള്‍ പാടരുത് എന്ന ഓര്‍ഡിനന്‍സ്?

    പിന്നെ ജോക്കറേ, ഹിന്ദുസമൂഹം ഇതു പോലെ , അവരുടെ മതവിശ്വാസത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞാല്‍, ഉദാ: മദ്യപിക്കാന്‍ പാടില്ലാ എന്നോ മറ്റോ ആരെങ്കിലും പറഞ്ഞു എന്നിരിക്കട്ടെ -താങ്കള്‍ ഇതു പോലെ ആയിരിക്കുമോ പ്രതികരികുക? (പെണ്ണുങ്ങള്‍ ബാര്‍ നിറക്കാന്‍ പറഞ്ഞ മന്ത്രിമാരെ മറക്കരുത് -അവരെ ഒന്നും ഇപ്പോള്‍ കാണുന്നേ ഇല്ലലോ?)

    പിന്നെ ഞാന്‍ ഈ ബ്ലോഗില്‍ ചര്‍ച്ച അനുവദിക്കില്ല എന്ന് പറഞ്ഞതെന്തുകൊണ്ട് എന്ന് താങ്കള്‍ ഇനിയും വ്യക്തമാക്കി കണ്ടില്ല.- അല്ല ചുമ്മാ ഇതുപോലെ ഓരോ ഡയലോഗുകള്‍ ഇറക്കുന്നതും പിന്നെ അതിനെ പറ്റി ചോദിക്കുമ്പോള്‍ നൈസിനു സ്കൂട്ടാവുന്നതും രക്ഷയില്ലെങ്കില്‍ “എല്ലാരും എന്നെ വര്‍ഗീയവാദിയാക്കുന്നേ..ഭയങ്കര സങ്കടം വരുന്നേ” എന്ന മോഡലില്‍ സ്വയം രക്തസാക്ഷി ചമയുന്നതും താങ്കളുടെ പതിവു കലാപരിപാടി ആണല്ലോ!



  33. Joker said...
  34. ബഹുമാന്യനായ ബ്ലോഗര്‍
    താങ്കള്‍ ചെയ്യുന്നത് പോലെതന്നെയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനം തീര്‍ച്ചയായും വേണ്ടത് തന്നെയാണ്. ഹിന്ദുക്കള്‍ മുസ്ലിം ദൈവത്തെ ആരാധിക്കരുത് എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഒരു നിഷ്കളങ്കനായ ഹിന്ദു മത വിശ്വാസിയെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് ആരാധന നടത്താന്‍ അയാള്‍ തിരെഞ്ഞെടുക്കുന്നത് ഏതെങ്കിലും വിഗ്രഹ പ്രതിഷ്ട നടത്തിയ ക്ഷേത്രമായിരിക്കാം. എല്ലാം മതങ്ങളും പറയുന്ന ദൈവം ഒന്നണെന്ന് കരുതി അയാള്‍ അയാളുടെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ പോയി അയാള്‍ പ്രാര്‍ഥന നടത്തുമോ. ഇല്ല ഒരു പക്ഷെ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് കരുതുന്ന വിശാല വിശ്വാസം വെച്ച് പുലര്‍ത്തുന്ന താങ്കളെ പോലുള്ളവര്‍ പോയേക്കാം പ്രാര്‍ഥിക്കുകയും ചെയ്യും. പക്ഷെ അങ്ങനെയല്ലല്ലോഭൂരിപക്ഷം വിശ്വാസികളും. എല്ലാവരും താങ്കള്‍ മനസ്സിലാക്കുന്ന പോലെ ദൈവത്തെ കണ്ട്റ്റെത്തി എങ്കില്‍ ഈ ലോക്കത്ത് മതത്തിന്റെ പേരില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലല്ലോ. ഇസ്ലാമിക വിശ്വാസവും ഹൈന്ദവ വിശ്വാസവും പ്രത്യക്ഷത്തില്‍ തന്നെ എമ്പാടും വ്യത്യാസമുണ്ട്. ഇസ്ലാം മതത്തില്‍ ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ അത് അള്ളാഹു (ദൈവം എന്നര്‍ഥം വരുന്ന അറബി വാക്ക്)വാണ്. അതിനെ ഒഴികെ മറ്റൊന്നിനും മുന്നില്‍ തലകുനിക്കുവാനോ പ്രാര്‍ഥിക്കുവാനോ ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ ഹിന്ദുവിനെ സംബന്ധിച്ചേടത്തോളം ആയിരക്കണക്കിന് ദൈവങ്ങളില്‍ അവന്‍ വിശ്വസിക്കുന്നു. എല്ലാം വിഷ്ണുവിന്റെ അവതാരങ്ങളായേക്കാം. പക്ഷെ ആരാധന പ്രത്യക്ഷത്തില്‍ വ്യത്യസ്ഥ ദൈവങ്ങളോടാണ്. ഈ സ്വാതന്ത്യം മുസ്ലിംഗള്‍ക്കില്ല. ഇതില്‍ രണ്ടിലും കുറ്റം പറ്രയാന്‍ എനിക്ക് അവകാശമില്ല. എല്ലാം ഓരോരുത്തരുടെ വിശ്വാസം. എല്ലാം ഓരോ മൈന്‍ഡ് സെറ്റുകളാണ്‌. ഒരു ദത്ത് പുത്രന്‍ വര്‍ഷങ്ങളോളം വളര്‍ത്തച്ചന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നു. അവന്റെ വിശ്വാസം വള്‍ലര്‍ത്തമ്മയും അച്ചനുമാണവന്റെ യഥര്‍ത്ത അമ്മയും അച്ചനും എന്നാണ്. എന്നാല്‍ പത്തോ ഇരുപതോ വര്‍ഷത്തിന് ശേഷം യഥാര്‍ത്ത അച്ചനും അമ്മയും അയാളോട് ഞങ്ങളാണ്‌ നിന്റെ അച്ചനും അമ്മയും എന്ന് പറഞ്ഞാല്‍ അയാള്‍ വിശ്വസിക്കില്ല. സത്യം അതാണെങ്കിലും അയാളില്‍ രൂഡമൂലമായ ആ വിശ്വാസം അയാളെ യാഥാര്‍ത്യം അംഗീകരിക്കാന്‍ അനുവദിച്ചെന്നു വരില്ല.

    ഇതുപോലൊക്കെ തന്നെയാണ് മത വിശ്വാസവും , പാരമ്പര്യ മത വിശ്വാസികളായ എത് മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. അവരുടെ ആചാരങ്ങളില്‍ നിന്ന് മാറാനും എന്തെങ്കിലും നിര്‍ബന്ധിക്കുന്നതും അവര്‍ക്ക് ബുദ്ധിമുട്ട്റ്റുണ്ടാക്കും. വന്ദേമാതരത്തിന്റെ കാര്യത്തില്‍ താങ്കളുട്റ്റെ അഭിപ്രായമേ എനിക്കും ഉള്ളൂ. എന്നാല്‍ താങ്കളുടെ വിശാലമായ അഭിപ്രായമല്ല മറ്റു പലര്‍ക്കും ഉള്ളത് എന്ന് പറഞ്ഞു കൊള്ളട്ടെ.

    ആര്‍ക്കും ഏത് ദൈവത്തെയും ആരാധിക്കാം. ഞാന്‍ ഒന്നിനെ ആരാധിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. മേല്‍ പറഞ്ഞ മൈന്‍ഡ് സെറ്റിന്റെ കാര്യത്തിലുള്ള പ്രശ്നങ്ങളാണ്‌ പറഞ്ഞത്. ഒരു വിശ്വാസവും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.

    ഇനി വ്യക്തിപരമായ ഒരു അഭിപ്രായം പറയാം.

    എന്റെ ചില നാട്ടില്‍ ഒരു ചെറ്രിയ അങ്ങാട്റ്റിയില്‍ പോലും അഞ്ചും ആറും മുസ്ലിം പള്ളികള്‍ ഉണ്ടാവും ബാങ്ക് വിളിയുട്റ്റെ സമയമാകുമ്പോള്‍ ഒരേ സമയം ബാങ്ക് വിളിച്ച് ചില്ലറ ശബ്ദമലിനീകരണം അല്ല ആസ്ഥലങ്ങളില്‍ ഉണ്ടാകുന്നത്. അത് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇപ്പോള്‍ ചില സ്ഥനങ്ങളിലെങ്കിലും ഒരു ബാങ്ക് മാത്രം ശബ്ദത്തോടെ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്റ്റ്. ഇത് ഒരു ഉദാഹരണം മാത്രം.

    ചുരുക്കി പറഞ്ഞാല്‍ -ഗുരു ദേവനാണെന്ന് തോന്നുന്നു- പറഞ്ഞ പോലെ
    “അവനവന്‍ ആത്മ സുഖത്തിനാചരിക്കുന്നത്, അപരന്നും സുഖത്തിനായ് വരേണം” എന്നേ ഞാനര്‍ഥമാക്കിയുള്ളൂ.

    ഇവിടെ അറബ് എമിറേറ്റിലെ ചില സൂപ്പര്‍ മാര്‍കറ്റുകളീല്‍ പന്നിയിറച്ചി ലഭ്യമാണ്. എന്നാല്‍ ആ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രത്യേക രഹസ്യമായ ഒരു വിഭാഗമാണത് അവിടെ “ നോ എന്റ്രി ഫോര്‍ മുസ്ലിംസ്” എന്ന് എഴുതി വെച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചെയ്യുന്നവര്‍ക്ക് ചെയ്യാം പക്ഷെ അത് മറ്റുള്ളവരുടെ താല്പര്യവും വിശ്വാസവും കണക്കിലെട്റ്റുത്ത് വേണം എന്ന് മാത്രം.

    “ഈ ബ്ലോഗില്‍ ബ്ലോഗര്‍ അനുവദിക്കുമോ എന്നറിയില്ല “ എന്ന പരാമര്‍ശം ഇന്ത്യയിലെ ദളിത് ആദിവാസി പ്രശ്നം എന്ന വലിയ പ്രശ്നം മറ്റൊരാളുടെ ബ്ലോഗില്‍ അതും വായനക്കാര്‍ ചര്‍ച്ച ചെയ്യുന്നതിലെ സാംഗത്യം പറഞ്ഞു എന്നേയുള്ളൂ. അല്ലാതെ താങ്കള്‍ അതിനനുവദിക്കയില്ല എന്നര്‍ഥത്തിലല്ല എന്റെ പരാമര്‍ശങ്ങള്‍. അങ്ങനെ തെറ്റിദ്ദാരണ ഉണ്ട്റ്റാക്കി എങ്കില്‍ അതില്‍ ഖേദമുണ്ട്.

    നന്ദി, എല്ലാ ക്ഷേമാശ്വൈര്യങ്ങളും ആശംസിക്കുന്നു.

  35. കിടുവ said...
  36. വര്‍ഷാവര്‍ഷം പളനിക്കും ബീമാ പള്ളിയിലേക്കും വേളാങ്കണ്ണിയിലേക്കും നാഗൂര്‍ പള്ളിയിലേക്കും തീര്‍ത്ഥയാത്ര പോകുന്നവനാണു ഞാന്‍ ..

    അള്ളാ... മുഹമ്മദ്‌ അഹങ്കാരീ... അടുത്ത ട്രിപ്പ്‌ ഞാനും കൂടെയുണ്ട്‌ കേട്ടോ...


    കിടുവക്കുട്ടീ,

    അള്ളാനെ വിളിക്കണമെങ്കില്‍ അഹങ്കാരി മുഹമ്മദാകണമെന്നും യഹോവയെ വിളിക്കണമെങ്കില്‍ മാത്യൂസാകണമെന്നും കൃഷ്ണനെ വിളിക്കണമെങ്കില്‍ മനോഹരനാകണമെന്നും ശാഠ്യം പിടിക്കുന്ന കുട്ടിയെ പോലെ ഉള്ള “മതേതരരോടൊത്ത്” പോകാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

    വണ്ടി വേറേ കിട്ടും കിടുവക്കുട്ടി ഒറ്റക്കോ, മറ്റ് കുട്ടികളോടൊത്തോ പോകുന്നതാകും നല്ലത്.

    “അള്ളാന്ന്” മനസറിഞ്ഞ് സ്വയം വിളിക്ക്, എന്നിട്ടാട്ട് അഹങ്കാരിയെ മുഹമ്മദാക്കാന്‍ വരുന്നത്



  37. Anonymous said...
  38. പള്ളിയിലേക്കും വേളാങ്കണ്ണിയിലേക്കും നാഗൂര്‍ പള്ളിയിലേക്കും തീര്‍ത്ഥയാത്ര പോകുന്നവനാണു ഞാന്‍ ..


    ഇനി മോഡിക്കും പ്രവീണ്‍ തൊഗാഡിയക്കും വിനയ് കത്യാറിനും റിതാംബരക്കും അശോക് സിംഗാളിനും മോഹന്‍ ഭാഗവത്തിനും കൂടി അല്‍പ്പം അഹങ്കാരം ഉണ്ടായാല്‍ ഇന്‍ഡ്യയിലെ മത പ്രശ്നം പരിഹരിക്കാമല്ലോ

  39. sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) said...
  40. വര്‍ഗ്ഗീയമായ ഒരു സത്യം ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും അതു മറച്ചുവച്ച്‌ അതിനു കൂട്ടു നില്‍ക്കുന്നതു മതേതരത്വവുമാകുന്ന ട്രെന്‍ഡ്‌ നന്നല്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെല്ലാം

കമന്റെഴുതണോ??? ദാ ഇവിടെ...