Reading Problems? Click Here


ആദരാജ്ഞലികള്‍!




രാഷ്ട്രീയത്തിനുമപ്പുറമായി, ആ അസാമാന്യപ്രതിഭയ്ക്ക് മുന്നില്‍ ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍!


കഥ, തിരക്കഥ, സംവിധാനം : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്...!!!

തീയതി : 1999 ഡിസംബര്‍ 1
സ്ഥലം : കണ്ണൂര്‍ മൊകേരി സ്കൂള്‍.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം: പിഞ്ചുകുട്ടികളുടെ കണ്മുന്നിലിട്ട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ രക്തദാഹികളായ ഒരു പേപ്പട്ടിക്കൂട്ടം അരിഞ്ഞു നുറുക്കുന്നു, അവരുടേ നേതാക്കള്‍ക്ക് അത്താഴത്തിനു വിളമ്പാന്‍...

അരിഞ്ഞു നുറുക്കി മാംസപിണ്ഡമാക്കി, ആ ചോരയില്‍ കൊടി നനച്ച് ഉയര്‍ത്തി വീശി അവര്‍ ഇറങ്ങി നടന്നു!!! കണ്ണും മനസും മരവിച്ച് വിറച്ചു നിന്ന കുട്ടികളുടെ മുന്നിലൂടെ...

പെറ്റ നാടിനെ സ്നേഹിച്ചു, ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു എന്ന “മാപ്പര്‍ഹിക്കാത്ത” തെറ്റിനു കൊലയാളിച്ചെന്നായ്ക്കളുടെ കോടതി വിധിച്ച ശിക്ഷ...!!!
(ഒരു പോലീസ് ഗണ്മാനും നിരവധി പിഞ്ചുകുട്ടികളും സാക്ഷികളായിരുന്നിട്ടും സാക്ഷികളില്ലാത്തതിന്റെ പേരില്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഒരൊറ്റ ആള്‍ മാത്രം ശിക്ഷിക്കപ്പെട്ടു-സാഹചര്യത്തെളിവുകളുടെ പേരില്‍. ആ നാടകത്തിന്റെ ബാക്കി അടുത്ത രംഗത്തില്‍)


തീയതി : 2010 ഒക്ടോബര്‍ 27
സ്ഥലം: ബഹു: കേരള ഹൈക്കോടതി.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ നിലപാട് തേടുന്നു.

പരോളിലിറങ്ങുന്ന പ്രതി പ്രദീപന്‍, പ്രായമായ, ആലംബമില്ലാത്ത തന്നെയും ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞ് ആ അമ്മ നല്‍കിയ പരാതി!

മനുഷ്യത്വത്തിന്റെ അപ്പോസ്തലന്മാരായി സ്വയം പാടിപ്പുകഴ്ത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍, കേരളചരിത്രം ഇന്നോളം കേട്ട ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യത്തെ പാടിപ്പുകഴ്ത്തി... അത് ചെയ്തവരെ ഘോഷയാത്രയായി ആ അമ്മയുടെ വീടിനു മുന്നില്‍ കൊണ്ട് വന്ന് നൃത്തം ചവിട്ടി... അതില്‍ ശിക്ഷിക്കപ്പെട്ട ഒരുത്തനെ രക്ഷിക്കാന്‍ നാലരക്കൊല്ലത്തിനകം മറ്റ് നൂറോളം പേര്‍ക്ക് ശിക്ഷയിളവ് നല്‍കി ഇവനെയും പുറത്തിറക്കി... അടുത്ത ഇറച്ചിക്കച്ചവടത്തിനു കത്തി പണിയാന്‍...




തീയതി : 2010 ഡിസംബര്‍ 1
സ്ഥലം : പാലക്കാട് പുതുശ്ശേരിയിലെ ഒരു ബസ്.
നിര്‍മ്മാണവും സംവിധാനവും : മാര്‍ക്സിസ്റ്റ് തിയറ്റേഴ്സ്

രംഗം : നിറയെ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ബസിലിട്ട് ഒരു വ്യക്തിയെ ഒരു കൂട്ടം പേപ്പട്ടികള്‍ അരിഞ്ഞു നുറുക്കുന്നു. തലപ്പത്തിരിക്കുന്ന കുറേ ചെറ്റപൊക്കികളുടെ ചെറ്റത്തരങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ തിരിക്കാന്‍...

11 വര്‍ഷം മുന്‍പുള്ള ഒരു രംഗത്തിന്റെ തനിയാവര്‍ത്തനം - രംഗപടത്തിനു മാത്രം ചെറിയൊരു മാറ്റം... (വാര്‍ത്ത ഇവിടെ)

പിഞ്ചുകുട്ടികളേ സാക്ഷിയാക്കി മാത്രം എന്തിനിവര്‍ ഇത് നടത്തുന്നു??? ചെന്നിണം വീണ് പിഞ്ചുമനസുകള്‍ ചുവന്നാലേ അക്രമത്തിന്റെ ചെങ്കൊടിയേന്താന്‍ കൈകള്‍ കിട്ടൂ എന്ന തിരിച്ചറിവു കൊണ്ടോ??? അതോ ഒരു മനുഷ്യനെ കണ്മുന്നിലിട്ട് വെട്ടിയരിയുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന പിഞ്ചുമുഖങ്ങളിലെ പകപ്പ് കാണാനുള്ള സാഡിസമോ??? അവര്‍ക്ക് മാത്രമറിയാം...

ആ മൃതദേഹവുമായി (വെട്ടിയരിയപ്പെട്ട മാംസക്കൂമ്പാരം മാത്രമായിരുന്നു അത്) നടത്തിയ വിലാപയാത്രയ്ക്ക് നേരെയും....

ഒടുക്കം നേതാക്കന്മാരുടെ വക പ്രസ്ഥാവനയും : നേതൃത്വം അറിയാതെയാണ് പലപ്പോഴും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതെന്നും അത്തരം പ്രവണതകള്‍ ഒഴിവാക്കാന്‍ പൂര്‍ണസഹകരണവും പിന്തുണയും ഉറപ്പാക്കുമെന്നും നേതാക്കള്‍ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുണ്ട്....

പേപ്പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചിട്ട് ഞാനല്ല കടിച്ചത്, വേണമെങ്കില്‍ ആ പട്ടിയെ കയറിട്ട് കെട്ടാം എന്നൊരു വാഗ്ദാനം... എന്തൊരു ഔദാര്യമാണെന്നു കാണൂ...

അധികാരത്തിന്റെയും കോഴപ്പണത്തിന്റെയും പിന്‍ബലത്തില്‍ നിങ്ങളുടെ വാള്‍ത്തലപ്പില്‍ എന്നാണ് കൊത്തിയരിയപ്പെടുന്നതെന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ ജീവനോടും‌‌‌‌‌‌‌‌‌‌... 

എന്നാണ് തന്റെ താലിച്ചരടറുക്കപ്പെടുക എന്നോര്‍‌‌‌‌ത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ഓരോ ഭാര്യയോടും‌‌‌‌‌‌...


 എന്നാണ് തങ്ങള്‍ അനാഥരാക്കപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ കുഞ്ഞുങ്ങളോടും‌‌‌‌‌‌‌‌‌‌‌‌...

എന്നാണ് തങ്ങളുടെം മുഖത്തും ചോരത്തുള്ളികള്‍ തെറിച്ച് വീഴപ്പെടുക എന്നറിയാതെ ജീവിക്കേണ്ടി വരുന്ന ഓരോ വിദ്യാര്‍ത്ഥികളോടും സഖാക്കള്‍‌‌‌‌‌‌ കാണിക്കുന്ന താല്ക്കാലിക ഔദാര്യം‌‌‌...!!!


അരിഞ്ഞുനുറുക്കപ്പെട്ട മനുഷ്യനു പകരം നഷ്ടപ്പെടാനുള്ളത് കുറേ കൊടിമരം മാത്രമാണല്ലോ, അതു കഴിഞ്ഞ് സമാധാനത്തിന്റെ വെള്ളക്കൊടി കാട്ടി മറ്റുള്ളവരെ അടക്കി നിര്‍ത്താമെന്നും , അടുത്ത ഡിസംബര്‍ 1നു അതേ വെള്ളക്കൊടി അടുത്ത സ്വയംസേവകന്റെ ചോരയില്‍ മുക്കി ചെങ്കൊടിയാക്കാമെന്നുമുള്ള മാര്‍ക്സിസ്റ്റ് ഗുണ്ടയുടെ അഹങ്കാരമാണിത്.

ഡിസംബര്‍ 1നെ ബലിദാനങ്ങളുടെ പരമ്പരയാക്കാനാണ് പദ്ധതിയെങ്കില്‍... തെറ്റിപ്പോയി സഖാക്കളേ...

താനൊക്കെ എത്രയെത്ര അരിഞ്ഞ് തള്ളിയാലും , ഈ നാടിനെ സ്നേഹിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് നാടിനെ അമ്മേയെന്ന് വിളിച്ച് വളര്‍ന്ന ആത്മാഭിമാനമുള്ള ആണ്‍‌പിള്ളേര്‍ ഈ നാട്ടില്‍ കുറ്റിയറ്റ് പോവില്ലെടോ...!!! അത് തന്നെയൊക്കെ കൊണ്ട് പതിതയായിപ്പോയ ഈ നാടിന്റെ അവശേഷിക്കുന്ന പുണ്യം...!!!


അടിക്കുറിപ്പ് : തങ്ങളുടേ സ്വന്തം പേപ്പട്ടികള്‍ വെട്ടിയരിഞ്ഞു കൂട്ടിയ വാര്‍ത്ത ഇടാന്‍ പറ്റില്ല എങ്കിലും, അതിന്റെ പേരില്‍ കൊടിമരം വെട്ടിയ വാര്‍ത്ത കൊടുക്കാന്‍ ദേശത്തിനപമാനമായ ദേശാഭിമാനിക്ക് യാതൊരു ഉളുപ്പുമുണ്ടായില്ല. അതെങ്ങനെ? അമേദ്ധ്യം ഭക്ഷിക്കുന്നവനു മുണ്ടിലെ ചാണകത്തോടറപ്പ് വരുമോ...!!!

സ്വയം വെട്ടിച്ചത്ത ആറെസ്സെസ് ഗുണ്ടയുടെ മരണം മുതലെടുത്ത് ആറെസ്സെസ് അക്രമം” എന്നായിരുന്നു സാധാ‍രണ ഗതിയില്‍ വരേണ്ടത്. ഇതെന്ത് പറ്റി ആവോ...!!!
(കുറച്ച് നാള്‍ മുന്‍പ് ബോംബെറിഞ്ഞിട്ട് വെട്ടിക്കൊന്ന രണ്ട് ബിജെപി പ്രവര്‍ത്തകരുടെ മരണം ദേശു റിപ്പോര്‍ട്ട് ചെയ്തത് : “ബോംബ് കൊണ്ടു പോകുമ്പോള്‍ പൊട്ടി ബിജെപിക്കാര്‍ മരിച്ചു” എന്നാണ്. ദേഹത്തെ വെട്ടെല്ലാം ചാവുന്നതിനു മുന്‍പ് അവര്‍ സ്വയം വെട്ടിയതാണെന്ന്!!! ഏത്...!!! അത് തന്നെ...!!!)

അധികവായനയ്ക്ക്  :