Archives :

Reading Problems? Click Here

ഒരു ‘സിഫി’ സര്‍ക്കുലര്‍...

കേരളമെന്ന “ഠ”വട്ടത്തില്‍ കിടക്കുന്ന വോട്ടര്‍മാര്‍ എന്ന കഴുതകള്‍ക്കായി ഇന്ത്യന്‍ ഫാസിസ്റ്റ് പാര്‍ട്ടി (മുസ്സോളിനി) ഇറക്കുന്ന സര്‍ക്കുലര്‍.

പാര്‍ട്ടി അനുഭാവികള്‍ മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുകയോ മതവിശ്വാസം വച്ച് പുലര്‍ത്തുകയോ ചെയ്യുവാന്‍ പാടില്ല എന്ന തത്വം പാര്‍ട്ടിയുടെ ഈ അടുത്തിറങ്ങിയ 23-ആമത്തെ തെറ്റുതിരുത്തല്‍ കത്തില്‍ ഊന്നിയൂന്നി പറഞ്ഞിരിക്കുന്ന വിവരം നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ!

പാര്‍ട്ടിയിലെ ഏഴാം കൂലികളായ , പോസ്റ്ററൊട്ടിക്കാനും സിന്ദാബാദു വിളിക്കാനും ഫണ്ടു പിരിക്കാനും തല്ലാനും കൊല്ലാനും തല്ലുകൊള്ളാനും പിന്നെ വോട്ടു ചെയ്യാനും മാത്രം നടക്കുന്ന സാദാ പ്രവര്‍ത്തകര്‍ക്ക് വേണേ മതവിശ്വാസമാകാം എന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് നമ്മുടെ കരാട്ടേ പ്രസന്നന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, നേതാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നമ്മളും മതവിശ്വാസം വെടിയണെമെന്നാണ് പാര്‍ട്ടിയുടെ ചട്ടുകസംഘടന എന്നനിലയില്‍ സിഫി തീരുമാനിച്ചിട്ടുള്ളത്.

നമ്മുടെ പാര്‍ട്ടി ചിലപ്പോള്‍ കാല്‍പ്പാതിരിമാരേയും ചിലപ്പോള്‍ അരപ്പാതിരിമാരേയും ഇനി ചിലപ്പോള്‍ മുഴുപ്പാ‍തിരിമാരേയും സ്ഥാനാര്‍ത്ഥികളോ എം.എല്‍.എ - എം‌പിമാരോ ഒക്കെ ആക്കിയെന്നു വരാം. വോട്ട് കിട്ടാന്‍ വേണ്ടി ഇനി ഉസ്താദുമാരെ പോലും സ്ഥാ‍നാര്‍ത്ഥി ആക്കിയെന്നുമിരിക്കും. നമ്മുടെ പാര്‍ട്ടിയുടെ മുഖപത്രമായ മതേതരാഭിമാനിയുടെ പ്രചാരണത്തിനു നമ്മള്‍ സദ്ദാം ഹുസൈനെ പോലും വിളിച്ചതാണ്.

എന്നാല്‍ അതൊക്കെ വോട്ട് എന്ന പ്രതിഫലത്തിനായുള്ള നമ്മുടെ വര്‍ഗസമരത്തിന്റെ ഭാഗമായ അടവുനയം മാത്രമാണ്.

ഈ സര്‍ക്കുല്ലര്‍ ഇപ്പോള്‍ ഇറക്കുന്നതെന്തിനെന്നു വച്ചാല്‍, ഇനി മുതല്‍, പാരമ്പര്യമായ മൂരാച്ചി മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി യുവാക്കളെ നമ്മുടെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനും ധാര്‍മ്മികമായും മറ്റും അവരെ ചിന്തിപ്പിക്കാനും ഈ നാടിന്റെ സംസ്കാരത്തിലേക്ക് അവരെ അടുപ്പിക്കാനുമുള്ള ചില വര്‍ഗീയ ശക്തികളുടെ ശ്രമം ഈ സമയത്ത് വര്‍ദ്ധിച്ച് വരുന്നതായി കാണുന്നു. ഇത്തരം പ്രവണതകള്‍ ആളുകളില്‍ ചിന്താശേഷിയും ധാര്‍മ്മികതയും ഒക്കെ വളര്‍ത്തുമെന്നതിനാലും അത് നമ്മുടെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നതിനാല്‍ ആ പ്രവണതയെ നാം ഇപ്പോള്‍ തന്നെ തുടച്ച് മാറ്റേണ്ടതാണ്.

അതിനാല്‍ ഈ രീതിയില്‍ കുട്ടികളേ മതവിശ്വാസികളായി വളര്‍ത്തുന്ന അച്ഛനമ്മമാര്‍, സാംസ്കാരിക മൂല്യങ്ങളെന്ന ദുശ്ശീലങ്ങള്‍ അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ഈ നാട്ടിലെ സംസ്കാരത്തിലേക്ക് അവരെ അടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, അതിനൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ എന്നിവരെ ഒക്കെ നാം നേരിടേണ്ടത് ആവശ്യമായി വന്നിരിക്കയാണ്. അതിനായി നിങ്ങള്‍ക്ക് മൂന്ന് നിര്‍ദ്ദേശങ്ങളാണ് പാ‍ര്‍ട്ടി നല്‍കുന്നത്.

  1. മേല്പറഞ്ഞ ആളുകളെ കഴിയുന്നത്ര ഉപദ്രവിക്കുക. കഴിയുമെങ്കില്‍ കൈക്കാര്യം ചെയ്യുക. അത്തരം അവസരങ്ങളില്‍ ഒരു മുന്‍‌കൂര്‍ ജാമ്യത്തിനായി മദ്യപിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.
  2. ന്യൂനപക്ഷങ്ങളില്‍ മതവിശ്വാസം നിലനില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്കില്‍ മാത്രമേ അവരുടെ വിശ്വാസത്തെ നാമാണ് സംരക്ഷിക്കുന്നത് എന്ന പേരില്‍ ഇലക്ഷന്‍ സമയത്തെ അടവുനയങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ.
  3. എന്നാല്‍ മേല്പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ പാര്‍ട്ടിയിലെ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് ബാധകമല്ല. അവര്‍ക്ക് പൂമൂടല്‍ പോലുള്ള വഴിപാടുകള്‍ നടത്തുവാന്‍ നാം നമ്മാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യേണ്ടതാണ്.

ഇത്തരത്തില്‍ കൈക്കാര്യം ചെയ്യേണ്ടതെങ്ങനെ എന്നതിനു ഒരു പഷ്ട് ഉദാഹരണം കൂടി നല്‍കുന്നു.

മനോരമ- 03/02/2010

എന്ന്

(ഒപ്പ്)

എല്‍.സി. സെക്രട്ടറി



ഈശ്വരാ...ഇനി അമ്പലനടയില്‍ പോലും ഈശ്വരനാമം ചൊല്ലാന്‍ പറ്റില്ലെ! ങ്ങാ... ഇനീപ്പോ അമ്പലത്തില്‍ പോയി പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ല്ലി , പാര്‍ട്ടി ദൈവങ്ങളെ കുമ്പിട്ട്, അല്പം “ചുവപ്പ്” പൊടി നെറ്റീല്‍ തൊട്ട് മടങ്ങാം....

പാര്‍ട്ടി ഭഗവാന്‍ നമോ നമഃ...





താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍...









ഒരെല്ല് കൂടുതലാണെന്ന് ഞാന്‍ തന്നെ പറഞ്ഞു പോയതാ....








എന്നാല്‍ അതിത്രേം വല്യ എല്ലാരുന്നെന്നും അത് നമ്മടെ നെഞ്ചത്തിട്ട് തന്നെ കുത്തിക്കേറൂന്നും ഞാന്‍ സ്വപ്നത്തില്‍ പോലും നിരീച്ചില്ലെന്റെ ഏംഗല്‍‌സു പുണ്യാളാ....



ഇതാ‍ പണ്ട് വിവരമുള്ളവര്‍ പറഞ്ഞു വച്ചത് -

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ....


പക്ഷേ പാര്‍ട്ടീടെ ഈ ഗതി മാറ്റാ‍ന്‍ ചില്ലറ പൂ‍ കൊണ്ട് പൂമൂടല്‍ നടത്തീട്ട് കാര്യമില്ല...കുറഞ്ഞതൊരു 10 ടണ്‍ പൂവെങ്കിലും വേണ്ടി വരും....




ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!




യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം...

മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം....

-കെ.എം. ഷാജി പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്
(മാതൃഭൂമി - 2 ഫിബ്രവരി 2010)

കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറയില്‍ മുച്ചുന്തിപ്പള്ളി എന്ന പേരില്‍ ഒരു മുസ്‌ലിം ആരാധനാലയമുണ്ട്. 13-ആം നൂറ്റാണ്ടില്‍ മുച്ചിയന്‍ എന്ന അറബ് കച്ചവടപ്രമാണി നിര്‍മിച്ച പള്ളിയാണത്. മുച്ചിയന്റെ പള്ളി കാലാന്തരത്തില്‍ മുച്ചുന്തിപ്പള്ളിയായി. പള്ളിക്കകത്ത് ഒരു ദ്വിഭാഷാ ശിലാലിഖിതമുണ്ട്. വട്ടെഴുത്തുലിപിയിലും അറബിലിപിയിലും എഴുതിയ ഒരു ശിലാലിഖിതം. അത് ആദ്യമായി വായിച്ചെടുത്തത് ചരിത്രകാരന്മാരായ ഡോ. എം.ജി.എസ്. നാരായണനും ഡോ.എം.ആര്‍. രാഘവവാരിയരും ചേര്‍ന്നാണ്. ആ ശിലാലിഖിതത്തില്‍ അന്നത്തെ സാമൂതിരിരാജാവ് മുച്ചുന്തിപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്ക്‌കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും മലപ്പുറം ജില്ലയിലെ പുളിക്കലിലും ഭൂമി കൊടുത്തതിനെപ്പറ്റി പറയുന്നുണ്ട്. ഒരുമുസ്‌ലിം ദേവാലയത്തിന്റെ ദിനേനയുള്ള ചെലവുകള്‍ക്കായി ഹിന്ദുവായ ഒരുരാജാവ് സ്ഥലം പതിച്ചുനല്‍കിയ ഇത്തരം ചരിത്രരേഖകള്‍ ഇന്ത്യാ ചരിത്രത്തില്‍ അപൂര്‍വമത്രെ. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക സഹജീവനത്തിന്റെ ഉത്തമനിദര്‍ശനമായി മുച്ചുന്തിപ്പള്ളി ഇപ്പോഴും കുറ്റിച്ചിറയിലുണ്ട്.

ഇനി നമുക്ക് 13-ആം നൂറ്റാണ്ടില്‍ നിന്ന് 16-ആം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലേക്ക് വരാം. പൊന്നാനിയില്‍ വസിച്ചിരുന്ന മുസ്‌ലിം മതപണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 1583-ല്‍ എഴുതിയ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥത്തില്‍ മലബാറിലെ ജനങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതില്‍ ജാതിവ്യവസ്ഥയും പുലപ്പേടി, പറപ്പേടി തുടങ്ങിയ അനാചാരങ്ങളും മരുമക്കത്തായവും സംബന്ധവും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവുമെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. കൂട്ടത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദു-മുസ്‌ലിം സമുദായബന്ധം എങ്ങനെയായിരുന്നുവെന്നും ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നുണ്ട്.

തന്റെ ദേശത്തെ മുസ്‌ലിം പള്ളികളിലെ ഖാദിമാര്‍ക്കും ബാങ്ക്‌വിളിക്കുന്നവര്‍ക്കും സമൂതിരിയാണ് ശമ്പളം നല്‍കിയിരുന്നത്. മാത്രമല്ല, കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നാവികപ്പടയ്ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ മുക്കുവ കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ വീതം ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിനെയും സാമൂതിരിമാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് സൈനുദ്ദീന്‍ എഴുതുന്നു.

കേരളചരിത്രത്തില്‍ നിന്ന് ഇന്നത്തെ തലമുറയ്ക്ക് അചിന്ത്യമായ രണ്ട് ഉദാഹരണങ്ങളെടുത്ത് പറഞ്ഞത് കൊളോണിയല്‍ പൂര്‍വകേരളത്തില്‍ ഹിന്ദു-മുസ്‌ലിം സമുദായബന്ധങ്ങള്‍ എവ്വിധമായിരുന്നുവെന്നും സമുദായങ്ങള്‍ തമ്മിലുള്ള വിസ്മയാവഹമായ സാഹോദര്യവും സഹജീവനവും എങ്ങനെ പുലര്‍ത്തുന്നു എന്നും വരച്ചുകാട്ടാനാണ്. ഇരുസമുദായങ്ങളിലെയും വര്‍ഗീയ-തീവ്രവാദശക്തികള്‍ സമുദായങ്ങള്‍ തമ്മില്‍ കടുത്ത സംശയരോഗവും ഭ്രാന്തമായ വിദ്വേഷവുമുണ്ടാക്കാന്‍ മല്‍സരിക്കുന്ന ഇക്കാലത്ത് ചരിത്രനിരപേക്ഷമായി കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. അത്തരം സമീപനം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ക്ക് ഊര്‍ജംപകരുക മാത്രമേ ചെയ്യൂ.

തീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിലെ മുസ്‌ലിം സമുദായം അസന്ദിഗ്ധമായി അംഗീകരിക്കേണ്ട ചില പരമാര്‍ഥങ്ങളുണ്ട്. ഒന്നാമതായി, കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു സൂക്ഷ്മന്യൂനപക്ഷം തീവ്രവാദത്തിന്റെ രണോല്‍സുകരഥ്യകളിലേക്ക് ആനയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഒരുചെറിയ വിഭാഗം മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കുന്നതില്‍ തീവ്രവാദാശയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആശ്ലേഷിക്കുന്ന ചില മുസ്‌ലിം സംഘടനകള്‍ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാമതായി, അതിശക്തമായ സാമ്പത്തിക സ്രോതസ്സിന്റെ പിന്‍ബലം ഇവര്‍ക്കുണ്ട് എന്നതാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സജീവസാന്നിധ്യമായ മുസ്‌ലിം ലീഗിന്റെ മുഖപത്രംപോലും പലഘട്ടങ്ങളില്‍ സാമ്പത്തികമായി നിസ്സഹായാവസ്ഥയിലായപ്പോള്‍ (ഇപ്പോഴും) തീവ്രവാദസംഘടനകളുടെ സാരഥ്യത്തിലുള്ള പത്രങ്ങള്‍ക്ക് പണത്തിന് ഇന്നേവരെ ഒരു മുട്ടുമുണ്ടായിട്ടില്ല. എവിടെ നിന്നാണ് ഈ ധനപ്രവാഹം? മുന്‍ ഇന്റലിജന്‍സ് ഐ.ജി.യായിരുന്ന ജേക്കബ് പുന്നൂസ് ഒരിക്കല്‍ പറഞ്ഞത് കേരളത്തില്‍ 50,000 കോടിയുടെ ഹവാലപണമുണ്ടെന്നാണ്. ഇതില്‍ 10 കോടി പോലും ഇന്നേവരെ പിടിച്ചെടുത്തതായി അറിയില്ല. തീവ്രവാദത്തിന്റെ വേരറുക്കാന്‍ തീവ്രവാദികളുടെ സാമ്പത്തിക ഉറവിടത്തിന്റെയും തായ്‌വേരറുക്കണം. ആ ദിശയില്‍ നമ്മുടെ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്?

മൂന്നാമതായി, കേരളത്തിലെ മുസ്‌ലിങ്ങളെപ്പോലെ മതസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ ലോകത്തിലെ ഏത് രാജ്യത്തുണ്ട് എന്ന് മുസ്‌ലിങ്ങള്‍ ആത്മപരിശോധന നടത്തണം. മുസ്‌ലിങ്ങള്‍ ഇരകളാണ്, അരക്ഷിതരാണ് എന്ന് എന്‍.ഡി.എഫും പി.ഡി.പി.യും ജമാഅത്തെ ഇസ്‌ലാമിയും മാത്രമല്ല, സി.പി.എം. തലയിലേറ്റിനടക്കുന്ന ചില അന്തസ്സാരവിഹീനബുദ്ധിജീവികളും പറഞ്ഞുനടക്കുന്നുണ്ട്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ഇരയുടെ നിസ്സഹായാവസ്ഥയുമില്ല, വേട്ടക്കാരന്റെ നികൃഷ്ടമാനസികാവസ്ഥയുമില്ല. അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്‌ലിങ്ങളെക്കാളും സുരക്ഷിതവും സ്വതന്ത്രവും നിര്‍ഭയവുമായ ജീവിതമാണ് നയിക്കുന്നത്. ഈ സത്യത്തിന്റെ സ്ഫടികത്തിനു മുകളിലാണ് അരക്ഷിതവാദത്തിന്റെയും ഇരവാദത്തിന്റെയും കാളകൂടം ചിലര്‍ ചൊരിയുന്നത്.

നാലാമതായി, ഈയിടെ പിടിക്കപ്പെട്ട തീവ്രവാദികളെ വെള്ളപൂശാനെന്നോണം ഇതൊക്കെ സാമ്ര്യാജ്യത്വ-ഫാസിസ്റ്റ് ഒളിയജന്‍ഡയുടെ ഭാഗമാണ് എന്ന് നൂറാവര്‍ത്തി പറയുന്ന സംഘടനകള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. അവരില്‍ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും പി.ഡി.പി.യുമാണ്. എന്തു സംഭവിച്ചാലും സാമ്രാജ്യത്വം, ഫാസിസം, ഭരണകൂടഭീകരത എന്നൊക്കെപ്പറഞ്ഞ് ഉരുട്ടിക്കൊടുത്താല്‍ മുസ്‌ലിം സമുദായം അത് വെള്ളംചേര്‍ക്കാതെ വിഴുങ്ങും എന്ന മൂഢധാരണ ഇക്കൂട്ടര്‍ ആദ്യം കൈയൊഴിയണം. ഇവര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, മുസ്‌ലിം സമുദായം ഈ തീവ്രവാദികളുടെ ബാധ്യത ഏറ്റെടുത്തിട്ടില്ല എന്നതാണ്. മുസ്‌ലിം ലീഗും, നദ്‌വത്തുല്‍ മുജാഹിദ്ദീനും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും അതായത് മുസ്‌ലിം സമുദായത്തിലെ മഹാഭൂരിപക്ഷവും ഈ തീവ്രവാദികളെ അഗണ്യകോടിയില്‍ തള്ളിയിട്ടേയുള്ളൂ.

ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന, എന്നാല്‍ 'മതേതരനടന'ത്തില്‍ സ്ഥിരമായി 'എ' ഗ്രേഡ് നേടുന്ന സംഘടനകള്‍ക്കാണ് തടിയന്റവിട നസീറിന്റെയും സര്‍ഫറാസ് നവാസിന്റെയും സൈനുദ്ദീന്‍ എന്ന സത്താര്‍ഭായിയുടെയും സൂഫിയ മഅദനിയുടെയും മറ്റും കാര്യത്തില്‍ വ്യാകുലതയും വേദനയും. അതെന്തുകൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ചിന്താധാരകളെയും അതിന്റെ ആത്യന്തികലക്ഷ്യത്തെയും (ഇന്ത്യയില്‍ ഇസ്‌ലാമികഭരണകൂടം സ്ഥാപിക്കുക) അടുത്തറിഞ്ഞവര്‍ക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ല.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇത്രയേറെ വഷളാക്കിയതില്‍ മതേതര രാഷ്ട്രീയ കക്ഷിയാണെന്ന് ഊറ്റംകൊള്ളുന്ന സി.പി.എമ്മിന്റെ പങ്ക് ചെറുതല്ല. ബാബറിമസ്ജിദ് ഹിന്ദുത്വവിധ്വംസകശക്തികള്‍ തകര്‍ത്തകാലത്ത് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ നേതാവായിരുന്ന സേട്ടുസാഹിബും വിരലിലെണ്ണാവുന്ന കുറച്ച് അണികളും മുസ്‌ലിംലീഗിന് 'തീവ്രത' പോരാ എന്നാരോപിച്ച് ഐ.എന്‍.എല്‍. എന്ന പാര്‍ട്ടിയുണ്ടാക്കി. ബാബറിമസ്ജിദ് ധ്വംസനവേളയില്‍ അതിവൈകാരികമായ വര്‍ഗീയരാഷ്ട്രീയത്തിലേക്ക് മുസ്‌ലിംലീഗ് കൂപ്പുകുത്തിയിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമായിരുന്നു? പകരം അങ്ങേയറ്റം പരിപക്വവും മതേതരവുമായ ഒരുരാഷ്ട്രീയ നിലപാടാണ് യശഃശരീരനായ ശിഹാബ്തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് സ്വീകരിച്ചത്. പക്ഷേ, ലീഗിന്റെ 'തീവ്രതാരാഹിത്യ'ത്തില്‍ രോഷാകുലരായവര്‍ തട്ടിക്കൂട്ടിയ പാര്‍ട്ടിയെ സി.പി.എം. പുണരുന്നതാണ് പിന്നീട് കണ്ടത്. അതുകഴിഞ്ഞ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ തീവ്രവാദചിന്താസരണികളുടെ പ്രത്യയശാസ്ത്ര ആയുധപ്പുരയായ ജമാഅത്തെ ഇസ്‌ലാമിയെയും തങ്ങളുടെ കൂടാരത്തിലേക്ക് സി.പി.എം. ആനയിച്ചു. പിന്നെ പി.ഡി.പി.യുടെ ഊഴമായി. മഅദനിയുടെ ജീവചരിത്രം സി.പി.എം. രണ്ടായി പകുത്തു - ജയിലില്‍ പോകുന്നതിനു മുമ്പുള്ള മതതീവ്രവാദിയായ മഅദനി/ജയില്‍ മോചിതനായ മതേതരമഅദനി എന്ന രീതിയില്‍.

കുറ്റിപ്പുറത്ത് ഇവരെല്ലാം കൂടിയാണ് ലീഗ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പടനീക്കം നടത്തിയത്. എന്നിട്ട് ഇപ്പോള്‍ എന്തായി? ഇ.ടി. ഇന്ത്യന്‍ പാര്‍ലമെന്റിലും മഅദനിയും കൂട്ടരും ഒന്നിനുപിറകെ ഒന്നായി പൊന്തിവരുന്ന തീവ്രവാദക്കേസുകളുടെ 'ബ്രേക്കിങ് ന്യൂസ്' കേട്ട് ഞെട്ടി ടി.വി.ക്കുമുമ്പിലും ഇരിക്കുന്നു. (ചിലര്‍ ജയിലിലും) സി.പി.എമ്മിന്റെ അപകടകരമായ ഈ അടവുനയം ആവിഷ്‌കരിച്ചവര്‍ ചിന്തിച്ചത് ഇപ്രകാരമായിരുന്നു; ലീഗിനെ ദുര്‍ബലമാക്കാനും ക്രമേണ തകര്‍ക്കാനുമുള്ള എളുപ്പവഴി മുസ്‌ലിം സമുദായത്തിലെ തീവ്രവാദ പ്രതിലോമ ശക്തികളെ കൂടെ നിര്‍ത്തുന്നതാണ്. ഇത്തരം വര്‍ഗീയ-തീവ്രവാദ സംഘടനകള്‍ കൂടെയുണ്ടെങ്കില്‍ മുസ്‌ലിങ്ങളുടെ വോട്ടുമുഴുവന്‍ തങ്ങളുടെ ബാലറ്റ് പെട്ടിയില്‍ വീഴും. കേരളത്തിലെ മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും തീവ്രവാദ ചിന്താധാരകളുമായി അനുഭാവം പുലര്‍ത്തുന്നവരാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങേയറ്റം കമ്യൂണിസ്റ്റ് വിരുദ്ധവും മതേതരവിരുദ്ധവുമായ ഈ നയം അവര്‍ സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളീയര്‍ക്ക് ഒരുകാര്യം മനസ്സിലായി. മുസ്‌ലിങ്ങളില്‍ ബഹുഭൂരിപക്ഷവും മതേതര ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരും തീവ്രവാദ ചിന്താരൂപങ്ങളെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. മാത്രമല്ല, തീവ്രവാദി സംഘടനകളുമായി കൂട്ടുകൂടിയാല്‍ മതേതരമായി ചിന്തിക്കുന്ന ഹിന്ദുവോട്ടര്‍മാര്‍ മതേതര കക്ഷികളെ പാഠം പഠിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഏത് സ്‌കൂള്‍ വിദ്യാര്‍ഥിക്കും ഗ്രഹിക്കാവുന്ന ഈ പാഠം പക്ഷേ, ഗമണ്ടന്‍ ബുദ്ധിജീവികളാണെന്ന് നടിക്കുന്ന മാര്‍ക്‌സിസ്റ്റുകള്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

മുസ്‌ലിംലീഗിന് പരിമിതികളും പരാധീനതകളും ഇല്ലെന്നോ അതിന് തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നോ പറയുന്നില്ല. പക്ഷേ, ഒരു കാര്യം അനിഷേധ്യമാണ്. കേരളത്തിലെ മുസ്‌ലിങ്ങളെ മതേതരജനാധിപത്യ പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നതിലും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആത്മാഭിമാനത്തോടെ പങ്കാളികളാക്കുന്നതിലും മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചെറുതല്ല. ഇത് നമ്മുടെ മണ്ണാണെന്നും ഈ മണ്ണില്‍ കാലുകുത്തിയാണ് നാം നില്‍ക്കുന്നതെന്നുമുള്ള രാഷ്ട്രബോധത്തിന്റെ ആന്തരികവത്കരണം മുസ്‌ലിം സമുദായത്തില്‍ പ്രസരിപ്പിക്കുന്നതിലും ലീഗ് വിജയിച്ചിട്ടുണ്ട്. മതസാഹോദര്യത്തിന്റെയും സമുദായ സഹജീവനത്തിന്റെയും അടിപ്പടവില്‍ പണിതുയര്‍ത്തിയ സമന്വയാത്മകമായ കേരളീയ സാംസ്‌കാരിക പരിസരത്തെ മുറിപ്പെടുത്തുന്ന ഒന്നും മുസ്‌ലിംലീഗ് ചെയ്തിട്ടില്ല. അത് ചെയ്യുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവര്‍, തീവ്രവാദസംഘടനകളുടെ നേതാക്കളും ചാവേറുകളും തൊട്ട് സി.പി.എമ്മിന്റെ വാലില്‍ തൂങ്ങിനടക്കുന്ന 'ഇരവാദവാനരന്മാര്‍' (ഈ പ്രയോഗത്തിന് വി.എസ്സിനോട് കടപ്പെട്ടിരിക്കുന്നു) വരെയുള്ളവര്‍ കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളിയില്‍ സമയംകിട്ടുമ്പോള്‍ ഒന്ന് കയറണം. 13-ാം നൂറ്റാണ്ടിലെ ആ ലിഖിതമൊന്ന് മനസ്സിരുത്തി വായിക്കണം. അപ്പോള്‍ മനസ്സിലാകും എന്തായിരുന്നു കേരളമെന്ന്, എങ്ങനെയിരിക്കണം കേരളമെന്ന്.




ഈ ലേഖനം ഇവിടെയും വായിക്കാം...




ദാ...ദിങ്ങനെ തന്നെ വേണം...ല്ലേ ഒമറിക്കാ...???

ദാണ് ഒമറിക്കാ....ഇങ്ങനെ തന്നെ വേണം...

നമ്മളായിട്ടെന്തിനാ ചുമ്മാ പ്രശ്നങ്ങളുണ്ടാക്കണെ അല്ലേ...



http://timesofindia.indiatimes.com/articleshow/msid-5502781.cms


ഏതോ ഒരു “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് (!)” തുടങ്ങി വച്ച ഒരു ആചാരം!

അത് നമ്മളായിട്ടെന്തിനാ തുടരുന്നേ അല്ലേ!

പ്രത്യേകിച്ചും, അത് നമ്മടെ പാവം കോഴിക്കോട്ടും ശ്രീനഗറിലുമെല്ലാം “ചെറിയേ ചെറിയേ ബോംബ്” പൊട്ടിച്ച് “പിള്ളേരുകളി” (കടപ്പാട് : തേജസ് ) നടത്തുന്ന “ജിഹാദി പിള്ളേര്‍ക്ക്” അതിഷ്ടപ്പെട്ടില്ലങ്കിലോ!!!

പാവം....അതുങ്ങടെ പിഞ്ചു മനസല്ലേ! വേദനിപ്പിക്കരുത്...പാവങ്ങള്‍!!!

ഇനി നാളെ റിപ്പബ്ലിക് ദിനവും അവരുടെ മനസു വേദനിപ്പിച്ചാലോ! നമുക്ക് അതുമങ്ങ് ആഘോഷിക്കാതിരിക്കാം...ല്ലേ ഒമറിക്കാ?

അപ്പോ ഇനി സ്വാതന്ത്ര്യദിനമോ - വളരെ ഈസിയല്ലേ! കശ്മീരില്‍ നമുക്ക് സ്വാതന്ത്ര്യദിനം ഒരു ദിവസം നേരത്തെ ആക്കിയാല്‍ പോരേ (ആഗസ്ത് 14)...പ്രശ്നം തീര്‍ന്നില്ലേ...ല്ലേ?

പക്ഷേ ഇക്കാ, കശ്മീരില്‍ ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യന്‍ ആര്‍മിയും ഇന്ത്യന്‍ ഗവണെന്റും ഇന്ത്യ എന്ന വാക്കും വികാരവും...ഒക്കെ പാവം ജിഹാദികള്‍ക്ക് മനഃപ്രയാസം ഉണ്ടാക്കുന്നുണ്ടല്ലോ! അതിനിപ്പം നമ്മള്‍ എന്നാ ചെയ്യും?

ഓ ഇപ്പോ പതാകയോട് കാണിച്ച പോലെ ഓരോന്നോരോന്നായി നമുക്കങ്ങ് ഒഴിവാക്കാം അല്ലേ!
എന്നിട്ട് പത്തൊന്‍പത് വര്‍ഷം മുന്നത്തെ പോലെ പതുക്കെ പതുക്കെ പാക് പതാക കൊണ്ടു വരാം...ഒടുക്കം ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ കൂടി പച്ചപ്പതാക വന്നാ...റബ്ബേ, ന്റെ പാവം ജിഹാദികള്‍ക്ക് ഇത്തിരിയെങ്കിലും സന്തോഷം കൊടുക്കാനാകൂല്ലോ!

എന്നാലല്ലേ നമ്മടെ മൌദൂദിക്കാ പറഞ്ഞ പോലെ ഇപ്പോള്‍ “ദാര്‍-അല്‍-ഹറബ്” ആയിരിക്കുന്ന ഈ ഇന്ത്യ - സോറി, അങ്ങനെ പറയുന്നതും പിള്ളേര്‍ക്ക് മനപ്രയാസം ഉണ്ടാക്കിയാലോ, നമ്മടെ ജിന്നാക്കാ പറഞ്ഞ പോലെ ദിനിയ (Dinia) - യെ നമുക്ക് കഷണം കഷണമായി “ദാര്‍-അല്‍-ഇസ്ലാം” ആക്കാന്‍ പറ്റൂ....

അല്ലേ ഒമറിക്കാ....
കഷ്ടം!!!

(ഇപ്പോ പഴശ്ശി രാജാ എന്ന ചിത്രത്തിലെ ഒരു സംഭാഷണ ശകലം ഓര്‍ത്തു പോകുന്നു....

കരയുക...എന്നെയോര്‍ത്തല്ല....ഭാഗ്യം കെട്ട ഈ നാടിനെയോര്‍ത്ത്!!!” )


പകല്‍ സഖാക്കന്മാരുടെ മറുപടികള്‍ ഏത് രീതിയിലും ഏത് ദിശയിലും ആയിരിക്കുമെന്നും, എങ്ങനെ വിഷയത്തില്‍ നിന്നും തെറിയിലേക്ക് അവര്‍ വഴിമാറി പോകുമെന്നും ഊഹിച്ച് കൊണ്ട് തന്നെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്

:)




ഇതത്രേ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ...”



മനസിലായില്ല, അല്ലേ.... നമ്മള്‍ക്ക് ആരെങ്കിലും ഒരു ഉപകാരം ചെയ്താല്‍ അതിനു നമ്മള്‍ പകരമെന്തെങ്കിലും ചെയ്ത് കൊടുക്കാറില്ലേ! അത്രയേ ഉള്ളൂ....

പഴയ ഒരു പോള്‍ വധക്കേസില്‍ ഈയിടെ കോടതി പറഞ്ഞ ചില കാര്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിലപ്പോള്‍ കത്തിയേക്കും...



പൂര്‍ണമായി മനസിലാകണമെങ്കില്‍ ദാ ഇത് കൂടി വായിക്കണം....

(ഇമേജുകളില്‍ ക്ലിക് ചെയ്താല്‍ വലുതായി കാണാം)




കണ്ടില്ലേ മന്ത്രി പറഞ്ഞത് : “ ഐ.ജിയുടെ പത്രസമ്മേളനം സംബന്ധിച്ചും കോടതി നിരീക്ഷണം ഉണ്ടായ സാഹചര്യത്തില്‍ ചില മാര്‍ഗരേഖകള്‍ക്ക് ഇതു സംബന്ധിച്ച് രൂപം കൊടുക്കും

ഇതായിരിക്കും മന്ത്രി ഉദ്ദേശിച്ച മാര്‍ഗരേഖ!!! ഉയര്‍ന്ന പോസ്റ്റുകളിലേക്ക് മാര്‍ഗം കാണിക്കുന്ന രേഖ!!!

കോമഡി ഐറ്റം ദാണ്ടേ :എ.ഡി.ജി.പി തസ്തികകളില്‍ ഒന്നിലും തന്നെ ഒഴിവില്ലാത്തതിനാല്‍ വിന്‍സന്‍ . എം. പോളിനെ പോലീസ് ആസ്ഥാനത്ത് വകുപ്പില്ലാത്ത എ.ഡിജി.പിയായി നിയമിച്ചിട്ടുണ്ട്

അഹങ്കാരചിന്ത : ഐജിയുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ഉണ്ടാക്കാം... തനിക്കും തന്റെ മകനുമിട്ട് പാര പണിയുന്ന ചില പാര്‍ട്ടി സെക്രട്ടറിമാരുടെ പത്രസമ്മേളനത്തിനു മാര്‍ഗരേഖ ആരുണ്ടാക്കുമെന്റെ വൈരുദ്ധ്യാത്മക പുണ്യാളാ...


സെക്രട്ടറി മുട്ടറുക്കാന്‍ കാടാമ്പുഴയില്‍ പൂ‍മൂടലുണ്ടോ ആവോ!




സ. കറിയാച്ചന്റെ “വിശേഷാല്‍ പ്രാര്‍ത്ഥന”...

സ. കറിയാച്ചന്റെ പുതിയ പ്രാര്‍ത്ഥനാ മുറി
(കൊരവള്ളിക്ക് പിടിത്തം വീണതിനു ശേഷം!)‌


വിശുദ്ധ പിബി സഖാവിന്റെ നൊവേന

"പരിശുദ്ധ മാര്‍ക്സിന്റെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ പോളിറ്റ് ബ്യൂറോ സഖാവേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ.

യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദര്‍ഭത്തിലും സഭയറിഞ്ഞ് സംസാരിക്കാന്‍ മറക്കുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകിച്ച് (കൊരവള്ളിയുടെ വേദന മാറാനും ഇനി കുട്ടിസഖാക്കള്‍ കൊരവള്ളിക്ക് പിടിക്കാതിരിക്കാനും) അങ്ങേ സഹായം ഞാന്‍ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട പോളിറ്റ് ബ്യൂറോ സഖാവേ അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു, പാര്‍ട്ടിയുടെ ആദ്യകാല ദൈവങ്ങളുടെ മഹത്വങ്ങള്‍ ഞാന്‍ പാടിനടക്കുമെന്നു ഞാന്‍ സത്യം ചെയ്യുന്നു."

ലാല്‍‌സലാമേന്‍

വാനരന്മാര്‍‌‌ സൂചിമുഖിപ്പക്ഷിയുടെ കൊരവള്ളിക്ക് പിടിച്ച് ഞെക്കിക്കൊന്ന കഥ ഒരു സഖാവ് പറഞ്ഞ് കേട്ടു, കൊരവള്ളിക്ക് പിടിച്ചിട്ടും‌‌‌‌ എന്നെ ഞെക്കിക്കൊല്ലാതെ ജീവനോടെ വിടുവിച്ചതിനു പ്രത്യേക ഉപകാരസ്മരണ. വൈകിപ്പോയതിനു ക്ഷമാപണം

- സ. കറിയാച്ചന്‍